Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചടിച്ച് ഇറാന്‍; ഇസ്രായേലിലും യുഎഇയിലും ആക്രമണം; ദുബായില്‍ 3 മരണം, പരിക്കേറ്റവരില്‍ ഇന്ത്യക്കാരും?

ദുബായ്: അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാന്റെ തിരിച്ചടി. ഇസ്രായേലി പട്ടണമായ ബെയ്റ്റ് ഷെമേഷില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേലി ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.

17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ് എന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരില്‍ 10 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. അതിനിടെ ഇറാന്‍ ഗള്‍ഫില്‍ പ്രതികാര നടപടികള്‍ ആരംഭിച്ചതിനുശേഷം യുഎഇയില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ പറയുന്നു.

Iran-Israel Conflict

യുഎഇ 165 ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തി, 152 എണ്ണം നശിപ്പിച്ചു, രണ്ട് ക്രൂയിസ് മിസൈലുകള്‍ തടഞ്ഞു എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ 541 ഇറാനിയന്‍ ഡ്രോണുകള്‍ കണ്ടെത്തി. അതില്‍ 506 എണ്ണം തടഞ്ഞ് നശിപ്പിച്ചു,'' മന്ത്രാലയം ഒരു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആക്രമണങ്ങളില്‍ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പ്രവാസികള്‍ കൊല്ലപ്പെട്ടതായും ഇന്ത്യക്കാരടക്കം 58 പേര്‍ക്ക് പരിക്കേറ്റതായും യുഎഇ അറിയിച്ചു.

യുഎഇയിലെ ദുബായ്, ബഹ്റൈന്‍ തലസ്ഥാനമായ മനാമ, ഖത്തര്‍ തലസ്ഥാനമായ ദോഹ എന്നിവിടങ്ങളില്‍ വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക വ്യാപാര കേന്ദ്രമായ ദുബായിയില്‍ നിരന്തരം സ്‌ഫോടനങ്ങളുടെ അലയൊലികള്‍ മുഴങ്ങി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയിലെ ഗ്ലോബല്‍ മാര്‍ക്കറ്റ് അടച്ചു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായ ജെബല്‍ അലി തുറമുഖത്തിന് മുകളില്‍ ഇരുണ്ട പുക ഉയര്‍ന്നു. ശനിയാഴ്ച യുഎഇയിലുടനീളം ഇറാന്‍ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം അറിയിച്ചു, ദുബായിലെ പാം ജുമൈറ, ബുര്‍ജ് അല്‍-അറബ് എന്നിവിടങ്ങളില്‍ തീയും പുകയും എത്തി. അബുദാബി വിമാനത്താവളത്തില്‍, കുറഞ്ഞത് ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സായിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് പറന്ന ഡ്രോണ്‍ തടഞ്ഞതായി അബുദാബിയിലെ അധികൃതര്‍ സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ യാത്രക്കാരുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും ആക്രമിക്കപ്പെട്ടതായാണ് വിവരം. നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് നിരവധി ഇന്ത്യന്‍ വിനോദസഞ്ചാരികളും വ്യവസായികളും ദുബായില്‍ കുടുങ്ങിക്കിടക്കുകയാണ്.

മധ്യപ്രദേശിലെ മുന്‍ എംഎല്‍എമാരായ സഞ്ജയ് ശുക്ലയും വിശാല്‍ പട്ടേലും കുടുങ്ങിക്കിടക്കുന്നവരില്‍ ഉള്‍പ്പെടുന്നുവെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് വിമാനത്താവളത്തിലും ആക്രമണങ്ങള്‍ ഉണ്ടായി. മനാമയിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+