ദിലീപിനെതിരെ പരാതി നല്കാന് പറഞ്ഞത് സിദ്ധീഖും ആ സംവിധായകനും: ആദ്യമായി പേര് വെളിപ്പെടുത്തി തുളസീദാസ്
ദിലീപും സംവിധായകന് തുളസീദാസും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ ഒരു കാലത്ത് ഏറെ ചർച്ചാ വിഷയമായിരുന്നു. താന്‍ കൊണ്ടു വന്ന നിർമ്മാതാവിനെ ദിലീപ് തട്ടിയെടുത്തെന്നായിരുന്നു തുളസീദാസിന്റെ ആരോപണം. ദിലീപ് ഡേറ്റ് തരാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് റിയൽ എസ്റ്റേറ്റിനുവേണ്ടി പൈസ തികയാതെ വന്നപ്പോൾ എന്നോട് പറയുകയും ഞാൻ പ്രൊഡ്യൂസറുടെ കയ്യിൽ നിന്ന് 40 ലക്ഷത്തോളം വാങ്ങിക്കൊടുക്കുകയും ചെയ്തെന്നായിരുന്നു തുളസീദാസ് നേരത്തെ പറഞ്ഞത്.
എന്നാല്‍ പിന്നീട് കുറച്ച് മാസങ്ങള്‍ക്ക് ശേഷം ദിലീപിന്റെ ഇടപെടലുകളില്‍ മാറ്റമുണ്ടായി. നായിക ആയി മറ്റൊരു നടി വേണം പിന്നീട് അത് മാറി കാവ്യ വേണം, ക്യാമറാമാൻ ആനന്ദക്കുട്ടനെ മാറ്റണം , മ്യൂസിക് ഡയറക്ടറെ മാറ്റണം എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍. പിന്നീട് ദിലീപ് ബോംബെയിൽ പോയി ഉള്ളാട്ടിൽ ശശി എന്ന നിർമാതാവിനെ കണ്ടു, എന്നെ രഹസ്യമായി മാറ്റി മറ്റൊരു സംവിധായകനെകൊണ്ട് ആ സിനിമ പേര്മാറ്റി ചെയ്യിപ്പിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ ദിലീപിനെതിരെ അന്ന് തന്നെ തുളസീദാസ് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രണ്ട് പേർ പറഞ്ഞത് കാരണമാണ് ഞാന്‍ അന്ന് ദിലീപിനെതിരെ പരാതി നല്‍കിയതെന്നാണ് തുളസീദാസ് തുറന്ന് പറയുന്നത്. കാന്ചാനല്മീഡയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപിന് 40 ലക്ഷം രൂപ കൊടുക്കുമ്പോള്‍ എഗ്രിമെന്റ് ഉള്‍പ്പെടെ എഴുതിയിരുന്നു. കഥ എന്റെതാണ്, സിബി-കെ ഉദയനെക്കൊണ്ട് എഴുതിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കഥയുടെ കാര്യത്തില്‍ ഞങ്ങള്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയൊക്കെ ചെയ്തിട്ടുണ്ട്. ദിലീപ് സമ്മതിച്ചത് കാരണമാണ് മോഹന്‍ലാലിന്റെ കോളേജ് കുമാരന്റെ ഷൂട്ടുമായി ഞാന്‍ മുന്നോട്ട് പോകുന്നത്.
ഈ വിഷയത്തില്‍ ദിലീപിനെതിരെ പരാതി കൊടുക്കണമെന്ന് എനിക്ക് താല്പര്യമില്ലായിരുന്നു. എന്നാല്‍ സിദ്ധീഖ് എന്ന നടന്നും കെ മധുവെന്ന സംവിധായകനും എന്നെ ബന്ധപ്പെട്ടു. ഇരുവരും എന്നോട് പോയി പരാതിപ്പെടാന്‍ പറഞ്ഞു. ആദ്യം ഞാന്‍ പറഞ്ഞത് വേണ്ട എന്നായിരുന്നു, ഒരു ആർട്ടിസ്റ്റിനെതിരെ പരാതി പറയാന്‍ പോകുന്നത് വലിയ പ്രശ്നമാകും, ആളുകള്‍ക്ക് വിരോധം ഉണ്ടാകും എന്നും ഞാന്‍ വ്യക്തമാക്കി. എന്നാല്‍ ഒരു പ്രശ്നവുമില്ല, ന്യായം തുളസിയുടെ ഭാഗത്താണെന്നായിരുന്നു സിദ്ധീഖ് പറഞ്ഞത്.
കെ മധുവാണ് വിനയനെ വിളിച്ച് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നും അത് ഏറ്റെടുക്കണമെന്നും പറയുന്നത്. അല്ലാതെ പാവം വിനയന് ഇങ്ങോട്ട് വന്നതല്ല. അത് അദ്ദേഹത്തിന് പുലിവാലാകുകയും ചെയ്തു. സിദ്ധീഖാണ് കൂടുതല്‍ നിർബന്ധിച്ചത്. എന്തായാലും അത് പിന്നീട് വലിയ പ്രശ്നമായി മാക്ട സംഘടന തന്നെ പിളരുന്ന സ്ഥിതിയും ഉണ്ടായി. ഇതുവരെ ഞാന്‍ സിദ്ധീഖിന്റെ പേര് എവിടേയും പറഞ്ഞിട്ടില്ല. ദിലീപിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications