ആശുപത്രിയിൽ കൊവിഡ് രോഗി കൊല്ലപ്പെട്ടോ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയെന്ത്
ബെംഗളൂരു: പണത്തിനായി കോവിഡ് രോഗികളെ കൊലപ്പെടുത്തിയെന്നുള്ള സന്ദേശമാണ് സോഷ്യൽ വ്യാപകമായി പ്രചരിക്കുന്നത്. കർണാടകയിലെ ഒരു ആശുപത്രിയിൽ നടന്ന സംഭവമാണെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് വ്യാജ വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്. എന്നാൽ ഫാക്ട് ചെക്കിലാണ് ഇത് വ്യാജവാർത്തയാണ് തെളിഞ്ഞിട്ടുള്ളത്.
വ്യത്യസ്ഥ വീഡിയോകൾ കൂട്ടിച്ചേർത്താണ് ഇതുണ്ടാക്കിയിട്ടുള്ളതെന്നും കർണ്ണാടക പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് വീഡിയോകൾ
ഒരാൾ ആശുപത്രി കിടക്കയിൽ ഒരാളെ കൊല്ലുന്ന വീഡിയോ ക്ലിപ്പ് ഒട്ടും ഒരു കോവിഡ് രോഗിയല്ല, കർണാടക സംസ്ഥാനവുമായി ബന്ധപ്പെട്ടതല്ല. 2020 മെയ് 19 ന് ബംഗ്ലാദേശിൽ നിന്നുള്ള ഒരു സംഭവവുമായി ബന്ധപ്പെട്ട് യൂട്യൂബിൽ പങ്കിട്ട ഒരു പഴയ വീഡിയോയായിരുന്നു ഇത്. രണ്ടാമത്തെ ക്ലിപ്പ് വിഷാദരോഗം ബാധിച്ച ഒരു രോഗിയെ നിയന്ത്രിക്കുന്നതിനായി പട്യാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനെ തല്ലുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ് പിന്നീട് നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു.

സ്ഥിരീകരണം
ഒരു മഹാനായക_കന്നഡയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ഉത്ഭവിച്ചത്. "പേജ് ഇതിനകം തന്നെ ഈ വീഡിയോ ഇല്ലാതാക്കിയിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു, അക്കൗണ്ട് അഡ്മിൻ ഇതിനകം തന്നെ മാപ്പ് ചോദിക്കുകയും വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കുകയും ദുരുദ്ദേശ്യത്തോടെ ആരെങ്കിലും എഡിറ്റുചെയ്യുകയും ചെയ്തിട്ടുണ്ട്,"പോലീസ് വസ്തുത പരിശോധിച്ച വെബ്‌സൈറ്റിൽ പറഞ്ഞു. അതിനാൽ ഇത് ജനങ്ങളിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിനുള്ള ക്ഷുദ്രകരമായ ഉദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്ന ഒരു വ്യാജ വീഡിയോയാണ്.

സംഭവം ബംഗ്ലാദേശിൽ
ആശുപത്രിക്കിടക്കയിലുള്ള ഒരാളെ മറ്റൊരാൾ കൊല്ലുന്നതായിരുന്നു ദൃശ്യം. ഇത് കൊവിഡ് രോഗിയല്ലെന്നും കർണ്ണാടകയുമായി ബന്ധപ്പെട്ടതല്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. 2020 മെയ് 19ന് ബംഗ്ലാദേശിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. രണ്ടാമത്തെ വീഡിയോ ക്ലിപ്പ് പട്യാലയിൽ നിന്നുള്ളതാണ്. ഡിപ്രഷൻ പ്രശ്നങ്ങളുള്ള രോഗിയെ മർദ്ദിക്കുന്നതാണ് ദൃശ്യം. ലോക്കൽ പോലീസ് പിന്നീട് ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ദുരുദ്ദേശ്യത്തോടെ
മഹാനായക കന്നഡ എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിന്നാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിന്ന് ഈ വീഡിയോ ഡിലീറ്റ് ചെയ്തിട്ടുള്ളത്. അക്കൌണ്ടിൽ പോസ്റ്റ് ചെയ്തത് വ്യാജ വീഡിയോ ആണെന്ന് ചൂണ്ടിക്കാണിച്ച് മാപ്പപേക്ഷിച്ചുകൊണ്ട് പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്.

വ്യാജ വീഡിയോ പ്രചരിപ്പിച്ചു
ചിലർ ദുരുദ്ദേശ്യത്തോടെയാണ് ഈ വീഡിയോ എഡിറ്റ് ചെയ്തിട്ടുള്ളതെന്നും പോസ്റ്റിൽ പറയുന്നു. പോലീസ് ഫാക്ട് ചെക്ക് വെബ്സൈറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ജനങ്ങൾക്കിടയിൽ ഭീതി പരത്തുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചിട്ടുണ്ട്.

Fact Check
വാദം
COVID-19 patients being killed in hospital for money
നിജസ്ഥിതി
It's actually a fake video being circulated with malicious intent to create fear and panic among the people.












Click it and Unblock the Notifications