താലൂക്ക് വനിതാ തഹസില്‍ദാര്‍ക്ക് നേരേ സിപിഐ സംഘത്തിന്റെ ഭീഷണി: ഓഫീസിലെത്തി അധിക്ഷേപിച്ചു
തൃശൂര്‍: കുന്നംകുളം താലൂക്ക് വനിതാ തഹസില്‍ദാരെ സിപിഐ സംഘം ഭീഷണിപ്പെടുത്തിയെന്ന് പരാതി. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് നാലംഗ സംഘം ഓഫീസിൽ കയറി ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തഹസില്‍ദാര്‍ ടി. ബ്രീജാകുമാരിക്കുനേരേയാണ് കഴിഞ്ഞ ദിവസം ഓഫീസിലെത്തിയ നാലംഗ സി.പി.ഐ. സംഘം അധിക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തത്. തലപ്പിള്ളി താലൂക്ക് വിഭജിച്ച് എല്‍.ഡി.എഫ്. സര്‍ക്കാരാണ് മന്ത്രി എ.സി. മൊയ്തീന്റെ ശ്രമഫലമായി കുന്നംകുളം താലൂക്ക് രൂപീകരിച്ചത്.
വടക്കാഞ്ചേരി കേന്ദ്രമായ തലപ്പിള്ളി താലൂക്ക് തഹസില്‍ദാരായിരുന്ന കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിനിയായ ടി. ബ്രീജകുമാരിയെയാണ് കുന്നംകുളം താലൂക്കിന്റെ പ്രഥമ തഹസില്‍ദാരായി സര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ ദിവസം താലൂക്കാഫീസിലെ ഒരു ജീവനക്കാരനെ ജോലി സംബന്ധമായ ചുമതലകള്‍ക്കായി കടങ്ങോട് വില്ലേജ് ഓഫീസിലേക്ക് മാറ്റിയിരുന്നു. ഈ ജീവനക്കാരനെ കടങ്ങോട് വില്ലേജ് ഓഫീസിലേക്ക് മാറ്റരുതെന്ന് സി.പി.ഐ. സംഘം തഹസില്‍ദാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു വഴങ്ങാന്‍ തഹസില്‍ദാര്‍ തയാറാവാതെ വന്നപ്പോഴാണ് ഭീഷണിയും വിരട്ടലുമായി സി.പി.ഐ. സംഘം രംഗത്തുവന്നത്.

കഴിഞ്ഞ ദിവസം നാലംഗ സി.പി.ഐ. സംഘം താലൂക്കാഫീസില്‍ വന്ന് തഹസില്‍ദാര്‍ക്കു നേരേ ആക്ഷേപകരമായി സംസാരിച്ചത്. തഹസില്‍ദാര്‍ അനധികൃത ക്വാറി, മണ്ണ് മാഫിയാ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതായി സി.പി.ഐ. കുന്നംകുളം നിയോജകമണ്ഡലം സെക്രട്ടറി കെ.ടി. ഷാജന്, ആരോപിച്ചു.
കടങ്ങോട്, എരുമപ്പെട്ടി പഞ്ചായത്തുകളിലെ ക്വാറി ഉടമകളുമായി തഹസില്‍ദാര്‍, അഡീഷണല്‍ തഹസില്‍ദാര്‍, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ ഒത്തുകളിക്കുന്നുവെന്നാണ് സി.പി.ഐ. യുടെ ആക്ഷേപം. കുന്നംകുളം താലൂക്ക് പരിധിയില്‍പ്പെട്ട സര്‍ക്കാര്‍ ഭൂമി കൈയേറ്റവും ഇവരുടെ ഒത്താശയോടെ നടക്കുന്നുവെന്നും സി.പി.ഐ. നിയോജകമണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.ടി. ഷാജന് ആരോപിച്ചു.
എന്നാല്‍ ക്വാറി മണ്ണ് മാഫിയകള്‍ക്ക് എന്തു സഹായമാണ് താലൂക്ക് അധികൃതര്‍ ചെയ്തുകൊടുക്കുന്നതെന്നും എവിടെയാണ് സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിന് കൂട്ടുനില്‍ക്കുന്നതെന്നും സി.പി.ഐ. വ്യക്തമാക്കിയിട്ടില്ല. അനധികൃത ക്വാറികള്‍ക്കും മണ്ണു മാഫിയകള്‍ക്കുമെതിരേ നടപടിയെടുത്ത് 15 ടിപ്പര്‍ ലോറികള്‍ കടങ്ങോട് - എരുമപ്പെട്ടി മേഖലയില്‍നിന്ന് പിടിച്ചെടുത്ത കുന്നംകുളം താലൂക്കിലെ അഡീഷണല്‍ തഹസില്‍ദാര്‍ (ഭൂരേഖ തഹസില്‍ദാര്‍) അനില്‍ ഫിലിപ്പിനെ റവന്യുവിഭാഗം തൃശൂര്‍ താലൂക്കിലേക്കാണ് സ്ഥലംമാറ്റിയത്. പ്രമോഷന് ലഭിച്ച് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയാണ് അനില്‍ ഫിലിപ്പ്. സംഭവം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തഹസില്‍ദാര്‍ ടി. ബ്രീജാകുമാരി അറിയിച്ചു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications