ബിഗ് ബോസില്‍ മലയാളത്തില്‍ സംസാരിച്ചു: മലയാളികളായ അയിഷയ്ക്കും ഷെറീനയ്ക്കും കമല്‍ഹാസന്റെ വിമർശനം
കമല്‍ഹാസന്‍ അവതാരകനാവുന്ന ബിഗ് ബോസ് തമിഴിന്റെ ആറാം പതിപ്പ് അടുത്തിടെയാണ് ആരംഭിച്ചത്. ഷോ നാലാം ആഴ്ചയിലേക്ക് എത്തിയതോടെ മത്സാരാർത്ഥികളെക്കുറിച്ചുള്ള ഏകദേശ ധാരണ പ്രേക്ഷകർക്ക് ലഭിച്ച് കഴിഞ്ഞു. വിക്രമൻ, ഷിവിൻ, ധനലക്ഷ്മി എന്നിവർക്ക് വലിയ പിന്തുണയാണ് പ്രേക്ഷകർ നല്‍കുന്നത്. അസീമിനോടാവട്ടെ നിലവില്‍ ആളുകള്‍ക്ക് അത്ര താല്‍പര്യമില്ല.
മലയാളികളായ ഷെറീനയും അയിഷയും ബിഗ് ബോസ് തമിഴ് സീസണ്‍ ആറില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട. എന്നാല്‍ ഷോയില്‍ ഇവർ തമ്മില്‍ മലയാളത്തില്‍ സംസാരിക്കുന്നതിനെതിരെ വലിയ വിമർശനമാണ് തമിഴ് പ്രേക്ഷകരില്‍ നിന്നും ഉയരുന്നത്. ഒടുവില്‍ കമല്‍ഹാസന്‍ തന്നെ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരിക്കുകയാണ്.
ഞായറാഴ്ചത്തെ എപ്പിസോഡില്‍ എത്തിയ കമല്‍ഹാസന്‍ മത്സരാർത്ഥികൾക്ക് ഒരു ടി ആർ പി ടാസ്‌ക് നൽകിയിരുന്നു. അവിടെ ഓരോരുത്തരും ഒരു ആതിഥേയനെ അവതരിപ്പിക്കുകയും ഒരു സഹ മത്സരാർത്ഥിയോട് ഒരു ചോദ്യം ചോദിക്കുകയും അവർ കേൾക്കുമെന്ന് അവർ പ്രതീക്ഷിക്കുന്ന ഉത്തരം സ്വയം നേടുകയും വേണം. മത്സരാർത്ഥികളുടെ വിധികർത്താവായി കമൽഹാസൻ തന്നെ നില്‍ക്കുകയും ഒരോരുത്തർക്കും മാർക്ക് നല്‍കുകയും ചെയ്തു.
'ഒരു ഗ്യാപ്പ് കിട്ടിയപ്പോ ദിലീപിനെ വെളുപ്പിക്കുവാണോ': കലയും ആരോപണവും ഒരു പോലെ കാണണോ-സജീവമായി ചർച്ച
ഇതിന് പിന്നാലെയാണ് ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ പാലിക്കാത്തതിന് മത്സരാർത്ഥികളെ കമല്‍ഹാസന്‍ ശാസിച്ചത്. തുടർച്ചയായി മലയാളത്തിൽ സംസാരിക്കുകയും ഈ സമയത്ത് മൈക്കുകൾ നീക്കം ചെയ്യുകയും ചെയ്തതിന് ഷെറീനയെയും ആയിഷയെയും കമല്‍ഹാസന്‍ ശക്തമായി തന്നെ വിമർശിച്ചു.
ഈ വിധിയാര്‍ക്കും വരാതിരിക്കട്ടെ; കോടീശ്വരനില്‍ നിന്ന് കൊല്ലം കടപ്പുറത്ത്; അലോഷിച്ചേട്ടന്‍ ഓര്‍മയായി
നിങ്ങള്‍ നില്‍ക്കുന്ന വേദിയേയും അത് കാണുന്ന പ്രേക്ഷകരേയും ബഹുമാനിക്കാന്‍ പഠിക്കണമെന്നും കമല്‍ഹാസന്‍ അയിഷയോടും ഷെറീനയോടുമായി പറഞ്ഞു. "ബിഗ് ബോസ് ഷോ വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്നു. ഈ ഷോ തമിഴിലാണെന്ന് ഓർമ്മിക്കുക! നിങ്ങളുടെ സംഭാഷണങ്ങൾ മലയാളത്തിലും കേൾക്കുന്നതിന് എനിക്ക് ഇരട്ടി ശമ്പളം ചോദിക്കണമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ നിരന്തരം മറ്റൊരു ഭാഷയിൽ സംസാരിക്കാൻ പോകുകയാണെങ്കിൽ, അത് ശരിയല്ല, ഇത് പൂർണ്ണമായും അസ്വീകാര്യമാണ്."- കമല്‍ഹാസന്‍ പറഞ്ഞു.
Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്
എല്ലാ ഭാഷകളെയും ബഹുമാനിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ വിവിധ ഭാഷകളെ അംഗീകരിക്കുന്ന ഒരാളാണ്. ഞാൻ മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, ഞാനും ആ ഭാഷ സംസാരിക്കുന്നു. എന്നാല്‍ നിങ്ങൾ ഈ ഷോയ്ക്ക് ഒരു പ്രതിബദ്ധത നൽകി. അതിനാൽ, അതിൽ ഉറച്ചുനിൽക്കുക. ദയവായി മറ്റ് ഭാഷകള്‍ ഉപയോഗിക്കരുതെന്ന് നിങ്ങളോട് ഞാന്‍ അഭ്യർത്ഥിക്കുകയാണ്. ഇനി തമിഴില്‍ സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
എനിക്ക് കൊവിഡ് വന്നപ്പോൾ, ഞാൻ വീഡിയോ കോൺഫറൻസിംഗിൽ വന്നത് നിങ്ങളുമായി സംസാരിക്കാൻ വേണ്ടിയാണ്, കാരണം ഞാൻ ഈ ഷോയ്ക്ക് ഒരു ഉത്തരവാദിത്തം നല്‍കിയിരിക്കുന്നു. മറ്റൊരു ഭാഷയിൽ സംസാരിക്കുന്നത് പൂർണ്ണമായും അസ്വീകാര്യമാണ്. ഞാൻ നിങ്ങളോട് രണ്ടുപേരോടും ഇതില്‍ കൂടുതൽ ആവശ്യപ്പെടാൻ പോകുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.
"ഞാൻ ദിലീപ് കുമാർ സാറിന്റെയും ആർ ഡി ബർമൻ സാറിന്റെയും ആരാധകനാണ്. എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ഞാൻ എതിർക്കുന്നു. കാരണം ഒരു ഭാഷയിൽ സംസാരിക്കുന്നതും ഒരാളുടെമേൽ അടിച്ചേൽപ്പിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും പറഞ്ഞ അദ്ദേഹം മറ്റൊരു വിഷയത്തില്‍ ശിവിനേയും ധനലക്ഷ്മിയേയും കമല്‍ഹാസന്‍ വിമർശിച്ചു.
"നിങ്ങളാരും ഈ പ്ലാറ്റ്‌ഫോമിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതായി തോന്നുന്നില്ല." മത്സരാർത്ഥികൾ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ അവർക്ക് ചുവപ്പ് കാർഡ് നൽകാൻ താൻ തന്നെ നിർബന്ധിതനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടാസ്കുകളില്‍ ശരിയായ രീതിയില്‍ പങ്കെടുക്കാത്തതിനായിരുന്നു കമല്‍ ഇരുവരേയും വിമർശിച്ചത്.