'ഇന്‍സ്റ്റഗ്രാം നോക്കാന്‍ വിഷമമാണ്... പലസ്തീനിലെ കുട്ടികളെ പൊതിഞ്ഞു കിടത്തിയത് കാണുമ്പോള്‍...'
യുവ നടന്മാരില് ഏറെ ശ്രദ്ധേയനാണ് ഷൈന്‍ നിഗം. വേഷമിട്ട സിനിമകളെല്ലാം മികച്ച വിജയം നേടുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഏറെ ചര്‍ച്ചയാകുന്ന വിഷയത്തില്‍ പോലും ഷൈന്‍ നിഗം പ്രതികരിക്കുന്നു എന്നതുതന്നെ മറ്റു താരങ്ങളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നു. താരപ്രഭ നഷ്ടപ്പെടുമോ എന്ന് ഭയന്ന് മുതിര്‍ന്ന നടന്മാര് വരെ മൗനം പാലിക്കുന്ന വിഷയത്തിലാണ് ഷൈന്‍ നിഗം അഭിപ്രായം തുറന്നുപറയുന്നതും കൈയ്യടി നേടുന്നതും.
കളമശേരി സംറ കണ്വെന്ഷന് സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ യോഗത്തിനിടെ സ്ഫോടനമുണ്ടായത് കേരളക്കരയെ ആകെ ഞെട്ടിച്ചിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയും മുമ്പ് ചിലര്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമാകുകയും പോലീസ് കേസെടുക്കുകയും ചെയ്തു. ഇതില്‍ കേന്ദ്രമന്ത്രി മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെയുണ്ട്. ഈ വിഷയത്തില്‍ പക്വമായ നിലപാട് എടുത്താണ് ഷൈന്‍ നിഗം കൈയ്യടി നേടിയത്.

പുതിയ ചിത്രമായ വേലയുടെ പ്രമോഷന്റെ ഭാഗമായി മീഡിയ വണ്ണില്‍ നടത്തിയ അഭിമുഖത്തിനിടെ ഷൈന്‍ നിഗം കളമശേരി, പലസ്തീന് വിഷയത്തിലുള്ള അഭിപ്രായം തുറന്നുപറഞ്ഞു. ഒരു സമൂഹമായി ജീവിക്കുന്നവര്‍ക്കിടയില്‍ നേരിയ തോതില്‍ മതപരമായ ചിന്ത കയറുന്നതായി അടുത്തിടെ കാണുന്നുണ്ട്. നമ്മുടെ നാട്ടില്‍ വലിയ വിഷയമില്ല. എന്റെ ഫാദറിന് അസുഖം കൂടിയ ഘട്ടത്തില്‍ രക്തം നല്കിയവര് മതം നോക്കിയല്ല ചെയ്തത്...
കളമശേരിയിലെ പോലീസ് യൂണിറ്റുണ്ടായിരുന്നവര്, വാപ്പച്ചി പോയിരുന്ന ജിമ്മിലെ മുതലാളിയായ സിനു എന്ന ചേട്ടന്, ഫോര്‍ട്ട് കൊച്ചിയിലെ മനാഫ് എന്ന ഇക്ക... ഇവരെല്ലാം ഫാദറിന് രക്തം നല്കാന് തയ്യാറായവരാണ്. ഒരു വ്യക്തിയോടുള്ള സ്നേഹമോ മറ്റോ ആണ് ഇവരെയെല്ലാം നന്മ ചെയ്യാന്‍ പ്രേരിപ്പിച്ചത്. എല്ലാ മതത്തിലും നന്മ ചെയ്യുന്നവരും അല്ലാത്തവരുമുണ്ടാകും. ആ രീതിയില്‍ കാണാനേ പാടില്ല. ആരെയും ഒന്നിനെയും കുറ്റപ്പെടുത്താനോ മാറ്റി നിര്‍ത്താനോ പാടില്ല...
അതാണ് തന്റെ നിലപാട്. അങ്ങനെ ഒരു സാഹചര്യത്തിലാണ് കളമശേരി വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ഇന്‍സ്റ്റഗ്രാം നോക്കാന്‍ വിഷമമാണ്. ഞാന്‍ ഫോളോ ചെയ്യുന്ന പേജുകളുടെ പ്രശ്നമായിട്ടാണോ എന്നറിയില്ല. പലസ്തീന് വാര് നടക്കുന്ന സ്ഥലത്ത് ചെറിയ കുട്ടികളെയൊക്കെ മിഠായി പൊതിഞ്ഞ പോലെ കിടത്തിയിരിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നും...
ഞാനൊരു സെന്‍സിറ്റീവ് മനുഷ്യനായതുകൊണ്ടാകാം. എന്റെ ആരുമല്ല അവരൊന്നും. എന്റെ മതമായത് കൊണ്ടാണോ എന്ന് ചോദിച്ചാല്‍ അതുമല്ല. മനുഷ്യത്വത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ പറയുന്നത്. മറ്റു രീതിയില്‍ കാണാനും പാടില്ല. ഇത്തരം രീതികളെല്ലാം മാറണം. ഒന്നുമില്ലാതെയാണ് എല്ലാവരും മരിച്ചുപോകുന്നത്. ഈ ലോകത്ത് പകയുടെ ആവശ്യമില്ല. യുദ്ധം കൊണ്ട് ആര്‍ക്കാണ് ഗുണം എന്ന് ചിന്തിക്കേണ്ട സമയമായിട്ടുണ്ട്- ഷൈന്‍ നിഗം നിലപാട് വ്യക്തമാക്കി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications