'പിണറായിയെ സിനിമയിലെടുത്തു', ലൈന്മാന് വിജയന് കഥ ഹിറ്റായി
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന സ്ഥിതിയിലായിപ്പോയി സംവിധായകന് ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റു. സി പി എം സസ്ഥാന സെക്രട്ടറി പിണറായി വിജയന് പടിയിറങ്ങുമ്പോള്‍ രണ്ട് നല്ല വാക്ക് പറയാം എന്നേ സംവിധായകന് വിചാരിച്ചുകാണൂ. പക്ഷേ സിനിമാക്കാരനല്ലേ പറഞ്ഞത് അല്പം പൊലിപ്പിച്ചുപോയി.
അര്‍ധരാത്രിയില്‍ എഞ്ചിനീയറെ വിളിച്ച് ഫ്ളാറ്റില്‍ കറണ്ട് വരുത്തിയ വൈദ്യുതി മന്ത്രിയുടെ കഥയാണ് പോസ്റ്റിലെ ഹൈലൈറ്റ്. കറണ്ട് വരുത്തുക മാത്രമല്ല, അക്കാര്യം ഫോണില്‍ വിളിച്ച് ഉറപ്പുവരുത്തുകയും ഒരു നന്ദിവാക്ക് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്ത വൈദ്യുതി മന്ത്രി പിണറായി വിജയനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

മോദിയെയും വെല്ലും ഈ ലൈന്മാന്
ഉത്തരാഖണ്ഡിലെ പ്രളയക്കാലത്ത് നരേന്ദ്ര മോദി ഇന്നോവക്കാറില്‍ ആയിരങ്ങളെ രക്ഷിച്ച കഥപോലെ തന്നെ സോഷ്യല്‍ മീഡിയയ്ക്ക് പ്രിയമായിക്കഴിഞ്ഞു പിണറായി വിജയന്റെ ഈ പ്രകടനവും.

കിട്ടിയത് എട്ടിന്റെ പണി
പിണറായിക്ക് പലപ്പോഴും പലരും പല പണിയും കൊടുത്തിട്ടുണ്ടെങ്കിലും ഉണ്ണികൃഷ്ണന് കൊടുത്ത പോലെ ഒരു പണി ആരും കൊടുത്തുകാണില്ല എന്നാണ് ആളുകള്‍ പറയുന്നത്. പിണറായി സ്തുതി പോലുമല്ല ഇത് പിണറായി ഭക്തി തന്നെയാണ് എന്ന് ഉണ്ണികൃഷ്ണനോട് നേരിട്ട് പറയുന്നവരുമുണ്ട്.

ഒബാമേ കറണ്ട് വന്നോ
ബഹിരാകാശ നിലയത്തില്‍ കറണ്ട് വന്നോ എന്ന് വിളിച്ചന്വേഷിക്കുന്ന വിജയനും ഉത്തരം പറയുന്ന ഒബാമയും

വിജയന് നേരിട്ടാണ് വിളി
വിജയന് നേരിട്ട് വിളിച്ച് അന്വേഷിക്കുകയാണ്. കറണ്ട് വന്നോ എന്ന്. പിണറായി വിജയനല്ല, നാടോടിക്കാറ്റിലെ ദാസന്റെ കൂട്ടുകാരന് വിജയനാണ് എന്ന് മാത്രം. ഉന്നം പക്ഷേ പിണറായി വിജയന് തന്നെ എന്നത് വ്യക്തം.

ഫേസ്ബുക്കില്‍ കണ്ടത്
'ഒരിക്കല്‍ പാതിരാത്രിയില്‍ ഇടുക്കിയിലെ 130 മെഗാവാട്ടിന്റെ അഞ്ചാം നമ്പര്‍ ജെനറേറ്റര്‍ കടകടാ ശബ്ദം ഉണ്ടാക്കി നിന്ന് പോയി. വടക്കന്‍ മലബാര്‍ മുഴോനും ഇരുട്ടിലായി. ആകെ അമ്പരന്ന ചീഫ് എന്‍ജിനീയര്‍ കറണ്ട് മന്ത്രിയെ വിളിച്ചു കാര്യം പറഞ്ഞു. ഓടിപ്പാഞ്ഞെത്തിയ അദ്ദേഹം എട്ടിന്റെ ഒരു സ്പാനര്‍ തരാന്‍ പറഞ്ഞു. അഞ്ച് മിനിറ്റ് കഴിഞ്ഞില്ല. ജെനറേറ്റര്‍ വീണ്ടും ഓടിത്തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ. 150 മെഗാവാട്ടിന്റെ പവറാണ് അന്ന് ഉല്‍പ്പാദിപ്പിച്ചത്.'

വീണ്ടും അത്ഭുതം
പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഡാമില്‍ നിന്ന് വെള്ളം കൊണ്ട് വരുന്ന പെന്‍സ്റ്റോക്ക് പൈപ്പില്‍ ഒരു ദ്വാരം. വെള്ളം ശക്തമായി ഒഴുകാന്‍ തുടങ്ങി. ഭാഗ്യമെന്ന് പറയട്ടെ കറണ്ട് മന്ത്രി അന്നവിടെ സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഓടിവന്ന് തന്റെ ചൂണ്ടുവിരല്‍ കൊണ്ട് പൈപ്പിലെ ദ്വാരത്തെ അടച്ചു. അങ്ങനെ ഒരു വലിയ അപകടം ഒഴിവായി..

ബിംബവല്‍ക്കരണം
നരേന്ദ്ര മോദിയായാലും മരിയ ഷറപ്പോവയായാലും പിണറായി വിജയനായാലും സോഷ്യല്‍ മീഡിയക്കാര്‍ക്ക് ഒരുപോലെയാണ്. വൈദ്യുതി മന്ത്രി ചെയ്ത ഒരു സാധാരണ കാര്യം സംവിധായകനായ ബി ഉണ്ണികൃഷ്ണന് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ചതാണ് ഇവിടെ വിനയായത്. മോദിയുടെ കഥ പോലെ പിണറായി വിജയനും ഈ കഥയുണ്ടാക്കിയതില് പങ്കൊന്നുമില്ല.

പിന്നിലാരാകും
സി പി എം രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ മാത്രമല്ല ഓണ്‍ലൈനിലെ വി എസ് ആരാധകരും തക്കം മുതലാക്കി ബി ഉണ്ണികൃഷ്ണനെ കളിയാക്കുന്നുണ്ട്. പിണറായി വിജയനെ പുകഴ്ത്തുന്നതിനൊപ്പം തന്നെ വി എസിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ബി ഉണ്ണികൃഷ്ണന്റെ പോസ്റ്റ്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications