Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനിയും ഇത് അംഗീകരിക്കാൻ കഴിയില്ല, വിഷമദ്യം തടയാൻ കർശന നിയമം വേണം'; വിമർശിച്ച് നടൻ സൂര്യ

ചെന്നൈ: തമിഴ്‌നാട്ടിലെ മാറിമാറി വരുന്ന സർക്കാരുകൾ സംസ്ഥാനത്ത് മദ്യാസക്തി നിലനിർത്തുന്നതിൽ പങ്കുവഹിച്ചെന്ന് നടൻ സൂര്യ. കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ അൻപതിൽ അധികം പേർക്ക് ജീവൻ നഷ്‌ടമായതിന് പിന്നാലെയാണ് സൂപ്പർതാരം തന്റെ പ്രതികരണം ശക്തമായി ഭാഷയിൽ തന്നെ അറിയിച്ചത്. കള്ളക്കുറിച്ചിയിലേതിന് സമാനമായ സംഭവങ്ങൾ നടക്കാതിരിക്കാൻ ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്നും നടൻ ആവശ്യപ്പെട്ടു.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടൻ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതി ദുരന്ത സമയത്ത് പോലും ഒരു ദുരന്തത്തിൽ ഇത്രയധികം പേർക്ക് ജീവൻ നഷ്‌ടപ്പെടുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ നിലവിളി ഇപ്പോഴും മുഴങ്ങുന്നുവെന്നും താരം പറയുന്നു. വിഷമദ്യത്തിൽ വേണ്ടപ്പെട്ടവരെ നഷ്‌ടപ്പെട്ടവരോട് എന്ത് ആശ്വാസ വാക്കുകളാണ് നാം പറയുകയെന്നും അദ്ദേഹം ചോദിച്ചു.

suriyaactor

രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ആശങ്കയും രോഷവും വർധിച്ചുവെന്ന് പറഞ്ഞ നടൻ സ്‌റ്റാലിൻ സർക്കാരിന്റെ ദുരന്തം ലഘൂകരിക്കാനുള്ള വേഗത്തിലുള്ള നടപടികൾ കുറച്ച് ആശ്വാസം നൽകുന്നതാണെങ്കിലും ഇതിനൊരു ദീർഘകാല പരിഹരണമാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.

കഴിഞ്ഞ വർഷം വില്ലുപുരം ജില്ലയിൽ മെഥനോൾ കലർന്ന വിഷ മദ്യം കഴിച്ച് 22 പേർ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയ നടൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടും ദുരന്തങ്ങൾ ആവർത്തിക്കുക ആണെന്നും പറഞ്ഞു. ഒരു മാറ്റവും ഉണ്ടാവാത്തതിൽ അഗാധമായ ദുഖമുണ്ടെന്നും സൂര്യ പറഞ്ഞു. തമിഴ്‌നാട്ടിൽ മാറിമാറി വന്ന സർക്കാരുകളെ വിമർശിച്ച സൂര്യ രണ്ട് പതിറ്റാണ്ട് കാലത്തേ കാര്യങ്ങൾ എടുത്തുപറഞ്ഞു.

"രണ്ടു പതിറ്റാണ്ടിലേറെയായി, തമിഴ്‌നാട്ടിലെ ജനങ്ങൾ തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് അവർ വിശ്വസിച്ചിരുന്ന സർക്കാരുകൾ, സർക്കാർ മദ്യശാലകൾ വഴി ജനങ്ങളെ കുടിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നത് കണ്ടു. മദ്യ 'നിരോധന നയം' എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും തിരഞ്ഞെടുപ്പ് സമയത്തെ മാത്രം സംസാരവിഷയമായി മാറുന്നു' സൂര്യ വിമർശിച്ചു.

നേരത്തെ തന്നെ സാമൂഹ്യ വിഷയങ്ങളിൽ പ്രതികരിക്കുന്ന ശീലമുള്ള താരം സ്‌റ്റാലിൻ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ശക്തമായ അഭിപ്രായം പങ്കുവച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി പേരാണ് ഈ കുറിപ്പ് ഏറ്റെടുത്തത്. പലരും സമാനമായ ആവശ്യങ്ങളുമായി രംഗത്ത് എത്തുകയും ചെയ്‌തു.

അതേസമയം, കള്ളക്കുറിച്ചി ദുരന്തത്തിൽ മരണ സംഖ്യ 55 ആയി ഉയർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനിടെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ചികിത്സയിലുള്ളവർക്ക് 50,000 രൂപ വീതവും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+