വോട്ട് ചെയ്യാന്‍ പോകാതെ സ്ഥാനാർത്ഥി: തിരുവനന്തപുരം ചരിത്രം സൃഷ്ടിക്കുമെന്നും രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മാറ്റത്തിന് വേണ്ടിയാവണം ഇത്തവണത്തെ വോട്ടെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എല്ലാവരും വന്ന് വോട്ട് രേഖപ്പെടുത്തണമെന്നതാണ് തിരുവനന്തപുരം നിവാസികളോടുള്ള അഭ്യർത്ഥന. നമ്മുടെ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പാണ് നടക്കുന്നത്. കുറേക്കാലമായി ഒരു കാര്യവും ഇവിടെ നടക്കുന്നില്ല. അതിനെ മാറ്റാനും, വികസനത്തിന്റെ പുതിയ ഒരു അധ്യായം തുറക്കാനും കഴിയുമെന്ന നിലയിലാണ് ഞാന്‍ ഈ തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തുകള്‍ സന്ദർശിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. എല്ലാവരും മാറ്റത്തിന് വേണ്ടി വോട്ടു ചെയ്യുമെന്ന പ്രതീക്ഷ തനിക്കുണ്ട്. വോട്ടുതരണമെന്ന് ഒരിക്കല്‍ കൂടി അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗ്ലൂരു നിവാസിയായ രാജീവ് ചന്ദ്രശേഖരിന് അവിടെയാണ് വോട്ട്. വോട്ട് ചെയ്യാന്‍ പോകാതെ തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'വോട്ട് ചെയ്യാന്‍ പോയിട്ടില്ല, ഇവിടുത്തെ പ്രവർത്തനങ്ങള്‍ക്കാണ് പ്രധാന്യം കൊടുക്കുന്നത്. അവിടെ നിന്നും ഇങ്ങോട്ടേക്ക് വോട്ട് മാറ്റാന്‍ നോക്കിയിരുന്നെങ്കിലും അത് നടന്നിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഇവിടെ തന്നെയാവും വോട്ട് എന്നാണ് പ്രതീക്ഷ. വോട്ട് ചെയ്യാന്‍ പോകാന്‍ കഴിയാത്തതില്‍ സങ്കടവും കുറ്റബോധവുമുണ്ട്. തിരുവനന്തപുരം ചരിത്രം സൃഷ്ടിക്കുമെന്ന് തോന്നുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇത്. അതുകൊണ്ടാണ് മണ്ഡലത്തിലെ കാര്യങ്ങള്‍ക്ക് പ്രധാന്യം കൊടുത്തത്. മാറ്റത്തിന് വേണ്ടി ജനങ്ങള്‍ വോട്ടു ചെയ്യുമെന്ന കാര്യം ഉറപ്പാണ്' എന്നും രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മോദി തരംഗമാണുള്ളതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അവകാശപ്പെട്ടു. സംസ്ഥാനം ഇത്തവണ കേന്ദ്രസർക്കാരിൻ്റെ മികച്ച ഭരണത്തിനുള്ള പൊസിറ്റീവ് വോട്ടാണ് രേഖപ്പെടുത്തിയതെന്നും അത്തോളി മൊടക്കല്ലൂർ എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യം നല്ല വിജയം നേടും. മോദി ഗ്യാരൻ്റി വോട്ടർമാർ ഏറ്റെടുത്തിരിക്കുകയാണ്. ഇടത്-വലത് മുന്നണികളുടെ നിലപാടില്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നതിലൂടെ വയനാടിനെ ചതിക്കുകയാണ്. ധാർമ്മികതയുണ്ടായിരുന്നെങ്കിൽ താൻ വീണ്ടും അമേഠിയിൽ മത്സരിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു.
ഈ ചതിക്ക് വയനാടൻ ജനത ഉചിതമായ മറുപടി നൽകും. ജൂൺ നാലിന് ശേഷം ഇരു മുന്നണികളിൽ നിന്നും നിരവധി വലിയ നേതാക്കൾ ബിജെപിയിൽ ചേരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications