ഖത്തര്‍ എയര്‍വേയ്സ് അലപ്പോയിലേക്ക്; മറ്റുള്ളവരെത്തും മുമ്പ് വിപണി പിടിക്കും, ആഴ്ചയില്‍ 3 സര്‍വീസ്
ദോഹ: പശ്ചിമേഷ്യയിലെ പ്രധാന വിമാന കമ്പനിയാണ് ഖത്തര്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഖത്തര്‍ എയര്‍വേയ്സ്. ഓരോ വര്‍ഷവും വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന കമ്പനി എല്ലാ രാജ്യത്തേക്കും ദോഹയില്‍ നിന്ന്് സര്‍വീസ് ഒരുക്കുകയാണ്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ തുടങ്ങി ലോകത്തെ എല്ലാ ഭാഗങ്ങളിലേക്കും ദോഹയില്‍ നിന്ന് സര്‍വീസുണ്ട്.
വര്‍ഷങ്ങളായി ലോക രാജ്യങ്ങളുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു സിറിയ. പശ്ചിമേഷ്യയിലെ പ്രധാന രാജ്യമാണെങ്കിലും ആഭ്യന്തര യുദ്ധമാണ് സിറിയ ഒറ്റപ്പെടാന്‍ കാരണം. രാജ്യം ഭരിച്ചിരുന്ന ബശ്ശാറുല്‍ അസദിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അമേരിക്കയും യൂറോപ്പും ജിസിസി രാജ്യങ്ങളുമെല്ലാം ഒറ്റക്കെട്ടായതോടെ പുറംലോകവുമായുള്ള ബന്ധം സിറിയക്ക് നഷ്ടമായി.

2012ലാണ് സിറിയയിലേക്കുള്ള എല്ലാ ബന്ധവും ഖത്തര്‍ എയര്‍വേയ്സ് നിര്‍ത്തിവച്ചത്. കഴിഞ്ഞ ഡിസംബറില്‍ സിറിയയുടെ ചിത്രം മാറി. ബശ്ശാറുല്‍ അസദിനെ അട്ടിമറിച്ച് വിമതര്‍ ഭരണം പിടിച്ചു. അസദ് റഷ്യയിലേക്ക് പലായനം ചെയ്തു. പഴയ അല്‍ഖാഇദ നേതാവായ അഹമ്മദ് അല്‍ ഷര്‍ആ സിറിയയുടെ പുതിയ പ്രസിഡന്റായി. ഞൊടിയിടയില്‍ ആയിരുന്നു സിറിയയിലെ മാറ്റം.
അഹമ്മദ് അല്‍ ഷര്‍ആയും സംഘവും പശ്ചിമേഷ്യയിലെ പ്രധാന രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സൗഹൃദം പുതുക്കി. ജിസിസി രാജ്യങ്ങളോട് സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായി സൗദി അറേബ്യയില്‍ എത്തിയപ്പോള്‍ അഹമ്മദ് അല്‍ ഷര്ആയുമായി റിയാദില്‍ ചര്‍ച്ച നടത്തി. സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുകയാണ് എന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.
ഖത്തറിന്റെ നീക്കങ്ങള്‍
ഭരണം മാറിയതോടെ സിറിയയുമായി ആദ്യം അടുത്തത് ഖത്തര്‍ ആയിരുന്നു. സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ ശമ്പളം കൊടുക്കാന്‍ സഹായിച്ചു. വൈദ്യുതി എത്തിച്ചുനല്‍കി. റോഡും ആശുപത്രികളും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ സഹായം നല്കി. ശേഷം സിറിയയുടെ തലസ്ഥമാനയ ദമസ്കസിലേക്കുള്ള വിമാന യാത്ര പുനരാരംഭിക്കുകയും ചെയ്തു.
12 വര്‍ഷത്തിന് ശേഷം ദോഹയില്‍ നിന്ന് സിറിയിയിലേക്ക് ആദ്യമായി വിമാനം പറന്നത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ മറ്റൊരു സിറിയന്‍ നഗരത്തിലേക്കും ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് ആരംഭിക്കുന്നു. സിറിയയിലെ പ്രധാന നഗരമായ അലപ്പോയിലേക്കാണ് സര്‍വീസ്. ആഗസ്റ്റ് 10ന് ആദ്യ സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
ആദ്യം ആഴ്ചയില്‍ മൂന്ന് സര്‍വീസ് ആയിരിക്കും. ഞായര്‍, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാകും സര്‍വീസ്. സെപ്തംബര്‍ ഒന്ന് മുതല്‍ വ്യാഴാഴ്ച കൂടി സര്‍വീസുണ്ടാകും. ദോഹയില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ഖത്തര്‍ എയര്‍വേയ്സ് 11.40ഓടെ അലപ്പോയിലെത്തും. ഉച്ചയ്ക്ക് ശേഷം 1.55ന് മടങ്ങുന്ന വിമാനം വൈകീട്ട് അഞ്ച് മണിയോടെ ദോഹയില്‍ എത്തും. പുതിയ സിറിയിയല്‍ അലപ്പോയിലേക്ക് വിദേശ വിമാന കമ്പനി സര്‍വീസ് ആരംഭിക്കുന്നത് ആദ്യമാണ്. മറ്റു വിമാന കമ്പനികള്‍ എത്തുന്നതിന് മുമ്പ് കളംനിറയുകയാണ് ഖത്തര്‍ എയര്‍വേയ്സ്. വൈകാതെ യുഎഇ, സൗദി വിമാനങ്ങളും സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വലഞ്ഞ ഒമാൻ പ്രവാസികൾക്ക് ആശ്വാസം; ശമ്പളം നേരത്തെ കിട്ടും, കാരണം? -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം












Click it and Unblock the Notifications