യുഎഇക്ക് പിന്നാലെ ഒമാന്‍; ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പിട്ടു, ഇനി ഖത്തര്‍, സൗദി അറേബ്യ
മസ്കത്ത്: ഇന്ത്യയും ഒമാനും സ്വതന്ത്ര്യ വ്യാപാര കരാറില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും പരസ്പരം വ്യാപാരം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. താരിഫ് ഇളവ് ചെയ്ത് വ്യാപാരം നടത്താന്‍ സഹായിക്കുന്നതാണ് സ്വതന്ത്ര്യ വ്യാപാര കരാര്‍ (എഫ്ടിഎ). ഇരുരാജ്യങ്ങള്‍ക്കും യഥേഷ്ടം തടസമില്ലാതെ ചരക്കുകള്‍ അയക്കാന്‍ ഇനി സാധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശന വേളയിലാണ് ചരിത്ര കരാറില്‍ ഒപ്പുവച്ചത്. ജോര്‍ദാന്‍, എത്യോപ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഒമാനിലെത്തിയ മോദി ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ചര്‍ച്ച നടത്തി. ഒമാനിലെ പ്രവാസി സമൂഹവുമായി മോദി സംവദിച്ചു. ഇനി കൂടുതല്‍ ജിസിസി രാജ്യങ്ങള്‍ ഇന്ത്യയുമായി എഫ്ടിഎ ഒപ്പുവയ്ക്കും എന്നാണ് വിവരം.

ഒമാനും ഇന്ത്യയും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ കരാര്‍. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 98 ശതമാനം താരിഫ് ഇളവ് നല്‍കിയാണ് ഒമാന്‍ കരാറിന് തയ്യാറായിരിക്കുന്നത്. ഏതാനും വസ്തുക്കള്‍ മാത്രമാണ് ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളുടെയും വ്യാപാരം 897 കോടി ഡോളറിന്റേതായിരുന്നു. ഈ വര്‍ഷം 1061 കോടി ഡോളറിന്റേതായി ഉയര്‍ന്നു.
പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ഉഭയകക്ഷി വ്യാപാരം ഇനിയും ശക്തിപ്പെടും. 2023ലാണ് ഒമാനുമായി ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങിയത്. കഴിഞ്ഞ മാസം എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാക്കി. ഏതൊക്കെ ചരക്കുകള്‍ കരാറിന്റെ പരിധിയില്‍ കൊണ്ടുവരണം, എത്രത്തോളം ഇളവ് നല്‍കാം തുടങ്ങിയ കാര്യങ്ങളില്‍ ധാരണയായ ശേഷമാണ് കരാര്‍ ഒപ്പുവച്ചത്.
താല്‍പ്പര്യത്തോടെ കൂടുതല്‍ ജിസിസി രാജ്യങ്ങള്‍
നേരത്തെ യുഎഇ സമാനമായ വ്യാപാര കരാര്‍ ഇന്ത്യയുമായി ഒപ്പുവച്ചിരുന്നു. 2022 മെയ് മാസത്തിലാണ് ഇന്ത്യയും യുഎഇയും എഫ്ടിഎ ഒപ്പുവച്ചത്. ക്രൂഡ് ഓയില്‍, സ്വര്‍ണം, രാസവസ്തുക്കള്‍ എന്നിവയെല്ലാം ഈ കരാറിന്റെ പരിധിയില്‍ വന്നത് ഇന്ത്യയ്ക്ക് നേട്ടമായി. ഇപ്പോള്‍ ഒമാനും കരാര്‍ ഒപ്പുവച്ചു. ഇന്ത്യയുമായി വ്യാപാര കരാറിന് താല്‍പ്പര്യമുണ്ട് എന്ന് ഖത്തര്‍ അറിയിച്ചിട്ടുണ്ട്. പിന്നാലെ സൗദിയും കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒമാനുമായി കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ അതുവഴി ഇന്ത്യയ്ക്ക് മുമ്പില്‍ തുറക്കുന്നത് വലിയ വിപണി സാധ്യതകളാണ് എന്നത് എടുത്തു പറയണം. ഒമാന്‍ വഴി മറ്റു രാജ്യങ്ങളിലേക്കുള്ള ചരക്കുകടത്തുകളും ഇനി വേഗത കൂടും. യുഎഇയുമായി കരാര്‍ ഒപ്പുവച്ച ശേഷം ഇരുരാജ്യങ്ങളുടെയും വ്യാപാരം ശക്തിപ്പെട്ടിരുന്നു. സമാനമായ പുരോഗതി ഒമാനുമായും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ പ്രവാസികള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് ഗള്‍ഫ് മേഖലയിലാണ്. അതിലൊരു രാജ്യമാണ് ഒമാന്‍. ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഒപ്പുവച്ചാല്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. ഓസ്ട്രേലിയ, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ അടുത്തിടെ സ്വതന്ത്ര്യ വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. അമേരിക്ക വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് മുമ്പില്‍ ഉടക്ക് വച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
-
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ -
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
ഗള്‍ഫ് പ്രവാസികള്‍ ശരിക്കും പെട്ടു; വിമാനങ്ങളുടെ റദ്ദാക്കല്‍ തിരിച്ചടി, പുതിയ തീരുമാനം ടിക്കറ്റ് താഴ്ത്തുമോ? -
നിങ്ങളുടെ ഫോണിൽ ഈ ആപ്പ് ഉണ്ടോ? ബാങ്ക് അക്കൗണ്ട് കാലിയാകും; മുന്നറിയിപ്പ് അവഗണിക്കരുത് -
ദുബായ് സ്വർണം ആഗോള ട്രെൻഡ് മറികടന്നു; ഇന്നത്തെ നിരക്കിൽ ഇടിവ്, 24 കാരറ്റിന് 4 ദിർഹം കുറഞ്ഞു, വില? -
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
ദുബായ് ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? അധികൃതരുടെ മറുപടി ഇതാണ്











Click it and Unblock the Notifications