ഖത്തര്‍ അമീര്‍ സൗദി അറേബ്യയില്‍; കിരീടവകാശി നേരിട്ട് വിമാനത്താവളത്തിലെത്തി, ലക്ഷ്യം ഇതാണ്
റിയാദ്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സൗദി അറേബ്യയില്‍. റിയാദിലെ വിമാനത്താവളത്തിലെത്തി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് അദ്ദേഹത്തെ സ്വീകരിച്ചു. ഖത്തറിന്റെ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനും അമീറിനൊപ്പമുണ്ട്. അദ്ദേഹം കഴിഞ്ഞാഴ്ച സൗദി അറേബ്യ സന്ദര്‍ശിക്കുകയും സൗദിയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ രാജകുമാരനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ഖത്തറും സൗദിയും സംയുക്തമായുള്ള സമിതി നിലവിലുണ്ട്. ഈ സമിതിയുടെ യോഗം റിയാദില്‍ ചേരും. ഖത്തര്‍ അമീറും സൗദി കിരീടവകാശിയും യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഏതൊക്കെ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കും സഹകരിച്ച് മുന്നോട്ട് പോകാം എന്ന് കഴിഞ്ഞാഴ്ച മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ വിഷയമയിരുന്നു. ഇതിന്റെ തുടര്‍ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുക.

നേരത്തെ ഖത്തറുമായി ഉടക്കി നിന്നിരുന്ന രാജ്യമാണ് സൗദി അരേബ്യ. സൗദിയും യുഎഇയും ബഹ്റൈനും ചേര്‍ന്ന് ഖത്തറിനെതിരെ നാല് വര്‍ഷം ഉപരോധം ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇടപെട്ടാണ് സമവായ ശ്രമങ്ങള്‍ തുടങ്ങിയതും നിരന്തര ചര്‍ച്ചയിലൂടെ പരിഹാരം കണ്ടതും. എങ്കിലും നയങ്ങള്‍ മാറ്റാന്‍ ഖത്തര്‍ തയ്യാറായിരുന്നില്ല.
2021ലാണ് സൗദി അറേബ്യ ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ചത്. പിന്നീട് ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുകയും നയതന്ത്ര പ്രതിനിധികളെ പുനസ്ഥാപിക്കുകയും ചെയ്തു. ഖത്തറുമായി കരാര്ത്തി പങ്കിടുന്ന ഏക രാജ്യമാണ് സൗദി അറേബ്യ. ഖത്തറിന്റെ മറ്റു അതിര്‍ത്തികള്‍ ജലമേഖലയാണ്. സൗദിയെ മാത്രം ആശ്രയിച്ച് വ്യാപാരം മുന്നോട്ട് പോയിരുന്ന ഖത്തര്‍, ഉപരോധ കാലത്താണ് വിദേശ രാജ്യങ്ങളുമായി വാണിജ്യ ബന്ധം ശക്തമാക്കിയത്.
ഫുട്ബോള്‍ സൗഹൃദം ഊട്ടിയുറപ്പിച്ചു
ഖത്തറില്‍ ഫിഫ ലോകകപ്പ് ഫുട്ബോള്‍ മല്‍സരം നടന്ന വേളയില്‍ സൗദി കിരീടവകശി ദോഹ സന്ദര്‍ശിച്ചിരുന്നു. 2034ല്‍ സൗദി അറേബ്യയിലാണ് ലോകകപ്പ് ഫുട്ബോള്‍ നടക്കാന്‍ പോകുന്നത്. പശ്ചാത്തല സൗകര്യം ഒരുക്കി വരികയാണ് സൗദി അറേബ്യ. ഈ വേളയില്‍ കൂടിയാണ് ഖത്തറുമായി കൂടുതല്‍ സഹകരണത്തിന് തയ്യാറെടുക്കുന്നത്.
ഇരുരാജ്യങ്ങളുടെയും സംയുക്ത സഹകരണ സമിതിക്ക് കീഴില്‍ നിരവധി സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ മേഖലയിലും സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ കമ്മിറ്റികളുടെ ദൗത്യം. രാഷ്ട്രീയം, സുരക്ഷ, ധനകാര്യം, സാമ്പത്തികം, വ്യാപാരം, നിക്ഷേപം, സംസ്കാരം, മാധ്യമം തുടങ്ങിയ മേഖലകളിലെല്ലാം സഹകരണം ശക്തമാക്കാന്‍ സൗദിയും ഖത്തറും തീരുമാനിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളെയും ഒരുപോലെ ബാധിക്കുന്ന വിഷയങ്ങള്‍, പശ്ചിമേഷ്യയെ ബാധിക്കുന്ന കാര്യങ്ങള്‍, പലസ്തീന്-ഇസ്രായേല്‍ തര്‍ക്കം എന്നിവയെല്ലാം ഖത്തര്‍ അമീറും സൗദി കിരീടവകാശിയും ചര്‍ച്ച ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. ഖത്തറുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സൗദി ലക്ഷ്യമിടുന്നു എന്നതാണ് സ്വീകരിക്കാന്‍ കിരീടവകാശി നേരിട്ടെത്തിയതിലൂടെ വ്യക്തമാകുന്നത്.
-
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പ്രവാസികൾക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ, യാത്രക്കാർ ശ്രദ്ധിക്കുക -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
ആദ്യം ഇറാനെ തീർക്കും; പിന്നെ ക്യൂബയും; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം! -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ












Click it and Unblock the Notifications