Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍

റിയാദ്: ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുന്നത് ആഗോള വിപണിയുടെ താളം തെറ്റിക്കുന്നു. എണ്ണ വില ഉയരണം എന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് സൗദി അറേബ്യ എങ്കിലും അവരുടെ കയറ്റുമതി പ്രതിസന്ധിയിലാണ്. ഹോര്‍മുസ് ചരക്കു പാത ഇറാന്‍ തടഞ്ഞതോടെ സൗദി അറേബ്യക്ക് മുമ്പിലുള്ള വഴി ചെങ്കടലിലെ ബാബുല്‍ മന്തിബ് കടലിടുക്കാണ്. ഇതും വൈകാതെ അടയുമെന്നാണ് റിപ്പോര്‍ട്ട്.

സൗദി അറേബ്യയുടെ മാസ്റ്റര്‍ പ്ലാന്‍; ഫലം കണ്ടാല്‍ വമ്പന്‍ ലോട്ടറി, ജോര്‍ദാന്‍ റെയില്‍വെ മാത്രമല്ല
സൗദി അറേബ്യയുടെ മാസ്റ്റര്‍ പ്ലാന്‍; ഫലം കണ്ടാല്‍ വമ്പന്‍ ലോട്ടറി, ജോര്‍ദാന്‍ റെയില്‍വെ മാത്രമല്ല

യമനിലെ ഹൂത്തി വിഭാഗം ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയിയിരിക്കുകയാണ്. ഇറാന്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് ഹൂത്തികള്‍ ഇടപെടുന്നത്. ഇറാന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന യമനിലെ ഷിയാ സംഘമാണ് ഇവര്‍. തുടക്കത്തില്‍ നേരിട്ട് യുദ്ധത്തില്‍ ഭാഗമാകാതിരുന്ന ഹൂത്തികള്‍, അമേരിക്ക കരയുദ്ധം തുടങ്ങാനിരിക്കുന്ന വേളയിലാണ് ഇടപെടുന്നത്.

saudi arabia crude oil price

അമേരിക്ക ഇറാനില്‍ കരയുദ്ധം തുടങ്ങാന്‍ പോകുന്നു എന്നാണ് വാര്‍ത്തകള്‍. ഇറാനിലെ തന്ത്ര പ്രധാന ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കരയുദ്ധം നടത്താന്‍ 4000 യുഎസ് സൈനികര്‍ എത്തിയിട്ടുണ്ട്. ഈ സൈനികരെ മെഡിറ്ററേനിയന്‍ കടലിലെ സ്രാവുകള്‍ക്ക് ഭക്ഷണമാക്കി മാറ്റുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

Election 2026

ഹോര്‍മുസ് പാത അടഞ്ഞതും ഹൂത്തികള്‍ യുദ്ധത്തില്‍ ഭാഗമായതും അമേരിക്ക കരയുദ്ധം തുടങ്ങാന്‍ പോകുന്നതും ആഗോള വിപണിയെ ക്ഷീണിപ്പിക്കും. ഇതോടെ ക്രൂഡ് വില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 116 ഡോളറായി ഉയര്‍ന്നു. ഇനിയും വില കൂടുമെന്നാണ് വിവരം. ക്രൂഡ് കയറ്റുമതി അസാധ്യമായാല്‍ വില കുത്തനെ ഉയരും. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.

കരയുദ്ധം യുഎഇക്കും തിരിച്ചടി

ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കുമെന്നാണ് ട്രംപ് സൂചിപ്പിക്കുന്നത്. മാത്രമല്ല, ഹോര്‍മുസ് പാതയുടെ നിയന്ത്രണവും അമേരിക്ക പിടിക്കുമത്രെ. നാറ്റോ സൈനിക രാജ്യങ്ങള്‍ യുദ്ധത്തില്‍ ഭാഗമായിട്ടില്ല. ഇക്കാര്യത്തിലുള്ള അമര്‍ഷം ട്രംപ് പരസ്യമാക്കുകയും ചെയ്തു. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ യുദ്ധ വിരുദ്ധ റാലികള്‍ നടക്കുന്നുണ്ട്. എല്ലാം അവഗണിച്ചാണ് ട്രംപ് കരയുദ്ധത്തിന് ഒരുങ്ങുന്നത്.

അതിനിടെ പാകിസ്താന്‍ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ഇസ്ലാമാബാദില്‍ ചര്‍ച്ച നടത്തി. ശുഭ പ്രതീക്ഷയുണ്ട് എന്നാണ് പാകിസ്താന്റെ പ്രതികരണം. അതിനു മുമ്പ് അമേരിക്ക കരയുദ്ധം തുടങ്ങുമോ എന്ന ആശങ്കയും ബാക്കിയാണ്. ഇസ്രായേലിന് വേണ്ടി മാത്രമായി അമേരിക്ക യുദ്ധം ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യമാണ് യുദ്ധ വിരുദ്ധ റാലികളില്‍ ഉയരുന്നത്.

സൗദി അറേബ്യ പൈപ്പ് ലൈന്‍ വഴി യാമ്പു തുറമുഖത്ത് എണ്ണ എത്തിച്ചാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത്. ഇറാന് ഈ മേഖല ആക്രമിക്കുക എന്നത് അസാധ്യമല്ല. അതുകൊണ്ടുതന്നെ യുദ്ധം ശക്തമായാല്‍ യാമ്പു ഇറാന്‍ ലക്ഷ്യമിട്ടേക്കും. മാത്രമല്ല, അമേരിക്ക കരയുദ്ധം തുടങ്ങിയാല്‍ യുഎഇയും ബഹ്‌റൈനും ഇറാന്‍ പിടിച്ചടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായ് പോലുള്ള സുപ്രധാന നഗരങ്ങള്‍ തകരുമെന്നും വിലയിരുത്തലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+