ഖത്തര്‍, ബഹ്റൈന്‍ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍; യുഎഇയിലും കുവൈത്തിലും, ആശങ്ക പരക്കുന്നു
ദോഹ: ഇറാന്റെ തിരിച്ചടി പ്രതീക്ഷിച്ച് അമേരിക്ക. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ തമ്പടിക്കുന്നത് ഖത്തറിലാണ്. ഇറാനെതിരായ നീക്കത്തിന് പിന്നാലെ ഖത്തറിലെ യുഎസ് എംബസി അമേരിക്കന്‍ പൗരന്മാര്ക്കും ഉദ്യോഗസ്ഥര്‍ക്കും ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ് നിര്‍ദേശം നടപ്പാക്കിയതായി അറിയിച്ചു. ഖത്തറിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആശങ്കയിലാണ്. ഖത്തറും ബഹ്റൈനും ലക്ഷ്യമിട്ട് ഇറാന് മിസൈലുകള്‍ എത്തി.
കഴിഞ്ഞ ജൂണില്‍ ഇറാനിലെ ആണവ കേന്ദ്രം അമേരിക്ക ആക്രമിച്ചിരുന്നു. ഇറാന് തിരിച്ചടി നല്‍കിയത് ഖത്തറിലെ യുഎസ് താവളത്തിലാണ്. അതേ രീതിയില്‍ ഇറാന് നീങ്ങിയാല്‍ എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണം എന്ന നിര്‍ദേശങ്ങളാണ് അമേരിക്കന്‍ എംബസി നല്‍കിയിരിക്കുന്നത്. ഖത്തറിന് പുറമെ ബഹ്റൈനിലും സമാനമായ നിര്‍ദേശം അമേരിക്ക നല്‍കിയിട്ടുണ്ട്.

അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. 30 ഇടങ്ങളിലാണ് ആക്രമണം നടത്തിയത്. തൊട്ടുപിന്നാലെ ഇറാന് 30 മിസൈലുകള്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടു. കൂടാതെ യമനിലെ ഹൂത്തികളും ഇസ്രായേലിലേക്ക് മിസൈല്‍ അയച്ചു. ഇതോടെ യുദ്ധം വ്യാപിക്കുകയാണ്.
താമസിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷിതമായ ഇടം കണ്ടെത്തണം, അല്ലെങ്കില്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറിത്താമസിക്കണം, ഭക്ഷണവും വെള്ളവും മരുന്നും കൈവശം കരുതണം, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കരുത്. ആളുകളുമായി സമ്പര്‍ക്കം പാടില്ല. എങ്കിലും ചുറ്റും നടക്കുന്നത് എന്താണ് എന്ന് അറിഞ്ഞിരിക്കണമെന്നും ഫോണ്‍ മുഴുവന്‍ ചാര്‍ജ് ചെയ്യണം എന്നും നിര്‍ദേശമുണ്ട്. ഇടയ്ക്ക് കുടുംബവുമായി ബന്ധപ്പെടാനും നിര്‍ദേശം നല്കി.
ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, യുഎഇ, സൗദി എന്നിവിടങ്ങളില്‍ ആക്രമണം
ഇറാന്റെ മിസൈലുകള്‍ ഖത്തറിനെ ലക്ഷ്യമിട്ട് എത്തി എന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാട്രിയറ്റ് പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇവ തകര്‍ത്തുവെന്നും മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലും സമാനമായ നീക്കമുണ്ടായി. ഗള്‍ഫ് രാജ്യങ്ങള്‍ മൊത്തം ജാഗ്രതയിലാണ്. ഇറാനെ ആക്രമിക്കരുത് എന്ന് ജിസിസി രാജ്യങ്ങള്‍ ആവര്‍ത്തിച്ച് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
ഖത്തര്‍ സര്‍ക്കരിന്റെ സന്ദേശം എല്ലാ മൊബൈല്‍ ഫോണിലും എത്തി. എല്ലാവരും സുരക്ഷിതരായി ഇരിക്കണം എന്നാണ് നിര്‍ദേശം. യുഎസ് നേവിയുടെ ആസ്ഥാനത്താണ് ബഹ്റൈനില്‍ ഇറാന്റെ മിസൈല്‍ പതിച്ചത്. മനാമയില്‍ സ്ഫോടന ശബ്ദം കേട്ടു. ആരും പുറത്തിറങ്ങരുത് എന്ന് ബഹ്റൈന്‍ ഭരണകൂടം നിര്‍ദേശം നല്കി. ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയും പൗരന്മാര്ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുവൈത്തിലും യുഎഇയിലും സ്ഫോടനം ഉണ്ടായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.സൗദിയിലേക്കും ഇറാന്റെ മിസൈല്‍ വന്നു. യുഎഇ വ്യോമപാത അടച്ചു. മിക്ക ജിസിസി രാജ്യങ്ങളിലും സൈറണുകള്‍ മുഴങ്ങി. യുഎസ് സൈനികരെ ലക്ഷ്യമിട്ടാണ് ഇറാന്റെ മിസൈലുകള്‍ എത്തുന്നത്. മേഖല മൊത്തം യുദ്ധം വ്യാപിക്കുന്നു എന്നാണ് മനസിലാകുന്നത്. ലക്ഷക്കണക്കിന് പ്രവാസികള്‍ താമസിക്കുന്നതിനാല്‍ ജിസിസിയിലെ കാര്യങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
-
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം -
സൗദിയില്‍ ഇറാന്റെ മിസൈല്‍ പതിച്ച് ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു: 12 പേര്‍ക്ക് പരിക്ക് -
പ്രവാസികൾക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ, യാത്രക്കാർ ശ്രദ്ധിക്കുക -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
ഇറാന്റെ മാപ്പപേക്ഷ കീഴടങ്ങലെന്ന് ട്രംപ്; മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ നന്ദി പറഞ്ഞു; വീണ്ടും മുന്നറിയിപ്പ് -
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം; കുടുങ്ങിയ 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ -
"അടുത്തത് ആര്?" ഇറാനിലെ പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില














Click it and Unblock the Notifications