യുവാവിന് നേരെ ക്രൂര മർദ്ദനം; ചുറ്റിക കൊണ്ട് കാല്‍മുട്ട് തല്ലിയൊടിച്ചു; കേസിൽ ആറ് പ്രതികൾ
തിരുവനന്തപുരം: മണ്ണന്തലയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മർദ്ദിച്ചു. കല്ലയം നെടുമണ്‍ സ്വദേശി വിശാഖിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ചുറ്റിക കൊണ്ട് യുവാവിന്റെ കാല്‍മുട്ട് തല്ലിയൊടിക്കുന്നതും സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് വിശാഖിനെ ഒരുസംഘം തട്ടിക്കൊണ്ടുപോയി മണ്ണന്തല പുതുകുന്നില്‍ എത്തിച്ച് ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് മര്‍ദനദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിശാഖിനെ പുതുകുന്നില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞിരുന്നു . തുടര്‍ന്ന് ഒരു ബന്ധു എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . സംഭവത്തില്‍ നാലുപേരെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു .
'എന്റെ മോനെയും കൊണ്ട് എവിടെ പോകാനാ, തിന്നാനും കുടിക്കാനും ഒന്നും വേണ്ട';പ്രിയയുടെ ദുരിതം !
കേസിലെ പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി വിശാഖിന് ബന്ധമുണ്ടെന്ന ആരോപണമാണ് തട്ടിക്കൊണ്ട് പോകലിലും മര്‍ദനത്തിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത് . പുതുകുന്നില്‍ എത്തിച്ച യുവാവിനെ പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു . ചുറ്റിക കൊണ്ട് കാല്‍മുട്ട് തല്ലിയൊടിച്ച പ്രതികള്‍, യുവാവിന്റെ വാരിയെല്ലുകളും തകര്‍ത്തിരുന്നു. അതേസമയം, ആകെ ആറുപേരാണ് കേസിലെ പ്രതികള്‍ .