അഞ്ച് സംസ്ഥാനങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. കേരളം, തമിഴ്നാട്, പുതുച്ചേരി, അസം,പശ്ചിമബംഗാൾ . കേരളത്തിൽ ഹാട്രിക് ഭരണം ലക്ഷ്യമിട്ട് എൽഡിഎഫും തിരിച്ചുവരവ് ഉറപ്പിച്ച് യുഡിഎഫും പോരിനിറങ്ങുന്നു. ചരിത്രത്തിലാകെ ഒറ്റ തവണ മാത്രം എംഎൽഎയെ തന്ന സംസ്ഥാനത്ത് ശക്തി തെളിയിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. തമിഴ്നാട്ടിൽ ഭരണത്തുടർച്ചയാണ് ഡിഎംകെക്ക് മുന്നിലുള്ള ലക്ഷ്യം. അതെങ്ങനെ തടയാമെന്ന കണക്കുകൂട്ടലിൽ പ്രതിപക്ഷകക്ഷികളും.
കളം മാറ്റിച്ചാടിച്ചും തന്ത്രങ്ങൾ മെനഞ്ഞും ശക്തി തെളിയിക്കാനാണ് ബിജെപി ശ്രമം. ഇതിനിടയിൽ ആരാധന വോട്ടാക്കി മാറ്റി കളം നിറയാൻ ഇക്കുറി വിജയ് നയിക്കുന്ന ടിവികെയുമുണ്ട്. പിണറായി വിജയനും എം കെ സ്റ്റാലിനും മാത്രമല്ല പശ്ചിമബംഗാളിലും ബിജെപിയെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രിയാണ്. അഭിമാന പോരാട്ടത്തിനാണ് മമത ബാനർജിയും ദീദിയുടെ കൈവിട്ട് പ്രതിപക്ഷനേതാവായി മാറിയ സുവേന്ദു അധികാരിയും തയ്യാറെടുക്കുന്നത്. അസമിൽ അധികാരം നിലനിർത്താനാകുമെന്ന ഉറച്ച പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.
സീറ്റ് ധാരണയെ ചൊല്ലിയുള്ള തർക്കങ്ങൾ പ്രശ്നമാകില്ലെന്നും ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണം ഗുണകരമാകുമെന്നും പ്രതിപക്ഷസഖ്യവും കണക്കുകൂട്ടുന്നു. ഇരട്ട എഞ്ചിൻ സർക്കാർ പ്രചാരണം പുതുച്ചേരിയിൽ ഒരിക്കൽ കൂടി ഗുണം ചെയ്യുമെന്ന് ബിജെപി കരുതുമ്പോൾ ഭരണവിരുദ്ധവികാരത്തിലാണ് ഡിഎംകെ കോൺഗ്രസ് സഖ്യത്തിന്റെ കണ്ണ്. എന്തായാലും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും വാക് പോരിന്റെയും നാളുകളാണ് ഇനി വരാനുള്ളത്. എല്ലാ വിവരങ്ങളും അറിയാൻ ഈ പേജ് ഫോളോ ചെയ്യൂ
വോട്ടെടുപ്പ്: Yet to be announced
വോട്ടെണ്ണൽ: Yet to be announced
നിയമസഭ മണ്ഡലങ്ങൾ: 140
ലോക്സഭ മണ്ഡലങ്ങള്‍: 20
ഭരിക്കുന്ന പാര്‍ട്ടി: Communist Party Of India (Marxist) (CPM)
മുഖ്യമന്ത്രി: പിണറായി വിജയൻ
272 to win