Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്റെ വാക്കുകേട്ട് സൗദി അറേബ്യ കളം മാറുമോ? ഇന്ത്യക്ക് ക്രൂഡ് ഓയില്‍ കിട്ടില്ലേ; കോടികള്‍ കൊടുക്കുന്നു

ഇസ്രായേലിന്റെ ഖത്തർ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച കരാർ സംശയ നിഴലില്‍. ഏത് രാജ്യത്തും ആക്രമണം നടന്നാൽ അത് രണ്ട് രാജ്യങ്ങളെയും ഒരുമിച്ചുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് പുതിയ കരാർ പറയുന്നത്. അതേസമയം, പാകിസ്ഥാന്റെ ആണവ ആയുധങ്ങൾക്ക് 'ന്യൂക്ലിയർ അംബ്രെല്ല' സാധ്യതയും ചർച്ചയാകുന്നത് ഇന്ത്യയുടെ ഊർജ സുരക്ഷയേയും സങ്കീർണമാക്കുന്നുതായും റിപ്പോർട്ടുകള്‍ പറയുന്നു.

ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതില്‍ തന്നെ സൗദി അറേബ്യ പ്രധാന പങ്ക് വഹിക്കുന്നു. ഒപെക് പ്ലസ് കൂട്ടായ്മയുടെ നേതൃപദവിയിലുള്ള രാജ്യം എന്ന നിലയിലും സൗദിക്ക് സവിശേഷ സ്ഥാനമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാകിസ്ഥാനുമായുള്ള സൗദി അറേബ്യയുടെ കരാർ ഏതെങ്കിലും സാഹചര്യത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായി മാറുമോയെന്നാണ് ആശങ്ക.

saudi-pak-india-

സെപ്റ്റംബർ 17-ന് റിയാദിൽവെച്ച് സൗദി രാജകുമാരന്‍ മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും തമ്മിലാണ് കരാർ ഒപ്പിച്ചത്. "ഏത് ആക്രമണവും രണ്ട് രാജ്യങ്ങളെയും ലക്ഷ്യം വെച്ചുള്ളതായി കണക്കാക്കും" എന്ന ക്ലോസ്, പാകിസ്ഥാന്റെ ആണവ ശക്തിയെ സൗദിക്ക് ലഭ്യമാക്കുന്ന സൂചന നൽകുന്നു. ഇസ്രായേലിന്റെ ഖത്തർ ആക്രമണത്തിന് (സെപ്റ്റംബർ 10) പിന്നാലെ വരുന്ന ഈ കരാർ ഗൾഫ് രാജ്യങ്ങൾക്ക് യുഎസ് നല്‍ക്കുന്ന സുരക്ഷാ ഗ്യാരന്റി ദുർബലമായെന്ന ചിന്തയും ഉയർത്തുന്നു.

ഇസ്ലാമിക ലോകത്തെ ഏറ്റവും വലിയ സൈന്യമുള്ള രാജ്യമായ പാകിസ്ഥാൻ 1967 മുതൽ 8,000-ലധികം സൗദി സൈനികരെ പരിശീലിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഈ പാക്ട് ഇന്ത്യ-പാക് സംഘർഷങ്ങളെ സങ്കീർണ്ണമാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. "ഇത് ദീർഘകാല ക്രമീകരണത്തെ ഔപചാരികമാക്കുന്നതാണ്. നമ്മുടെ ദേശീയ സുരക്ഷയിലും റീജിയണൽ സ്ഥിരതയിലും ഉള്ള പ്രത്യാഘാതങ്ങൾ പഠിക്കും. സൗദി എപ്പോഴും ഇന്ത്യയുമായുള്ള ബന്ധം പ്രധാനമായി തുടരുന്നവരാണ്" എന്നായിരുന്നു ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

അതേസമയം നിലവില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 16 മുതല്‍ 20 ശതമാനം വരെ സൗദി അറേബ്യയില്‍ നിന്നാണ് വരുന്നത്. ഒപെക് + ലെ ഒരു മുൻനിര അംഗമെന്ന നിലയിൽ, ഉൽ‌പാദന വെട്ടിക്കുറവുകൾ അല്ലെങ്കിൽ വർദ്ധനവ് വഴി സൗദി അറേബ്യയ്ക്ക് ആഗോള എണ്ണ വിലയിൽ വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ റിയാദിന്റെ നയത്തിലെ ഏത് മാറ്റവും ഇന്ത്യയുടെ ഇന്ധനച്ചെലവിനെയും പണപ്പെരുപ്പ നിലവാരത്തെയും നേരിട്ട് ബാധിക്കും.

ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത അർത്ഥമാക്കുന്നത് ഗൾഫ് വിതരണക്കാരെ തുടർച്ചയായി ആശ്രയിക്കുക എന്നതുമാണ്. ഒരു പ്രതിസന്ധി ഘട്ടത്തിൽ സൗദി അറേബ്യ വിതരണം നിയന്ത്രിക്കുകയാണെങ്കിൽ, ഇന്ത്യ യുഎസ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ ചെലവേറിയ ബദലുകളിൽ നിന്ന് സ്രോതസ്സുകൾ കണ്ടെത്തേണ്ടിവരും, ഇത് സ്വാഭാവികമായും ഇറക്കുമതി ചിലവ് വർധിപ്പിക്കും.

സമീപ വർഷങ്ങളിൽ ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി വലിയ തോതില്‍ വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. അതായത് ഇറാഖ്, റഷ്യ, യുഎസ് എന്നിവയിൽ നിന്ന് കൂടുതൽ വാങ്ങുന്നു. ഇത് സൗദി അറേബ്യയുടെ വിലപേശല്‍ ശേഷി ഒരു പരിധിവരെ കുറയ്ക്കുന്നു, പക്ഷേ സാമീപ്യവും സ്ഥിരതയുള്ള ഷിപ്പിംഗ് റൂട്ടുകളും കാരണം അവർ ഇപ്പോഴും ഒരു നിർണായക വിതരണക്കാരനായി തുടരുന്നുയ

മിഡിൽ ഈസ്റ്റേൺ ക്രൂഡ്, പ്രത്യേകിച്ച് സൗദി ഗ്രേഡുകൾ സംസ്കരിക്കുന്ന തരത്തിലാണ് ഇന്ത്യൻ റിഫൈനറികൾ പ്രധാനമായും പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് മറ്റ് രാജ്യങ്ങളില്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നത് സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങൾ സൃഷ്ടിക്കുംയ ഇത് ഇന്ത്യൻ വിതരണ ശൃംഖലകളിൽ റിയാദിന്റെ സ്വാധീനം ശക്തിപ്പെടുത്തും.

സ്ഥിരമായും ദീർഘകാലവുമായുള്ള ഇടപാടുകർ എന്ന നിലയിൽ സൗദി അറേബ്യയും ഇന്ത്യയിൽ നിന്ന് പ്രയോജനം നേടുന്നു. എണ്ണ കയറ്റുമതി വെട്ടിക്കുറയ്ക്കുന്നത് റിയാദിൻ്റെ വരുമാനത്തെ ബാധിക്കുകയും വിഷൻ 2030 വൈവിധ്യവൽക്കരണ പദ്ധതികളെ തകർക്കുകയും ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+