"പ്രണവിന്റെ പടത്തെ പറ്റി തള്ളുന്നത് ഉഡായിപ്പാണ്, തിയേറ്ററിൽ ഒറ്റക്കുഞ്ഞില്ല, പലരും അങ്ങനെ വിളിച്ചുപറഞ്ഞു"
അടുത്തിടെയാണ് പ്രണവ് മോഹൻലാൽ നായകനായ ഡിയസ് ഇറെ തിയേറ്ററുകളിൽ എത്തിയത്. അധികം ആളും ആരവവും പ്രമോഷനും ഒന്നുമില്ലാതെയാണ് സിനിമ എത്തിയതെങ്കിലും ഗംഭീര അഭിപ്രായവുമായി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ പ്രണവിന്റെ ചിത്രത്തിന് നേരിട്ട ഭീകരമായ ഡീഗ്രേഡിങ്ങിനെ കുറിച്ച് സംസാരിക്കുകയായാണ് സംവിധായകൻ ശാന്തിവിള ദിനേശ്. പലരും ആ ചിത്രത്തെ കുറിച്ച് തന്നോട് മോശമായി പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
ഡിയസ് ഇറെ എന്ന ചിത്രം കാണാൻ പോവേണ്ട എന്ന് വിചാരിച്ചിരുന്ന ആളാണ് ഞാൻ. അതിന്റെ പോസ്‌റ്ററുകളും പിന്നെ നായകൻ പ്രണവും ഒക്കെ ആയത് കൊണ്ട് വേണ്ടെന്ന് വച്ചാണ്. ഒരു പിള്ളേര് കളി പോലെ ഹൃദയത്തിൽ ഒക്കെ അഭിനയിച്ച പ്രണവിന്റെ പടം എന്ന നിലയിലാണ് അതിനെ കണ്ടത്. ക്യാമറയുടെ മുൻപിൽ അയാൾ ഒട്ടും സീരിയസ് അല്ലെന്ന് എനിക്ക് തോന്നിയിരുന്നു. ആർക്കോ വേണ്ടി ചെയ്യുന്നത് പോലെയാണ് തോന്നിയത്.

അതുകൊണ്ടാണ് ഡിയസ് ഇറെ കാണേണ്ട എന്ന് വിചാരിച്ചത്. സമയവും പണവും വെറുതെ കളയേണ്ട എന്നാണ് കരുതിയത്. പണം കിട്ടും എന്നുറപ്പുണ്ടെങ്കിൽ ഈ സബ്‌ജക്റ്റ് ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ സാധ്യതയുണ്ട്. ആന്റണി വിട്ട് കളഞ്ഞു, ഞാനും വിട്ടു കളഞ്ഞു. പിന്നെ ഗുരുതരമായ ഒരു വാർത്ത പലരും എന്നോട് വിളിച്ചു പറഞ്ഞു. മുഴുവൻ ഉഡായിപ്പാണ് സാറേ ഈ പ്രണവിന്റെ പടത്തെ പറ്റി തള്ളുന്നത്.
തിയേറ്ററിൽ ഒറ്റക്കുഞ്ഞ് പോലുമില്ല. സാർ വെറുതെ പോയി സമയം കളയേണ്ട. മോഹൻലാലിന്റെ തള്ള് ടീം വെറുതെ പറയുന്നതാണ്. വെറുമൊരു പൊട്ടപ്പടമാണ്. പലരും വിളിച്ച് ഇങ്ങനെ ആ പടത്തെ കുറിച്ച് പറയുന്നത് കണ്ടപ്പോൾ എനിക്ക് എവിടെയോ ഒരു സംശയം ജനിച്ചു. അങ്ങനെയാണ് ഞാൻ ആ പടത്തെ കുറിച്ച് അന്വേഷിച്ചത്. ഡിയസ് ഇറെ കാണണമെന്ന് എനിക്ക് തോന്നി. ഇവർ പറയുന്നത് ഒക്കെ ശരിയാണോ എന്ന് ഞാൻ സംശയിച്ചു.
പക്ഷേ ഈ സിനിമയെ കുറിച്ച് അപരിചിതരായ ധാരാളം പേർ ഡീഗ്രേഡ് ചെയ്യുന്ന വർത്തമാനം പറഞ്ഞപ്പോൾ ഇതാരുടെ പടം എന്ന് ഞാൻ അന്വേഷിച്ചു. ആദ്യമൊന്നും എനിക്ക് പിടികിട്ടിയില്ല. ഇന്നത്തെ കാലത്ത് ചവറുപടങ്ങൾ ഒരുപാട് വരുന്നത് കൊണ്ട് ഞാൻ അധികം ഇതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. അതിൽ ഒരെണ്ണം എന്ന് കരുതി ഞാൻ വിട്ടുകളഞ്ഞതാണ്.
എന്നാൽ നിരന്തരമായി മോഹൻലാലിനെ അറ്റാക്ക് ചെയ്യുന്നവർ എന്ന് തോന്നിയപ്പോൾ ഈ പടം ആരുടേത് ആണെന്ന് അന്വേഷിച്ചു. ആദ്യ സിനിമയിൽ തന്നെ കൈയ്യൊപ്പ് ചാർത്തിയ രാഹുൽ സദാശിവന്റെ പടമാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. രാഹുലിന്റെ അച്ഛൻ സദാശിവൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. പക്ഷേ ഡിയസ് ഇറെ രാഹുലിന്റെ പടമാണ് എന്ന് അദ്ദേഹവും എന്നോട് പറഞ്ഞില്ല. ചിലപ്പോൾ പേര് വിട്ടുപോയതാവും.
രോഹൻ എന്നാണ് പ്രണവ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ലാൽ ഫാൻസിന്റെ സെക്രട്ടറി അല്ലാത്ത ഒരു നല്ല സംവിധായകന്റെ കൈയിൽ കിട്ടിയാൽ തനിക്ക് നന്നായി പെർഫോം ചെയ്യാൻ കഴിയുമെന്ന് പ്രണവ് തെളിയിച്ച ചിത്രം കൂടിയാണ് ഇത്. അല്ലെങ്കിൽ അങ്ങനെ പ്രണവ് ആദ്യമായി തെളിയിച്ച ചിത്രമാണ് ഇത്.
ആദ്യവസാനം പ്രണവ് നന്നായി ചെയ്‌തു. അധികം ആരോടും കൂട്ടുകൂടാത്ത പ്രകൃതം ആയതിനാൽ ഡബ്ബിങിലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും പ്രണവ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ആദ്യമായി ഒരാൾ ആ സിനിമ കാണുമ്പോൾ അത് അവർക്ക് മനസിലാവും. പ്രണവിനോട് വായ തുറന്ന് സംസാരിക്കാൻ പറയണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications