മിസ് യൂണിവേഴ്സ് കിരീടം നിക്കരാഗ്വേക്ക്; ഷെയ്നിസ് പലാഷ്യോസ് വിശ്വസുന്ദരി
72-ാമത് മിസ് യൂണിവേഴ്സ് കിരീടം നിക്കരാഗ്വേക്ക്. നിക്കരാഗ്വേയുടെ ഷെയ്നിസ് പലാഷ്യോസ് ആണ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ സാല്‍വഡോറിലെ സാന്‍ സാല്‍വഡോറിലെ ജോസ് അഡോള്‍ഫോ പിനേഡ അരീനയില്‍ നടന്ന ചടങ്ങില്‍ 2022 ലെ മിസ് യൂണിവേഴ്സ് ആയ അമേരിക്കയിടെ ആര്' ബോണി ഗബ്രിയേല്‍ ഷെയ്നിസിന് കിരീടമണിയിച്ചു. മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ നിക്കരാഗ്വന്‍ വനിതയാണ് ഷെയ്നിസ് പലാഷ്യോസ്. തായ്ലന്‍ഡിന്റെ അന്റോണിയ പോര്‍സില്‍ഡ് ഫസ്റ്റ് റണ്ണര്‍ അപ്പായപ്പോള്‍ ഓസ്ട്രേലിയയുടെ മൊറയ വില്‍സണ്‍ സെക്കന്‍ഡ് റണ്ണറപ്പായി.
ഈ വര്‍ഷം 84 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ലോകസുന്ദരി പട്ടത്തിന് മത്സരിച്ചത്. അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയായ മരിയ മെനൗനോസിനെ കൂടാതെ ജീനി മായിയും 2012ലെ മിസ് യൂണിവേഴ്സ് ഒലിവിയ കുല്പ്പോയുമാണ് ചടങ്ങുകള്‍ക്ക് ആതിഥേയത്വം വഹിച്ചത്. മിസ് യൂണിവേഴ്സ് ഓര്ഗനൈസേഷന് ആരംഭിച്ചതിന് ശേഷം ആദ്യമായി, വിവാഹിതരായ സ്ത്രീകളെയും കുട്ടികളുള്ള സ്ത്രീകളെയും മത്സരിക്കാന്‍ ഈ വര്‍ഷം അനുവദിച്ചിരുന്നു.

പാകിസ്ഥാന് വിശ്വസുന്ദരി പട്ടത്തിനുള്ള മത്സരത്തിന് അരങ്ങേറിയതും ഡെന്മാര്ക്ക്, ഈജിപ്ത്, ഗയാന, ഹംഗറി, അയര്‍ലന്‍ഡ്, കസാക്കിസ്ഥാന്‍, ലാത്വിയ, മംഗോളിയ, നോര്‍വേ, സിംബാബ്വെ എന്നീ രാജ്യങ്ങളുടെ തിരിച്ചുവരവും ഈ എഡിഷന്റെ മാറ്റ് കൂട്ടുന്നതായി. 2001 ലാണ് സിംബാബ്വെ അവസാനമായി മത്സരിച്ചത്. ലാത്വിയ അവസാനമായി മത്സരിച്ചത് 2006 ലാണ്. 2017 ലാണ് ഗയാന അവസാനമായി മത്സരിച്ചത്.
ഈജിപ്തും മംഗോളിയയും അവസാനമായി മത്സരിച്ചത് 2019 ലാണ്. അതേസമയം മറ്റുള്ളവര്‍ അവസാനമായി മത്സരിച്ചത് 2021 ലാണ്. മറ്റൊരു സ്ത്രീയുടെ കീഴില്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷം ജീവിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും, എന്തുകൊണ്ട്? എന്നതായിരുന്നു മിസ് യൂണിവേഴ്സ് 2023-ന്റെ അവസാന ചോദ്യം. ഓസ്ട്രേലിയയുടെ മൊറയ വില്‍സണ്‍ തന്റെ അമ്മക്ക് കീഴില്‍ എന്ന് പറഞ്ഞപ്പോള്‍ മറ്റ് രണ്ട് പേരുടെ ഉത്തരം വ്യത്യസ്തമായിരുന്നു.
എന്നാല്‍ തായ്ലന്‍ഡിന്റെ പ്രതിവനിധി മലാല യൂസഫ്സായി എന്നായിരുന്നു മറുപടി പറഞ്ഞത്. അവരുടെ പോരാട്ടവും നേട്ടങ്ങളും തന്നെ വളരെയധികം പ്രചോദിപ്പിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ഷെയ്നിസ് പലാഷ്യോസ് വനിതാ വിമോചന പ്രവര്‍ത്തകയും ഫെമിനിസത്തിന്റെ മാതാവുമായി അറിയപ്പെടുന്ന മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റിന്റെ പേരാണ് പറഞ്ഞത്.
ആദ്യ പത്തില്‍ പോലുമില്ലാതെ ഇന്ത്യ
ലോകസുന്ദരി മത്സരത്തില്‍ ഈ വര്‍ഷം ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. 23 കാരിയായ ശ്വേത ശാര്‍ദയായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. ചണ്ഡിഗഡ് സ്വദേശിയായ ശ്വേതക്ക് ആദ്യ 10-ലും തുടര്‍ന്നുള്ള റൗണ്ടുകളിലും ഇടം നേടാനായില്ല. എന്നാല്‍ ആദ്യ 20 എത്താന്‍ ശ്വേത ശാര്ദക്ക് സാധിച്ചു. മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച ശ്വേത നൃത്തത്തിലും മികവ് പ്രകടിപ്പിച്ചിരുന്നു.
ഡാന്‍സ് ഇന്ത്യ ഡാന്‍സ്, ഡാന്‍സ് ദീവാനെ, ഡാന്‍സ് പ്ലസ് തുടങ്ങിയ റിയാലിറ്റി ഷോകളില്‍ ശ്വേത പങ്കെടുത്തിട്ടുണ്ട്. ഓഗസ്റ്റില്‍ മിസ് ദിവാ യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മിസ് ബോഡി ബ്യൂട്ടിഫുള്‍, മിസ് ടാലന്റഡ് എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications