ആര്‍ക്കുമറിയാത്ത എസ്പിബി; എഞ്ചിനിയറാകാന്‍ പോയി... പക്ഷേ, റെക്കോഡുകളുടെ പെരുമഴക്കാലം
സംഗീത പ്രേമികളെ തീരാ ദുഃഖത്തിലാഴ്ത്തി മഹാപ്രതിഭ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിടവാങ്ങല്‍. പാട്ടുകാരനായും നടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായുമെല്ലാം തിളങ്ങിയ എസ്പിബിയെ കൂടുതല്‍ ജനപ്രിയനാക്കിയത് അദ്ദേഹത്തിന്റെ ലാളിത്യമാണ്. ഏതൊരാളോടും ഒരുപാട് കാലത്തെ സൗഹൃദമുണ്ടെന്ന തോന്നല്‍ വരും ആ ഇടപെടലിന്. തന്നെ ബാലു എന്ന് വിളിച്ചാല്‍ മതി എന്നാണ് പരിചയപ്പെടുന്നവരോട് എളിമയോടെ അദ്ദേഹം പറഞ്ഞിരുന്നത്. സര് വിളി തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.
പല ഭാഷകളിലും ആ ശബ്ദ സൗന്ദര്യം നിറഞ്ഞുനില്ക്കുന്നു. ലോകമുള്ളിടത്തോളം കാലം ആ പേര് സ്മരിക്കപ്പെടുമെന്ന് തീര്‍ച്ച. എസ്പിബിയുടെ ജീവിതത്തിലെ അധികമാര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍....

സ്വപ്ന തുല്യം ആ ശബ്ദം
ഇത്രയും രസകരമായ ശബ്ദത്തിന്റെ ഉടമ വേറെ ഇല്ലെന്ന് പറയാം. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ സ്വീകാര്യനായ പാട്ടുകാരന്. നാല് ഭാഷകളിലായി ആറ് ദേശീയ പുസ്കാരങ്ങള്‍ എസ്പിബിയെ തേടിയെത്തിയതിന് പിന്നില്‍ രഹസ്യം ആ ശബ്ദ സൗന്ദര്യം തന്നെയായിരുന്നു. കുടുംബം സംഗീത പശ്ചാത്തലമുള്ളവരായിരുന്നെങ്കിലും എസ്പിബി സംഗീതം പഠിച്ചിട്ടില്ലെന്ന് അറിയുമ്പോള്‍ ആരും ആശ്ചര്യപ്പെടും.

എഞ്ചിനിയറിങിന് പഠനം
ഏത് വരികളും അതിവേഗം ഹൃദ്യമാക്കി ആകര്‍ഷണ ശൈലിയില്‍ പാടാനുള്ള എസ്പിബിയുടെ കഴിവ് മറ്റാര്‍ക്കുമില്ലെന്ന് പറയാം. വിവിധ ഭാഷകളില്‍ 40000 ത്തിലേറെ ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. എഞ്ചിനിയറിങിന് പഠാക്കാന്‍ പോയെങ്കിലും സംഗീത ലോകം സ്വപ്നം കണ്ട ആ പ്രതിഭയ്ക്ക് മനസ് അസ്വസ്ഥമായിരുന്നു. എന്തൊക്കെയോ കാരണങ്ങളാല്‍ പഠനം ഉപേക്ഷിച്ച് വീണ്ടും സംഗീത ലോകത്ത് സജീവമാകുകയാണുണ്ടായത്.

കലാലയത്തിലും തിളങ്ങിയത് പാട്ടുകാരനായി
അനന്തപൂരിലെ ജെഎന്‍ടിയുവിലെ വിദ്യാര്‍ഥിയായിരുന്നു എസ്പിബി. പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ചെന്നൈയില്‍ ഇന്സ്റ്റിറ്റൂഷന് ഓഫ് എഞ്ചിനിയേഴ്സില് പ്രവേശനം നേടിയെങ്കിലും അദ്ദേഹത്തിന്റെ ലോകം സംഗീതമായിരുന്നു. പഠന വേളയിലും എസ്പിബി തിളങ്ങിയത് ഗാനലോകത്താണ്. ആ ശബ്ദ സൗന്ദര്യത്തില്‍ മതിമറക്കാത്തവര്‍ ആരുമില്ല തന്നെ.

സിനിമാ രംഗത്തേക്ക്
1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടിയാണ് സിനിമാ ലോകത്തെ പിന്നണി ഗായക രംഗത്തെത്തിയത്. എംജിആര്‍ ചിത്രമായ അടിമൈപെണ്ണിലെ ഗാനം തമിഴ്നാട്ടില്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. പിന്നീട് അതിവേഗമായിരുന്നു വളര്‍ച്ച. പല ഭാഷകളില്‍... പല ഈണങ്ങളില്‍... ഒരു സംഗീത ശാഖയും അദ്ദേഹത്തിന് മുന്നില്‍ തടസമായി നിന്നില്ല.

മലയാളത്തിന്റെ വഴിയിലും
ജി ദേവരാജന്‍ വേണ്ടി കടല്‍പ്പാലം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യം പാടിയിത്. കന്നഡ സംഗീത സംവിധായകനായ ഉപേന്ദ്ര കുമാറിന് വേണ്ടി 12 മണിക്കൂറില്‍ 21 ഗാനങ്ങള്‍ അദ്ദേഹം പാടി റെക്കോഡ് ചെയ്തു. തമിഴ് സിനിമക്ക് വേണ്ടി ഒരു ദിവസം 19 ഗാനങ്ങള്‍ ആലപിച്ചു. തെലുങ്ക് സിനിമക്ക് വേണ്ടി 16 പാട്ടുകളും ഒരു ദിവസം ആലപിച്ചു. ഒട്ടേറെ റെക്കോഡുകളുടെ ഉടമയാണ് എസ്പിബി.
Recommended Video

അഭിനയത്തിലും തിളങ്ങി
പിന്നണി ഗായകനായി മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ ജീവിതം. അഭിനയ രംഗത്തും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും തന്റേതായ മുദ്ര പതിപ്പിച്ചു. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനാണ് എസ്പിബി. 72 സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലെല്ലാം അഭിനയിച്ചു. കെ ബാലചന്ദറിന്റെ മനതിന്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications