സഞ്ചാരികളേ ഇതിലേ... വിനോദസഞ്ചാരികള്‍ക്കായി കലശമല ഒരുങ്ങുന്നു, പദ്ധതി ഇക്കോ ടൂറിസത്തിന് !
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനമുറപ്പിക്കാനായി കലശമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രം ഒരുങ്ങുന്നു. ഒരുകോടി 99 ലക്ഷം രൂപ ചെലവഴിച്ച് സംസ്ഥാന നിര്‍മിതി കേന്ദ്രമാണ് കുന്നംകുളത്തിന് സമീപം ചൊവ്വന്നൂര്‍ - പോര്‍ക്കുളം പഞ്ചായത്തിലെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കലശമല കുന്നില്‍ പ്രകൃതിദത്തമായ വിനോദകേന്ദ്രം നിര്‍മിക്കുന്നത്.
മന്ത്രി എസി മൊയ്തീന്റെ പ്രത്യേക താത്പര്യപ്രകാരം സംസ്ഥാന ടൂറിസം വകുപ്പാണ് കലശമല ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും പോര്‍ക്കുളം പഞ്ചായത്തും വിട്ടുതന്ന രണ്ടേക്കര്‍ സ്ഥലത്താണ് പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഒരുകാലത്ത് ജില്ലയിലെ പ്രധാന സിനിമ ലൊക്കേഷനായിരുന്നു കലശമലയും നരിമടയുമടങ്ങുന്ന കുന്നിന് പ്രദേശം. സായാഹ്നങ്ങളില്‍ ദൂരെ നിന്നുള്ളവരടക്കം കലശമല കുന്നില്‍നിന്നുള്ള പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നുണ്ട്. വിവാഹ വീഡിയോ ആല്‍ബങ്ങളുടെ സ്ഥിരം ലൊക്കേഷനുകളില്‍ ഒന്നാണ് കലശമല കുന്ന്. കലശമല ടൂറിസം പദ്ധതി ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് മുന്നണി സ്ഥാനാര്‍ഥികളുടെ പതിവ് വാഗ്ദാനമായിരുന്നു കലശമല ടൂറിസം വികസനം.
എസി മൊയ്തീന് മന്ത്രിയായതിനുശേഷമാണ് കലശമല ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും പോര്‍ക്കുളം ഗ്രാമപഞ്ചായത്തും ടൂറിസം വകുപ്പിന് വിട്ടുകൊടുത്ത രണ്ടേക്കറിനു പുറമെ ആള്‍ത്താമസമില്ലാത്തതും പരന്നു കിടക്കുന്നതുമായ പാറയുള്ള സ്വകാര്യ ഭൂമികളും വിട്ടുകിട്ടിയാല്‍ മാത്രമേ ടൂറിസ്റ്റ് കേന്ദ്രം പൂര്‍ണമായും ലക്ഷ്യംനേടാന്‍ കഴിയുകയുള്ളൂ.
മൂന്നു വ്യൂ പോയിന്റുകളുടെ കോണ്‍ക്രീറ്റ് കെട്ടിട നിര്‍മാണം പൂര്‍ത്തിയായതായി സംസ്ഥാന നിര്‍മിതി കേന്ദ്രം ഓവര്‍സിയര്‍ ബിജിത പറഞ്ഞു. കുട്ടികളുടെ പാര്‍ക്കിന്റെ പ്രാഥമിക നിര്‍മാണം അവസാന ഘട്ടത്തിലാണ്. 10 അടി താഴ്ചയും 38 അടി നീളവും 15 അടി വീതിയുമുള്ള കൂറ്റന്‍ മഴവെള്ള സംഭരണ കുളമാണ് കലശമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകത. 15 ലക്ഷം ലിറ്റര്‍ വെള്ളം ഇതില്‍ സംഭരിക്കാന്‍ കഴിയും. ടൂറിസ്റ്റ് കേന്ദ്രത്തില്‍ പെയ്യുന്ന മുഴുവന്‍ മഴവെള്ളവും പൈപ്പുവഴി ശുദ്ധീകരിച്ച് കുളത്തില്‍ സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്. തട്ടുകളായാണ് കുളം നിര്‍മിച്ചിട്ടുള്ളത്. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ 70 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞു. അവസാനഘട്ട മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനു പുറമെ പ്രകൃതിദത്തമായ മരങ്ങളും വെച്ചുപിടിപ്പിക്കാനുണ്ട്. ഈ വര്‍ഷാവസാനത്തോടെ കലശമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രം ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications