Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മ'യെ നയിക്കാന്‍ ഉണ്ണിമുകുന്ദനും, എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; എത്തുന്നത് നിര്‍ണായകസ്ഥാനത്ത്

കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ നേതൃനിരയിലേക്ക് ഉണ്ണി മുകുന്ദനും. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണ സമിതിയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

എന്നാല്‍ മറ്റാരെങ്കിലും മത്സരിക്കാനുണ്ടായേക്കും എന്നായിരുന്നു വിവരം. എന്നാല്‍ മറ്റാരും ട്രഷറര്‍ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിക്കാതിരുന്നതോടെ ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സിദ്ദീഖിന്റെ പിന്‍ഗാമി ആയാണ് ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തെത്തുന്നത്. നേരത്തെ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാമതും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Unni mukundan

പ്രസിഡന്റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവര്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും മറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് പിന്‍വലിക്കുകയായിരുന്നു എന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതാണ് നല്ലത് എന്ന ഭൂരിപക്ഷ അഭിപ്രായത്തെ തുടര്‍ന്നായിരുന്നു ഇത്. പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന മോഹന്‍ലാല്‍ മറ്റുള്ളവരുടെ അഭിപ്രായം മാനിച്ചാണ് തുടരുന്നത്.

25 വര്‍ഷത്തോളമായി ഭാരവാഹിത്വത്തിലുണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമാനങ്ങള്‍ ഒഴിയുന്ന തിരഞ്ഞെടുപ്പാണിത്. അതിനാല്‍ മോഹന്‍ലാല്‍ കൂടി പെട്ടെന്ന ഭാരവാഹിത്വത്തില്‍ നിന്ന് മാറേണ്ടതില്ല എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. അതേസമയം ഇടവേള ബാബു ഒഴിയുന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത് എന്നാണ് വിവരം. കുക്കു പരമേശ്വരന്‍, സിദ്ദീഖ്, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അനൂപ് ചന്ദ്രനും ബാബുരാജും ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അന്‍സിബ, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരും മത്സരിക്കുന്നു.

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഈ മാസം 30 നാണ് തിരഞ്ഞെടുപ്പ് നടക്കുക. 17 അംഗ ഭരണ സമിതിയാണ് അമ്മക്ക് ഉള്ളത്. ഇതില്‍ നാല് പേര്‍ വനിതകളായിരിക്കണം എന്നാണ് നിയമാവലിയില്‍ പറഞ്ഞിരിക്കുന്നത്. ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ പേര്‍ വനിതകളാണ്. അതിനാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യത്തിന്റെ എണ്ണം നിശ്ചയിക്കുന്നത് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോന്‍, മണിയന്‍ പിള്ള രാജു, ലെന, ലാല്‍, വിജയ് ബാബു, സുധീര്‍, ജയസൂര്യ എന്നിവര്‍ ഇത്തവണ മത്സരിക്കുന്നില്ല. അമ്മയിലെ 506 അംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. ഇതില്‍ ആജീവനാന്ത അംഗങ്ങളായി 394 പേരും ഓണററി അംഗങ്ങളായി 112 പേരുമാണ് ഉള്ളത്. ഓണററി അംഗങ്ങള്‍ക്ക് വോട്ടവകാശമുണ്ടായിരിക്കും.

എന്നാല്‍ ഇവര്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല. 2021-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി. മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തി.

എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടുകയും ഔദ്യോഗിക പക്ഷത്ത് നിന്ന് മത്സരിച്ച നിവിന്‍ പോളിയും ആശ ശരത്തും ഹണി റോസും തോല്‍ക്കുകയും ചെയ്തു. 1994 ല്‍ രൂപീകരിച്ച അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റ്സ് എന്ന അമ്മ സംഘടനയുടെ ആദ്യ പ്രസിഡന്റ് എംജി സോമനും സെക്രട്ടറി ടിപി മാധവനുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+