കൊതുകിനേക്കാള്‍ വില്ലന്‍; കൊതുകു തിരിയോ ലിക്വിഡ് വേപ്പറൈസറോ ആരോഗ്യത്തിന് നല്ലത്
കൊതുകിനെ തുരത്താന്‍ വീടുകളില്‍ കൊതുക് തിരികളും ലിക്വിഡ് വേപ്പറൈസറുകളും ഉപയോഗിക്കുന്നവരുണ്ട്. കൊതുകുകളെ അപ്പാടെ അകറ്റുമെന്നാണ് ഇവയുടെ പരസ്യങ്ങളിലെ അവകാശവാദം. എന്നാല്‍ ഇവ ശ്വാസകോശത്തിന് സൃഷ്ടിക്കുന്നത് ചെറുതല്ലാത്ത അപകടമാണ്. കൊതുക് തിരികളാണോ ലിക്വിഡ് വേപ്പറൈസറുകളാണോ ആരോഗ്യത്തിന് സുരക്ഷിതമെന്ന ചര്‍ച്ചകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ നടക്കുന്നുണ്ട്. ഇവ രണ്ടും ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നാണ് ഇവിടെ പറയുന്നത്.
കൊതുകു തിരി മണിക്കൂറുകളോളം കത്തുമ്പോള്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ പുക പുറത്തുവിടാറുണ്ട്. അടച്ചിട്ട മുറികളില്‍ ഈ പുക ശ്വസിക്കുന്നത് ശ്വാസനാളങ്ങളെ അലോസരപ്പെടുത്താമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. കീടനാശിനികളും സൂക്ഷ്മകണങ്ങളും ഈ പുകയിലുണ്ട്. അവ ശ്വാസകോശത്തിനുള്ളിലെത്താം. സെന്‍സിറ്റീവ് ആയവര്‍ക്ക് ചുമയും നെഞ്ചെരിച്ചിലും അനുഭവപ്പെട്ടേക്കാം. അടച്ച മുറികളില്‍ തുടര്‍ച്ചയായി കൊതുകു തിരി ഉപയോഗിക്കുന്നത് ശ്വാസകോശ പ്രശ്നങ്ങളുണ്ടാക്കാം, പ്രത്യേകിച്ചും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും.

കൊതുകു തിരി കത്തുമ്പോള്‍ രൂക്ഷമായ ഗന്ധം വമിക്കും. മണിക്കൂറുകളോളം ഉപയോഗിക്കുമ്പോള്‍ കണ്ണിന് അസ്വസ്ഥതയും തലവേദനയും ഉണ്ടാകാം. ആസ്മ രോഗികള്‍ക്ക് ഇത് രോഗാവസ്ഥ വഷളാക്കും. അടച്ചിട്ട ചെറിയ മുറികളില്‍ ദൂഷ്യഫലങ്ങള്‍ വര്‍ധിക്കാം. വായുസഞ്ചാരമില്ലാത്ത മുറികളില്‍ പുക അവിടെത്തന്നെ തങ്ങിനില്ക്കും.
ലിക്വിഡ് വേപ്പറൈസറുകള്‍
ലിക്വിഡ് വേപ്പറൈസറുകള്‍ സാധാരണയായി പുക പുറത്തുവിടാത്തതുകൊണ്ട്, കൊതുകു തിരികളേക്കാള് സുരക്ഷിതമായി തോന്നാം. എന്നിരുന്നാലും, വായുവില്‍ രാസബാഷ്പം അടങ്ങിയിരിക്കുന്നത് ചില ആളുകളില്‍ മൂക്കിനും തൊണ്ടയ്ക്കും അസ്വസ്ഥതകളുണ്ടാക്കാം.
കൈക്കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഹൃദയരോഗികള്‍ എന്നിവര്‍ വേപ്പറൈസറുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടച്ച മുറികളില്‍ രാത്രി മുഴുവന്‍ ഇവ ഉപയോഗിക്കുന്നത് ഉചിതമല്ല. ചിലര്‍ക്ക് മൂക്കില്‍ വരള്‍ച്ചയോ ചുമയോ അനുഭവപ്പെടാം. കൊതുകുതിരി കത്തിക്കുമ്പോള്‍ ഒരു ജനല്‍ ചെറുതായി തുറന്നിടുന്നത് നല്ലതാണ്.
കൊതുക് തിരികള്‍ കൂടുതല്‍ ദോഷം
കൊതുക് തിരികള്‍ വേപ്പറൈസറുകളേക്കാള് ദോഷകരമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പൊതുവെ പറയുന്നു. കത്തുന്ന പുകയില്‍ അടങ്ങിയിരിക്കുന്ന രാസകണികകളാണ് ആരോഗ്യത്തിന് ഹാനികരം. സുരക്ഷിതമായ മാര്‍ഗം ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുകയാണ്.
രാസവസ്തുക്കളില്ലാതെ കൊതുകുകടി കുറയ്ക്കാന്‍ ലളിതമായ വഴികളുണ്ട്. കൊതുക് വലകള്‍, ജനലില്‍ ഒട്ടിക്കുന്ന സ്ക്രീന്‍, ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ എന്നിവ കൊതുകിനെ അകറ്റാന്‍ സഹായകരമാണ്. വീടിനടുത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കിയാല്‍ കൊതുകു പെരുകുന്നത് തടയും.
ആസ്മ, സിഒപിഡി, അലര്‍ജി ഉള്ളവര്‍ ഡോക്ടറെ സമീപിക്കണം. ഇവര്‍ കൊതുകു തിരികള്‍ പൂര്‍ണമായും ഒഴിവാക്കുകയും വേപ്പറൈസറുകള്‍ പരിമിതപ്പെടുത്തുകയും ചെയ്യുക. ചുമ, ശ്വാസംമുട്ടല്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. സൂചനകള്‍ കണ്ടാല്‍ ഉല്‍പ്പന്നത്തിന്റെ ഉപയോഗം നിര്‍ത്തി വൈദ്യസഹായം തേടുക.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications