ശ്രാവണ മാസത്തിൽ വിശ്വാസികൾ ഈ ക്ഷേത്രത്തിലേക്ക് വിഷത്തേളുമായി എത്തും; ആരാധന ഇങ്ങനെ
തങ്ങളുടെ ആഗ്രഹങ്ങൾ സഫലമായതിനുശേഷം, വിശ്വാസികൾ ക്ഷേത്രങ്ങളിലെ ദേവതകൾക്ക് പ്രത്യേക വഴിപാടുകൾ നൽകുന്നു. ചിലർ ദൈവത്തിന് ആടുകളെ സമർപ്പിക്കുന്നു, മറ്റുള്ളവർ കോഴികളെ അർപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ, അഭിഷേക ചടങ്ങിൽ മദ്യം പോലും അർപ്പിക്കുന്നു.
എന്നാൽ ഇനി പങ്കുവെയ്ക്കാൻ പോകുന്നത് വ്യത്യസ്തമായ ആചാരങ്ങൾ ഉള്ള ക്ഷേത്രത്തെക്കുറിച്ചാണ്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ നടന്നുവരുന്ന കോണ്ട്രായുടി കൊണ്ടയിലെ കൊണ്ടലരായുഡു ആരാധനയെക്കുറിച്ച് കേട്ടാൽ നിങ്ങൾ അമ്പരക്കും. ഇവിടെ തേളിനെ ആണ് ഭക്തിപൂർവ്വം സമർപ്പിക്കുന്നത്.

എല്ലാ വർഷവും, ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച, ആരാധകർ മാരകമായ തേളുകളെ ഇവിടെയെത്തി സമർപ്പിക്കുന്നു. ആ ഭാഗ്യ ദിനത്തിൽ എല്ലാവരും മലമുകളിലേക്ക് വരും. കൊണ്ടലരായുഡു ക്ഷേത്രത്തിലേക്കുള്ള അവരുടെ യാത്രയിൽ, കുന്നിന്റെ കല്ലുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ധാരാളം തേളുകളെ അവർ പിടികൂടുംയ
ആളുകളെ തേളുകളെ വെറും കൈയിൽ പിടിച്ച് നൂലിൽ കോർത്ത് ദേവന് സമർപ്പിക്കുന്നു. വിഷ തേളുകളുടെ കുത്തേറ്റാൽ മാരകമായ വേദന ഉണ്ടാവാറുണ്ട് . എന്നാൽ ഈ ദിവസത്തിൽ തേളുകൾ തങ്ങളെ ഉപദ്രവിക്കില്ലെന്നാണ് വിശ്വാസികൾ പറയുന്നത്.
ഈ ക്ഷേത്രം വർഷങ്ങൾ പഴക്കമുള്ളതാണ്. എല്ലാ വർഷവും ശ്രാവണ മാസത്തിലെ ശുഭകരമായ മൂന്നാമത്തെ തിങ്കളാഴ്ച, ആന്ധ്രാപ്രദേശിന് പുറമേ, കർണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ ധാരാളമായി ക്ഷേത്രത്തിലേക്ക് ഒഴുകുന്നു.












Click it and Unblock the Notifications