യുവതി കട്ടിലിൽ മരിച്ച നിലയിൽ... സംഭവത്തിൽ ദൂരൂഹത, മോഷണത്തിന് വേണ്ടിയെന്ന് പോലീസ്, 3 പേർ അറസ്റ്റിൽ
വെള്ളറട: വീട്ടമ്മയുടെ മരണം ആ സൂത്രിത കൊലപാതകം. മൂന്നപേർപിടിയിൽ കഴിഞ്ഞ മാസം 22 തിയതി വീട്ടിനുള്ളിലെ കട്ടിലിൽ മരിച്ചു കിടന്ന വെള്ളറട കത്തിപ്പാറ ഷാജി ഭവനിൽ ബേബി (56)ന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുന്നത്തുകാൽ തോപ്പുവിള പുത്തൽ വീട്ടിൽ ശിവകുമാർ (21)പെരുങ്കടവിള അയിരൂർ മേക്കൊല്ലവിളാകം വീട്ടിൽ അഭിജിത്ത് (19) പരശുവയ്ക്കൽ കൊല്ലിയോട് ആലകുടിവിലാകം വീട്ടിൽ മിനി (43)നെയുമാണ് പൊലീസ് പിടികൂടിയത്.
മിനിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു അഭിജിത്തും ശിവകുമാറും. ബേബിയുടെ വീട്ടിലെ സ്ഥിരം സന്ദർശകയായിരുന്ന മിനി, മോഷണത്തിനു വേണ്ടിആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു എന്ന് പൊലീസ് പറയുന്നു. പല തവണ മൂന്നു പേരും ചേർന്ന് ബേബിയെ കൊലപ്പെടുത്തി ആഭരണം കവരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ മാസം 20 തിയതി യായിരുന്നു കയർ കഴുത്തിൽ വരിഞ്ഞ് മുറുക്കി ബേബിയെ കൊല്ലുകയും കഴുത്തിൽ കിടന്ന ഏഴരപവന്റ ആഭരണം കവർന്നെടുക്കുകയു ചെയതത്.
തുടർന് വീടിനെ പുറത്ത് നിന്ന് പുട്ടിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു -പിന്നേറ്റ് അമ്മയെ ഫോണിൽ ബന്ധപ്പെട്ടിട്ട് കിട്ടാതെ വന്നപ്പോൾ മകൾ വീട്ടിലെത്തുകയും സംശയം തോന്നി നാട്ടകരെ വിളിച്ച് കുട്ടി പൂട്ടിയിട്ടിരുന്ന മുറി കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് കട്ടിലിൽ മരിച്ചു കിടക്കുന്ന ബേബിയെ കണ്ടത് 'മരണത്തിൽ സംശയം കണ്ട പൊലീസ് സമീപവാസികാളായ ചിലരെ ചോദ്യം ചെയതപ്പോഴാണ് പ്രതികളെ പിടി കുടിയത്. 'കൊലപാതകം നടത്തിയതിനു ശേഷം പ്രതികൾ തമിഴ്നാട്ടിലെയും കേരളത്തിലേയും വിവിധ സ്ഥലങ്ങളിൽ പോയി ഒളിവിൽ താമസിക്കുകയായിരുന്നു.