Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് സാധ്യമോ; പ്ലീഹയ്ക്ക് പരിക്കേല്‍ക്കുമ്പോള്‍ സംഭവിക്കുന്നത്: ഡോക്ടര്‍ പറയുന്നത്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റ സംഭവം ക്രിക്കറ്റ് ആരാധകരെ ആകെ ഞെട്ടിച്ചിരുന്നു. ഡൈവ് ചെയ്ത് ക്യാച്ച് എടുക്കുമ്പോള്‍ ശരീരം ശക്തിയായി ഗ്രൗണ്ടില്‍ ഇടിച്ചു വീണാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റത്. സ്‌കാനിംഗില്‍ പ്ലീഹയിലേറ്റ മുറിവ് ഗുരുതരമായിരുന്നു. തുടര്‍ന്ന് തീവ്ര പരിചരണത്തിലായിരുന്ന ശ്രേയസ് ഇപ്പോള്‍ സുഖം പ്രാപിച്ചു കൊണ്ടിരിക്കുകയാണ്.

ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ക്ക് പ്ലീഹയില്‍ മുറിവേറ്റ (Spleen Laceration) വാര്‍ത്ത പൊതുജനങ്ങളെയും കായിക ലോകത്തെയും ഒരു പോലെ ആശങ്കയിലാക്കിയിരുന്നു. ഹൈ-ഇംപാക്ട് കോണ്‍ടാക്റ്റ് മറ്റു സ്പോര്‍ട്സിലെന്ന പോലെ ക്രിക്കറ്റില്‍ സാധാരണ കണ്ടുവരുന്നില്ലെങ്കിലും, പ്ലീഹയിലെ പരിക്ക് അടിയന്തര ശ്രദ്ധ ആവശ്യമുള്ളതും ഗുരുതരമായ ഒരു മെഡിക്കല്‍ എമര്‍ജന്‍സിയുമാണ്.

പ്ലീഹയിലെ മുറിവ് എത്രത്തോളം ഗുരുതരം?

വയറിന്റെ മുകള്‍ഭാഗത്ത്, ഇടതുവശത്ത്, വാരിയെല്ലുകള്‍ക്ക് പിന്നിലായി സ്ഥിതി ചെയ്യുന്ന, കൈമുഷ്ടിയോളം വലുപ്പമുള്ള ഒരു അവയവമാണ് പ്ലീഹ. ലിംഫാറ്റിക് സിസ്റ്റത്തിലെ ഒരു പ്രധാന ഘടകമായതു കൊണ്ടും രക്തം ശുദ്ധീകരിക്കുന്നതിലും പഴകിയതോ കേടായതോ ആയ രക്താണുക്കളെ നീക്കം ചെയ്യുന്നതിലും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നതു കൊണ്ടും സ്പ്ലീന്‍ അഥവാ പ്ലീഹയിലെ പരിക്കുകള്‍ ഒരിക്കലും തള്ളികളയരുത്.

shreyas iyer

പ്ലീഹക്ക് ധാരാളം രക്തക്കുഴലുകള്‍ ഉണ്ട് അതുകൊണ്ടുതന്നെ താഴെ പറയുന്നവ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

രക്തസ്രാവത്തിനുള്ള ഉയര്‍ന്ന സാധ്യത: ശ്രേയസ് അയ്യര്‍ക്ക് സംഭവിച്ചതു പോലുള്ള ശക്തമായ ആഘാതമേല്‍ക്കുന്ന വീഴ്ച, പ്ലീഹയ്ക്ക് മുറിവുണ്ടാക്കാനോ കീറലുണ്ടാക്കാനോ (Lacerate) കാരണമാകും. ധാരാളമായ രക്തയോട്ടം ഉള്ളതിനാല്‍, ഈ മുറിവ് വയറ്റിനുള്ളില്‍ ആന്തരിക രക്തസ്രാവത്തിന് (Hemorrhage) ഇടയാക്കാനും സാധ്യതയുണ്ട്. ഈ രക്തസ്രാവം അതിവേഗവും ഗുരുതരവുമാകാം. ഇത് രക്തസമ്മര്‍ദ്ദം അപകടകരമാംവിധം കുറയുന്നതിനും, തലകറക്കത്തിനും, കൂടാതെ ഹൈപ്പോവോലെമിക് ഷോക്കിനും കാരണമാകും. അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ ഇത് ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം.

ഗുരുതരാവസ്ഥയെ തരംതിരിക്കാം: പ്ലീഹയിലെ പരിക്കുകള്‍ I (ചെറിയ ചതവ് അല്ലെങ്കില്‍ ചെറിയ കീറല്‍) മുതല്‍ V (പ്ലീഹ തകര്‍ന്നുപോവുകയോ രക്തക്കുഴലുകള്‍ പൂര്‍ണ്ണമായി തടസ്സപ്പെടുകയോ ചെയ്യുക) വരെ തരംതിരിച്ചിട്ടുണ്ട്.

ശ്രേയസ് അയ്യരുടെ പരിക്കിന്റെ കൃത്യമായ ഗ്രേഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആന്തരിക രക്തസ്രാവം കാരണം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ (ICU) പ്രവേശിപ്പിച്ചതും, സുപ്രധാന പാരാമീറ്ററുകള്‍ കുറഞ്ഞതും ഈ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് മനസിലാക്കാം. സി.ടി. സ്‌കാന്‍ വഴിയുള്ള സമയബന്ധിതമായ രോഗനിര്‍ണയവും, രക്തസ്രാവം തടയുന്നതിനുള്ള മെഡിക്കല്‍ ഇടപെടലും (ശസ്ത്രക്രിയ കൂടാതെ അല്ലെങ്കില്‍ ചെറിയ ഇടപെടലുകളിലൂടെ) അദ്ദേഹത്തിന്റെ നില സാധാരണ നിലയിലാക്കാനും ദുരന്തം ഒഴിവാക്കാനും നിര്‍ണായകമായിരുന്നു.

കായിക ലോകത്തേക്കുള്ള തിരിച്ചുവരവ് സാധ്യമോ?

മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ശ്രേയസ് അയ്യരുടെ നില സുരക്ഷിതമാണ്. അദ്ദേഹത്തെ ഐ.സി.യുവില്‍ നിന്ന് മാറ്റുകയും, സുഖം പ്രാപിച്ചു വരുന്നുണ്ടെന്നുമാണ് അറിയുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ രോഗമുക്തി നേടുന്നു എന്നാണ് സൂചന. എങ്കിലും, പ്ലീഹയിലെ പരിക്കില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിക്കാനുള്ള സമയം ഒരു ഉന്നത കായികതാരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്.

ശസ്ത്രക്രിയയില്ലാത്ത ചികിത്സ: രോഗിയുടെ രക്തയോട്ടം സാധാരണ നിലയിലാണെങ്കില്‍ (രക്തസമ്മര്‍ദവും സുപ്രധാന ലക്ഷണങ്ങളും സാധാരണമാണെങ്കില്‍) പ്ലീഹയെ സംരക്ഷിക്കുക എന്നതാണ് ആധുനിക വൈദ്യശാസ്ത്രത്തിലെ ലക്ഷ്യം. കാരണം, ചില പ്രത്യേക അണുബാധകളെ ചെറുക്കുന്നതില്‍ പ്ലീഹയ്ക്ക് പ്രധാന പങ്കുണ്ട്.

സുഖം പ്രാപിക്കാനുള്ള സമയം: മുറിവേറ്റ പ്ലീഹയ്ക്ക് പൂര്‍ണമായി സുഖം പ്രാപിക്കാനും മുറിപ്പാടുകള്‍ രൂപപ്പെടാനും ഗണ്യമായ സമയം ആവശ്യമാണ്. സാധാരണയായി, രോഗമുക്തി നേടുന്നതിന് 6 മുതല്‍ 12 ആഴ്ച വരെ കായികമായ സമ്പര്‍ക്കമോ, ഭാരോദ്വഹനമോ, കഠിനമായ പ്രവര്‍ത്തനങ്ങളോ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

ശ്രേയസ് അയ്യരെ സംബന്ധിച്ചിടത്തോളം കളിക്കളത്തിലേക്ക് പൂര്‍ണമായി മടങ്ങിയെത്തുന്നതിന് കൂടുതല്‍ സമയം വേണ്ടിവരും. ഈ സമയത്തിനുള്ളില്‍ വീണ്ടും അതേ സ്ഥലത്ത് ഒരു ആഘാതമുണ്ടായാല്‍ സുഖം പ്രാപിക്കുന്ന സ്ഥലം വീണ്ടും മുറിവാകാനും രക്തസ്രാവം വീണ്ടും തുടങ്ങാനും സാധ്യതയുണ്ട്.

കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ്: മിക്ക കായിക-മെഡിക്കല്‍ മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് മുറിവ് പൂര്‍ണമായി ഭേദമായെന്ന് ആവര്‍ത്തിച്ചുള്ള സ്‌കാനിംഗിലൂടെ (CT അല്ലെങ്കില്‍ അള്‍ട്രാസൗണ്ട്) ഉറപ്പുവരുത്തിയ ശേഷം മാത്രമേ, ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷം ക്രമീകൃതമായ പരിശീലനം തുടങ്ങാന്‍ പാടുള്ളൂ. ഇതിന് ശേഷം മാത്രമേ പൂര്‍ണമായി കളിക്കളത്തിലേക്ക് മടങ്ങാന്‍ കഴിയൂ. ഈ പ്രക്രിയയില്‍ തിടുക്കം കാണിക്കുന്നത് അപകടസാധ്യതയ്ക്ക് കാരണമാകാം. അതിനാല്‍ തന്നെ പൂര്‍ണമായ തിരിച്ചുവരവിനാണ് ഏറ്റവും അധികം പ്രാധാന്യം നല്‍കേണ്ടത്.

ശ്രേയസ് അയ്യര്‍ക്ക് പൂര്‍ണമായ രോഗമുക്തി ലഭിക്കട്ടെയെന്ന് മെഡിക്കല്‍ സമൂഹവും ആരാധകരും ആശംസിക്കുന്നു. അദ്ദേഹത്തിന്റെ മനോബലവും, മികച്ച വൈദ്യസഹായവും ഈ വെല്ലുവിളി നിറഞ്ഞ പരിക്ക് മറികടക്കുന്നതില്‍ പ്രധാനമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. ആന്റണി പോള്‍ ചേറ്റുപുഴ, സീനിയര്‍ കണ്‍സള്‍ട്ടന്റ് & എച്ച്.ഒ.ഡി, ഗ്യാസ്ട്രോഎന്‍ട്രോളജി
അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍, അങ്കമാലി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+