1000 കോടി എന്ന നേട്ടത്തിലേക്ക് പ്രഭാസിന്റെ കൽക്കി; ഇനി വേണ്ടത് വെറും 200 കോടി, ആ റെക്കോർഡ് ഉറപ്പ്
ഇന്ത്യൻ സിനിമയെ ഒന്നാകെ ഇളക്കി മറിച്ചു കൊണ്ടാണ് പ്രഭാസ് നായകനായ കൽക്കി എഡി 2898 മുന്നേറുന്നത്. തെലുഗുവിൽ ചിത്രം ഹിന്ദി, തമിഴ്, മലയാളം, കന്നട എന്നിങ്ങനെ നിരവധി ഭാഷകളിൽ ഒരേ സമയം പ്രദർശനത്തിന് എത്തിയിരുന്നു. ചിത്രം മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. അതിന്റെ പ്രതിഫലനം കളക്ഷൻ കണക്കുകളിലും പ്രകടമാണ്.
വൻ മുന്നേറ്റമാണ് ബോക്‌സ് ഓഫീസിൽ ചിത്രം നടത്തുന്നത്. ജൂൺ 27നായിരുന്നു കൽക്കി തിയേറ്ററുകളിൽ എത്തിയത്. പത്ത് ദിവസം പിന്നിടുമ്പഴേക്കും ചിത്രത്തിന്റെ കളക്ഷൻ കുതിച്ചുയരുകയാണ്. പല റെക്കോർഡുകളും തകർത്തു കൊണ്ടാണ് ചിത്രത്തിന്റെ മുന്നേറ്റം. ഇതുവരെ ചിത്രം ആകെ 800 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.

കൽക്കിയുടെ നിർമാതാക്കളായ വൈജയന്തി മൂവീസ് തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകളിലെ കളക്ഷൻ റെക്കോർഡുകളിൽ മറ്റൊരു അവകാശിയായി കൽക്കിയും മാറുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കാരണം ആദ്യ ആഴ്‌ച പിന്നിട്ടപ്പോഴേക്കും ചിത്രം ഇത്രയധികം കളക്ഷൻ പിന്നിട്ട സാഹചര്യത്തിൽ 1000 കോടി എന്ന നേട്ടം വിദൂരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അങ്ങനെയെങ്കിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന തെന്നിന്ത്യൻ ചിത്രമെന്ന റെക്കോർഡ് കൽക്കി സ്വന്തം പേരിലാക്കും. കെജിഎഫ് 2, ബാഹുബലി 2 എന്നീ ചിത്രങ്ങളുടെ പാത പിന്തുടർന്നാണ് പാൻ ഇന്ത്യൻ ലെവലിൽ കൽക്കിയും നിറഞ്ഞാടുന്നത്. തെലുഗു സിനിമ ഒന്ന് പതറിയ കുറച്ചു നാളുകൾക്ക് ശേഷമാണ് കൽക്കിയിലൂടെ ടോളിവുഡിന്റെ വമ്പൻ തിരിച്ചുവരവ്.
നിരവധി പ്രത്യേകതകളോടെയാണ് കൽക്കി 2898 എഡി എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. മുൻപൊരിക്കലും ഇന്ത്യൻ സിനിമയിൽ കണ്ടിട്ടില്ലാത്ത പരീക്ഷണമായിരുന്നു ചിത്രത്തിൽ നടത്തിയത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്‌തത്. പുരാണകഥകളിലെ സംഭവങ്ങൾ ആസ്‌പദമാക്കി എടുത്ത ചിത്രം തെന്നിന്ത്യയിൽ മാത്രമല്ല വടക്കേ ഇന്ത്യയിലും, രാജ്യത്തിന് പുറത്തും ഒരുപോലെ ഓടുന്നുണ്ട് എന്നതാണ് പ്രത്യേകത.
പ്രഭാസാണ് നായകൻ എങ്കിലും ചിത്രം യഥാർത്ഥത്തിൽ ഒരു മൾട്ടി സ്‌റ്റാർ സിനിമയായാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യരായ രണ്ട് താരങ്ങളും കൽക്കിയുടെ ഭാഗമായിരുന്നു. സാക്ഷാൽ അമിതാഭ് ബച്ചനും, കമൽഹാസനും ആയിരുന്നു ഈ താരങ്ങൾ. വമ്പൻ പ്രതിഫലം നൽകിയാണ് ഇരുവരെയും സിനിമയിലേക്ക് എത്തിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇവരെ കൂടാതെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. ദീപിക പദുക്കോൺ, ദിശ പട്ടാണി, ശോഭന, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, അന്ന ബെൻ എന്നിവരും സംവിധായകന്മാരായ രാജമൗലി, രാം ഗോപാൽ വർമ്മ, സംഗീത സംവിധായകൻ സന്തോഷ് നാരായൺ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 600 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications