ഇറോം ശര്‍മിള; ഇന്ത്യയുടെ യഥാര്‍ത്ഥ ഉരുക്ക് വനിത
നീണ്ട 14 വര്‍ഷങ്ങള്‍... അമ്മ പാചകം ചെയ്ത രുചികരമായ ഭക്ഷണത്തിന്റെ മണം ആ മൂക്കുകളിലൂടെ പലപ്പോഴും കടന്നുപോയിട്ടുണ്ടാകും, രുചികരമായ ഓര്‍മ്മകള്‍ നാവില്‍ വെള്ളമൂറിച്ചിട്ടുണ്ടാകും... അന്ന നാളവും ആമാശയവും ഭക്ഷണത്തിനായി കൊതിച്ചിട്ടുണ്ടാകും...
പക്ഷേ അവള് ഒരു നുള്ള് ഭക്ഷണം പോലും സ്വയം കഴിക്കാന്‍ തയ്യാറായില്ല. സഹന സമരത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉദാഹരണമാണവള്‍. ജീവിക്കുന്ന ചരിത്ര വനിത. മറ്റാരുമല്ല... ഇറാം ചാനു ശര്‍മിള.
മണിപ്പൂരില്‍ പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് ഇറോം ശര്‍മിള നിരാഹാര സമരം നടത്തുന്നത്. ഇതുവരെ ഒരു തുള്ളി വെള്ളമോ ഭക്ഷണമോ ഇറോം കഴിച്ചിട്ടില്ല. ആത്മഹത്യാശ്രമത്തിന് കേസെടുത്ത് പോലീസ് കസ്റ്റഡിയിലായിരുന്നു ഇറോം.. ഇപ്പോള്‍ കോടതി പറയുന്നു ഇറോമിനെതിരെ ആത്മഹത്യാശ്രമക്കുറ്റം നിലനില്‍ക്കില്ലെന്ന്.
മണിപ്പൂരിന്റെ ഉരുക്കുവനിതയുടെ കഥ ഇങ്ങനെ...

ഇറോം ചാനു ശര്‍മിള
1972 മാര്‍ച്ച് 14 നാണ് ഇറോം ശര്‍മിള ജനിച്ചത്. മണിപ്പൂരില്‍ സൈന്യത്തിന് നല്കിയ പ്രത്യേക അധികാരങ്ങളുടെ ക്രൂരമുഖങ്ങള്‍ കണ്ടാണ് ഇറോം വളര്‍ന്നത്.

അനിശ്ചിതകാല നിരാഹാരം
നവംബര്‍ 2, 2000 ലാണ് ഇറോം അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. പിന്നീടിങ്ങോട്ട് സമരത്തിന്റേയും സഹനത്തിന്റേയും മാത്രം ദിനങ്ങളായിരുന്നു.

മാലോം കൂട്ടക്കൊല
ഇംഫാലിലെ മാലോമില്‍ ബസ് കാത്തുനിന്ന മെയ്സ്റ്റി വിഭാഗക്കാരായ 10 പേരെ അസം റൈഫിള്‍സിലെ പട്ടാളക്കാര്‍ ഒരുകാരണവും ഇല്ലാതെ വെടിവച്ചുകൊന്നു. ഈ സംഭവമായിരുന്നു ഇറോമിന്റെ സമരത്തിന് തുടക്കം കുറിച്ചത്.

കവയിത്രി, പത്രപ്രവര്‍ത്തക
ധാരാളം കവിതകള്‍ എഴുതുമായിരുന്നു ഇറോം. പത്രപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയും ആണ്.

28-ാം വയസ്സില്‍ തുടങ്ങിയ സമരം
തന്റെ തീക്ഷണ യൗവ്വന കാലത്താണ് ഇറോം കടുത്ത സമരവുമായി രംഗത്തെത്തുന്നത്. തന്റെ യൗവ്വനത്തിന്റെ നല്ലൊരു കാലഘട്ടം സമരഭൂമിയില്‍ ഭക്ഷണം പോലും കഴിക്കാതെ ഇറോം പിന്നിട്ടു. ആ സമരം ഇപ്പോഴും അവസാനിച്ചിട്ടില്ല.

സമരം ആത്മഹത്യാശ്രമം
അനിശ്ചിതകാല നിരാഹാര സമരം ഇറോമിനെ മരണത്തിലേക്ക് തള്ളിവിടുമെന്ന് അധികാരികള്‍ ഭയന്നു. ഇതോടെ ആത്മഹത്യാശ്രമത്തിന് അറസ്റ്റ് ചെയ്തു.

ദ്രവഭക്ഷണം, കുഴല്‍ വഴി
ഇറോം സമരത്തിനിടെ മരിച്ചാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്ന് ഭയന്ന അധികാരികള്‍ കുഴല്‍വഴി ദ്രവഭക്ഷണം നിര്‍ബന്ധിതമായി നല്‍കുകയാണ്. അതിപ്പോഴും തുടരുന്നു.

കസ്റ്റഡിയില്‍ നിന്ന് മോചനം, വീണ്ടും സമരം
2006 ല്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇറോമിനെ കസ്റ്റഡിയില്‍ നിന്ന് സ്വതന്ത്രയാക്കി. ദില്ലിയിലെത്തി ഇറോം ജന്തര്‍മന്തറില്‍ വീണ്ടും സമരം തുടങ്ങി. ഇതോടെ അറസ്റ്റ് ചെയ്ത് എയിംസ് ആശുപത്രിലാക്കുകയാണ് അധികൃതര്‍ ചെയ്തത്.

വാഗ്ദാനം തള്ളി
മണിപ്പൂരിലെ നിയമം ഇളവ് ചെയ്യാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് 2012 ല്‍ ഇറോമിന് ഉറപ്പ് നല്കി. എന്നാല്‍ നിയമം പിന്‍വലിക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് ഇറോം ഉറപ്പിച്ച് പറഞ്ഞു.

പുരസ്കാരങ്ങള്‍
നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങളാണ് ഇറോമിനെ ഇക്കാലയളവില്‍ തേടിയെത്തിയത്. എന്നാല്‍ സമരം അവസാനിക്കാതെ ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്ന നിലപാടിലാണ് ഈ ഉരുക്കുവനിത.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications