പൃഥ്വിരാജ് വിനയോട് നീതി കേട് കാട്ടിയോ? ഒരു 'ധീരൻ' പോലും ധൈര്യം കാണിച്ചില്ലെന്ന് വിനയന്‍
അത്ഭുതദ്വീപ് സിനിമ റിലീസ് ചെയ്തിട്ട് 20 വർഷം തികയുമ്പോള്‍ സംവിധായകന്‍ വിയന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി മാറുന്നു. പൃഥ്വിരാജിനെ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ അന്ന് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് അടക്കം വിശദമായി തന്നെ വിനയന്‍ തന്റെ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. ഭയംകൊണ്ടോ എന്തോ? തെഴിൽ നിഷേധം ശരിയല്ല വിനയന്റെ വിലക്കുമാറ്റണം എന്ന് പത്തു വർഷം വിലക്കു നീണ്ടിട്ടും മലയാളസിനിമയിലെ ഒരു "ധീരൻ" പോലും പറയാൻ ധൈര്യം കാണിച്ചില്ല എന്നത് മനസ്സിൽ സൂക്ഷിക്കുന്ന വേദന തന്നെയാണെന്ന വിനയന്റെ പരാമർശം പൃഥ്വിരാജിനെ ഉദ്ദേശിച്ചാണെന്ന തരത്തിലുള്ള വിലയിരുത്തലുകളും ശക്തമാണ്.
'ഇന്ന് അത്ഭുതദ്വീപ് റിലീസ് ആയിട്ട് 20 വർഷം. മുന്നൂറിലധികം കുഞ്ഞൻ മാരെ അണിനിരത്തിയ ആ ചിത്രത്തിലൂടെ പക്രു ഗിന്നസ് റിക്കോഡു നേടി. ഇന്ന് സിനിമാരംഗത്ത് വിവാദപുരുഷനും, മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി റെക്കോഡ് ഇടുന്ന എമ്പുരാന്റെ സംവിധായകനുമായ പ്രൃഥ്വിരാജും പക്രുവുമായിരുന്നു അത്ഭുത ദ്വീപിലെ നാകൻമാർ. ഈ ചിത്രത്തിന് മലയാളസിനിമാ ചരിത്രത്തിൽ മറ്റൊരു അടയാളപ്പെടുത്തൽ കുടിയുണ്ട്. അന്ന് താര സംഘടനയായ അമ്മ പ്രൃഥ്വിരാജിനെ വിലക്കിയിരിക്കുന്ന സമയമായിരുന്നു.' വിനയന്‍ കുറിക്കുന്നു.

പക്രുവാണ് ചിത്രത്തിലെ നായകൻ എന്ന് അനൌൺസ് ചെയ്ത് മറ്റ് താരങ്ങളുടെ എഗ്രിമെന്റ് വാങ്ങിയ ശേഷം അവസാന നിമിഷം മാത്രം പ്രൃഥ്വിയുടെ പേര് പുറത്ത് വിട്ട് തന്ത്രപരമായി ആ വിലക്കിനെ മറികടന്ന രസകരമായ കാര്യം ഇന്നത്തേപോലെ ഓർക്കുന്നു.
നടീ നടൻമാർ അഡ്വാൻസ് മേടിക്കുമ്പോൾ എഗ്രിമെന്റ് ഇടണമെന്ന ന്യായമായ അഭിപ്രായത്തിന്റെ കൂടെ നിന്നതിന്റെ പേരിൽ ഒരു നടനെ ആരു വിലക്കിയാലും അതിനെതിരെ ഏതറ്റം വരെ പോകാനും അന്നു ഞാൻ തയ്യാറായിരുന്നു. അതിന്റെ ഒക്കെ ദേഷ്യം മനസ്സിൽ വച്ചിട്ടാണല്ലോ താരാധിപത്യത്തിനെതിരെ വിരൽ ചൂണ്ടിയതിന്റെ പേരിൽ താരസംഘടനയും അവരേക്കാളും ആവേശത്തിൽ ഫെഫ്ക്കയും ചേർന്ന് 2008 ൽ എന്നെ വിലക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
സുപ്രീം കോടതി വരെ പോയി കേസുപറഞ്ഞ് അവർക്കെല്ലാം ഫൈൻ മേടിച്ചു കൊടുത്ത് തിരിച്ചു വന്നെങ്കിലും ഒരു വിഷമം മനസ്സിൽ ഇന്നും നിൽക്കുന്നു. ഭയംകൊണ്ടോ എന്തോ? തെഴിൽ നിഷേധം ശരിയല്ല വിനയന്റെ വിലക്കുമാറ്റണം എന്ന് പത്തു വർഷം വിലക്കു നീണ്ടിട്ടും മലയാളസിനിമയിലെ ഒരു "ധീരൻ" പോലും പറയാൻ ധൈര്യം കാണിച്ചില്ല എന്നത് മനസ്സിൽ സൂക്ഷിക്കുന്ന വേദന തന്നെയാണ്.
ഇപ്പോൾ നടക്കുന്ന സിനിമാ വിവാദത്തെ കുറിച്ച് പറയുകയാണങ്കിൽ. എന്തു ന്യൂനത ആർക്കു തോന്നിയാലും ഒരു സിനിമയുടെ പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് തെറ്റാണ് അതു നിർത്തണമെന്നാണ് എന്റെ വ്യക്തമായ അഭിപ്രായമെന്നും വിനയന്‍ കൂട്ടിച്ചേർത്തു.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ












Click it and Unblock the Notifications