Get Updates
Get notified of breaking news, exclusive insights, and must-see stories!

'3 ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചു, അയാൾ മുറിയിൽ പൂട്ടിയിട്ടു', തെളിവ് പുറത്ത് വിടുമെന്ന് എലിസബത്ത്

മുൻ പങ്കാളി നടൻ ബാലയ്ക്ക് എതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി ഡോ. എലിസബത്ത് ഉദയൻ. ബാലയുടെ പേരെടുത്ത് പറയാതെയാണ് എലിസബത്തിന്റെ ആരോപണങ്ങൾ. തന്നെ മറ്റൊരാളുടെ മുന്നിൽ വെച്ച് റേപ് ചെയ്തുവെന്നും അതിന് ശേഷം പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

അമിതമായി ഉറക്കഗുളികകൾ കഴിച്ച് അവശനിലയിലായ എലിസബത്തിനെ കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിലെ ബിജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിക്കിടക്കയിൽ നിന്നാണ് എലിസബത്ത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എലിസബത്തിന്റെ വാക്കുകൾ: ''നിങ്ങളെന്നെ വേറെ ആളുടെ മുന്നില്‍ വെച്ച് റേപ് ചെയ്തപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന കാര്യം പറഞ്ഞിട്ടുണ്ട്. 3 ദിവസം തുടര്‍ച്ചയായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിങ്ങളെന്നെ മുറിയില്‍ പൂട്ടിയിട്ടു. ഭക്ഷണം പോലും തന്നില്ല. ടാപ് വെള്ളം കുടിച്ചാണ് ഇരുന്നത്. നിങ്ങള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചു. അവര്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി. അവിടെ നില്‍ക്കുകയാണെങ്കില്‍ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞു.

bala

ഒരു പെണ്ണ് വന്ന് ഒരാള്‍ തന്നെ റേപ് ചെയ്തു, പറ്റിച്ചു, വേറെ ഒരാളുടെ മുന്നില്‍ വെച്ച് റേപ് ചെയ്തു എന്നൊക്കെ പറഞ്ഞിട്ടും ഒരു വിലയും ഇല്ലാത്ത ആളുകള്‍ക്ക് താന്‍ ഈ വീഡിയോ ചെയ്യുന്നതാണ് ഇത്ര വലിയ തെറ്റ് എങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. ഇപ്പോള്‍ ഒരു കൗണ്ടര്‍ കേസ് കൊടുത്തിട്ടുണ്ട്.

തനിക്കെതിരെയും അജു അലക്‌സിനെതിരെയും ജാമ്യമില്ലാക്കുറ്റം ചുമത്തി എന്നൊക്കെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പോയി നിന്ന് പറഞ്ഞിരുന്നു. തനിക്ക് അതിന്റെ നോട്ടീസ് ഒന്നും കിട്ടിയിട്ടില്ല. ആരാണ് ഫേക്ക് ചെയ്യുന്നത് എന്ന് തനിക്ക് സംശയമുണ്ട്. ആരെയൊക്കെയോ ഇടിക്കുമെന്നും വയലന്‍സിലേക്ക് പോകും എന്നൊക്കെ പറഞ്ഞിരുന്നു.

കുറേ വീഡിയോകളില്‍ എന്റെ ഭാര്യ ഗോള്‍ഡ് ആണ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോള്‍ എങ്ങനെയാണ് ഇത്ര വിഷം ആയത്. നിങ്ങള്‍ക്ക് ഒഴിവാക്കാമായിരുന്നില്ലേ. അതിന് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നല്ലോ. 8 മാസം പ്രേമിച്ചിട്ടാണ് കെട്ടിയത്. അപ്പോള്‍ വേറൊരു പെണ്ണിനെ നിങ്ങള്‍ കൊണ്ട് നടന്നു. അത് പണിക്കാരിയാണെന്നാണ് നിങ്ങള്‍ പറഞ്ഞത്. നിങ്ങള്‍ ഇനിയും കൂടുതല്‍ മിണ്ടാന്‍ നില്‍ക്കുകയാണെങ്കിലും തനിക്ക് നീതി കിട്ടിയില്ലെങ്കിലും ചാവണേന് മുന്‍പ് അതൊക്കെ പുറത്ത് വിടും. ഇപ്പോഴത്തേതില്‍ കിഡ്‌നിക്ക് ചിലപ്പോള്‍ പ്രശ്‌നമുണ്ടാകും. അല്ലാതെ മരിക്കില്ല. നീതി കിട്ടാന്‍ ഏത് അറ്റം വരെയും പോകും. ഒരാളും പിന്തുണച്ചില്ലേലും ഇതൊക്കെ പുറത്ത് വിട്ടിട്ടേ ചാകൂ.

പേര് പറഞ്ഞില്ലെങ്കില്‍ കുഴപ്പമില്ലല്ലോ. പേര് പറഞ്ഞാണല്ലോ കുഴപ്പം. അങ്ങനെയുളള കളി ആണല്ലോ ഇപ്പോ നടക്കുന്നത്. താനും ആരുടേയും പേര് പറയുന്നില്ല. മോന്‍സണ്‍ മാവുങ്കലിന്റെ കേസ് നടക്കുന്ന സമയത്ത് അയാളുമായുളള എല്ലാ പണമിടപാടും കട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഇയാളെ വിളിച്ച് പറഞ്ഞത് ഒരു എസ് പിയാണ്. സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ കൊണ്ട് വന്ന് പീഡിപ്പിക്കുന്ന ഒരു സ്ഥലം നടത്തുന്ന ആളെ നിങ്ങള്‍ ഇത്ര മാത്രം വിശ്വസിക്കുന്നുണ്ടല്ലോ.

ചാരിറ്റിയുടെ പേരില്‍ പണം കൊടുത്ത ശേഷം അയാള്‍ പറയുന്നത് നിങ്ങളാരും കേട്ടിട്ടില്ല. എല്ലാ തെണ്ടികള്‍ക്കും എന്റെ കാശ് വേണം എന്നാണ് നിങ്ങളുടെ പുണ്യാളന്‍ ആയിട്ടുളള ആള്‍ പറയാറുളളത്. ചാരിറ്റി ചെയ്യുന്നത് അയാളുടെ കാശല്ല. അത് ഒരു ഫൗണ്ടേഷന്‍ ആണ്. അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. അതില്‍ പല പെണ്ണുങ്ങള്‍ക്കും ഇയാള്‍ വിവാഹ വാഗ്ദാനം കൊടുത്തിട്ടുണ്ട്. ഇയാളുടെ കല്യാണത്തിന്റെ പ്രഖ്യാപനം വന്നപ്പോള്‍ ലണ്ടനില്‍ നിന്നുളള ഒരു സ്ത്രീ കാശയക്കുന്നത് നിര്‍ത്തി''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+