തൃശൂര്‍ ബിജെപിയില്‍ തമ്മിലടിയോ: സന്ദീപ് വാര്യർ പങ്കെടുത്ത ജനം ടിവി പരിപാടി ജില്ല നേതൃത്വം ബഹിഷ്കരിച്ചു, പരാതി
തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. സംസ്ഥാനത്ത് മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട അവസാന ഘട്ട ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തില്‍ ഇത്തവണ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയോടെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂര്‍ ബിജെപിയില്‍ കടുത്ത ഭിന്നത രൂപപ്പെട്ടന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പങ്കെടുത്ത ജനം ടിവിയുടെ തിരഞ്ഞെടുപ്പ് പരിപാടി ജില്ലാ നേതൃത്വവും പ്രവര്‍ത്തകരും ബഹിഷ്കരിച്ചു. വിശദാംശങ്ങളിലേക്ക്...

ജനസഭ തൃശൂരില്‍
ജനം ടിവിയുടെ തിരഞ്ഞെടുപ്പ് പരിപാടിയുടെ കഴിഞ്ഞ എപ്പിസോജ് തൃശൂരില്‍ വച്ചായിരുന്നു സംഘടിപ്പിച്ചത്. തേക്കിന്‍കാട് മൈതാനിയില്‍ തെക്കെ ഗോപുര നടയിലായിരുന്നു പരസ്യ സംവാദം സംഘടിപ്പിച്ചത്. ഇടത് മുന്നണിക്ക് വേണ്ടി എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ശരത്ചന്ദ്ര പ്രസാദും യുഡിഎഫിന്റെ പ്രതിനിധിയായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശോഭ സുബിനും പങ്കെടുത്തു.

ബിജെപിക്ക് വേണ്ടി സന്ദീപ്
പരിപാടിയില്‍ ബിജെപിക്ക് വേണ്ടി പങ്കെടുത്തത് സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ്. എന്നാല്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ തൃശൂര്‍ മണ്ഡലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലയിലെ ഒരാളെ പങ്കെടുപ്പിക്കാതെ നടത്തിയതിലാണ് ജില്ലാ നേതൃത്വം ഇപ്പോള്‍ ഇടഞ്ഞിരിക്കുന്നത്.

പരാതി
സംഭവത്തെ തുടര്‍ന്ന് ജനം ടിവി ചാനല്‍ അധികൃതര്‍ക്കും സന്ദീപ് വാര്യര്‍ക്കെതിരെ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. പരിപാടി തൃശൂരില്‍ വച്ച് നടത്തുന്ന വിവരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അറിയിച്ചതോടെയാണ് വിവാദമായത്. പരിപാടിയില്‍ ആളെ എത്തിക്കണമെന്ന് ജില്ലാ നേതൃത്വത്തെയും മണ്ഡലം ഭാരവാഹികളെയും അറിയിച്ചിരുന്നു.

മണിക്കൂറുകള്‍ക്ക് മുമ്പ്
എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് ബിജെപിയെ പ്രതിനിധീകരിക്കുന്നത് സന്ദീപ് വാര്യരാണെന്ന് അറിയുന്നത്. ഇക്കാര്യം അറിഞ്ഞതോടെ ജില്ലാ നേതൃത്വം മണ്ഡലം നേതൃത്വത്തെ വിലക്കി. ഇതോടെ മണ്ഡലം-ജില്ലാ ഭാരവാഹികള്‍ ആരും തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയില്ല.

സന്ദീപിന്റെ കണ്ണ് തൃശൂര്‍ സീറ്റോ
എ പ്ലസ് മണ്ഡലമായി കാണക്കാക്കുന്ന മണ്ഡലമാണ് തൃശൂര്‍. പ്രമുഖരെ ഇവിടെ മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. സന്ദീപ് വാര്യര്‍ സീറ്റ് പ്രതീക്ഷയുമായി തൃശൂരില്‍ വീട് വാടകയ്ക്കെടുത്ത് ക്യാമ്പ് ചെയ്ത് ഇവിടെ പ്രവര്‍ത്തിച്ചുവരികയാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയതോടെ ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലമാണ് തൃശൂര്‍.

പാലക്കാട്ടുള്ള സന്ദീപ് വാര്യര്‍
പാലക്കാട് സ്വദേശിയായ സന്ദീപ് വാര്യര്‍ തൃശൂരില്‍ ക്യാമ്പ് ചെയ്യുന്നതിനെതിരെ ജില്ലാ നേതൃത്വം നേരത്തേയും പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂരിലെ ചാനല്‍ പരിപാടിയില്‍ സന്ദീപ് വാര്യര്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ജില്ലാ നേതൃത്വത്തെ ശരിക്കും ചൊടിപ്പിച്ചിരിക്കുകയാണ്.

ബി ഗോപാലകൃഷ്ണന്
സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്, സംസ്ഥാന സെക്രട്ടറി എ നാഗേഷ്, മേഖലാ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത് തുടങ്ങി പ്രമുഖ നേതാക്കള്‍ തൃശൂര്‍ ജില്ലയിലുണ്ട്. ഇവരെയോ, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാറിനേയോ മറ്റ് ജില്ലാ ഭാരവാഹികളെയോ ജില്ലയില്‍ നിന്നുള്ളവരെയോ പങ്കെടുപ്പിക്കാതെ തൃശൂരില്‍ നടത്തിയ പരിപാടി നേതൃത്വത്തെ അപമാനിക്കുന്നതാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications