തൃശൂര്‍ ചെമ്പൂച്ചിറ സ്കൂളിന്റെ ബലക്ഷയം; അഴിമതിയാണെന്ന് വിഡി സതീശന്, നടപടി വേണമെന്ന് ആവശ്യം
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ചെമ്പൂച്ചിറ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കിഫ്ബി പദ്ധതി പ്രകാരവും എം.എല്‍എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചും മൂന്നേമുക്കാല്‍ കോടി രൂപയ്ക്ക് നിര്‍മ്മിച്ച ഏഴ് ക്ലാസ് മുറികളില്‍ അഞ്ചെണ്ണം പൊളിക്കുകയാണെന്ന് വിഡി സതീശന്. കെട്ടിട നിര്‍മ്മാണത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് യു.ഡി.എഫ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും എന്നാല്‍ ബലക്ഷയം ഇല്ലെന്നു പറഞ്ഞ് ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ ക്ലാസ് നടന്നിരുന്നുവെങ്കില്‍ നൂറു കണക്കിന് കുട്ടികള്‍ അപകടത്തില്പ്പെട്ടേനെ. ഇപ്പോള്‍ അത് പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video


കെട്ടിട നിര്‍മ്മാണത്തില്‍ വന്‍അഴിമതിയാണ് നടന്നത്. കെട്ടിടം പൊളിച്ച് നീക്കുമ്പോഴും ആര്‍ക്കും എതിരെ കേസെടുത്തിട്ടില്ല. കേസെടുത്താത്തതിന് കാരണം സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്ക് പിന്നിലുള്ളതു കൊണ്ടാണ്. ഉദ്യോഗസ്ഥന്മാരും അഴിമതിക്ക് കൂട്ടു നിന്നിട്ടുണ്ട്. നിരവധി ഏജന്‍സികളെയാണ് കിഫ്ബി ക്വാളിറ്റി പരിശോധനയ്ക്ക് വിടുന്നതെന്നാണ് പറയുന്നത്. ക്വാളിറ്റി പരിശോധനയ്ക്കു വേണ്ടി ലക്ഷങ്ങള്‍ മുടക്കിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. അവര്‍ ഈ പരിശോധന മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതാണ് കിഫ്ബിയില്‍ നടക്കുന്ന ക്വാളിറ്റി പരിശോധനയെന്ന് ഇപ്പോഴാണ് വ്യക്തമായത്.
സാധാരണക്കാരന് പോലും മനസിലാകുന്ന തരത്തിലുള്ള ക്രമക്കേടാണ് നിര്‍മ്മാണത്തില്‍ നടന്നത്. എന്നിട്ടും ഉത്തരവാദികളായവര്‍ക്കെതരെ കേസെടുക്കാത്തത് അദ്ഭുതകരമാണ്. പാലാരിവട്ടം പാലത്തെ കുറിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് ഒച്ചപ്പാടുണ്ടാക്കിയവര്‍ ഇപ്പോള്‍ എന്താണ് മൗനം അവലംബിക്കുന്നത്. ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. മൂന്നേമുക്കാല്‍ കോടി രൂപയുടെ സ്കൂള്‍ കെട്ടിടം പൊളിച്ച് മാറ്റിയിട്ടും ആര്‍ക്കും എതിരെ കേസെടുക്കാത്തത് ലോകത്തെങ്ങും കേട്ടു കേള്വിയില്ലാത്തതാണ്. ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും ആവശ്യപ്പെടും. കേസെടുക്കാന്‍ മടിച്ചാല്‍ നിയമപരമായ വഴികള്‍ യു.ഡി.എഫ് തേടും.
പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടായപ്പോള്‍ പരിശോധന നടത്താനാണ് കോടതി പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അതിന് തയാറാകാതെ പാലം പൊളിച്ച് പണിതു. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചതിന് വിരുദ്ധമായ നിസപാടാണ് ചെമ്പൂച്ചിറ സ്കൂള്‍ കെട്ടിടത്തിന്റെ കാര്യത്തില്‍ കാട്ടുന്നത്. ഇതിന് പിന്നിലുള്ള വസ്തുതകള്‍ പുറത്ത്കൊണ്ടുവരണം.
പാലാരിവട്ടം പാലത്തിന്റെ കാര്യത്തിലും കരാറുകാരനോട് പറഞ്ഞാല്‍ മതിയായിരുന്നല്ലോ. അവര്‍ പുതിയ പാലം പണിതേനെ. പിന്നെ എന്തിനാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുത്തത്? പൊതുമരാമത്ത് മന്ത്രിയാണോ പാലം പണിതത്? ഈ പറയുന്ന ന്യായങ്ങളൊന്നും വിലപ്പോകില്ല. ജില്ലാ പഞ്ചായത്ത് പൊളിച്ച ഓഡിറ്റോറിയം പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം പണിതത്. ഇപ്പോള്‍ രണ്ടും ഇല്ലാതായി. ഗൗരവതരമായ അന്വേഷണം നടത്തി ക്രിമിനല്‍ കേസ് രജിസറ്റര്‍ ചെയ്ത് ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കോണ്ട്രാക്ടര് പണിയുമെന്ന് പറഞ്ഞ് കിഫ്ബിക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. പൊതുഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുള്ളപ്പോള്‍ എന്ത് ഗുണനിലവാര പരിശോധനയാണ് കിഫ്ബി നടത്തുന്നത്? അഴിമതിയില്‍ കിഫ്ബിക്കും ഉത്തരവാദിത്തമുണ്ടെന്നും വി ഡി സതീശന് വ്യക്തമാക്കി.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications