Get Updates
Get notified of breaking news, exclusive insights, and must-see stories!

പുകവലി പോലെ സമൂസയും ജിലേബിയും ഹാനികരം; ഇനി കടകള്‍ക്കു മുന്നില്‍ ഷുഗര്‍ ബോര്‍ഡുകള്‍

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ട് വിഭവങ്ങളാണ് സമൂസയും ജിലേബിയും. എണ്ണയില്‍ കുളിച്ചാണ് ജിലേബിയും സമൂസയും വരുന്നതെങ്കില്‍ അമിതമായ മധുരം കൂടി ചേരുന്നതാണ് ജിലേബി. രാജ്യത്ത് പൊണ്ണത്തടിയും ജീവിതശൈലീ രോഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജിലേബിക്കും സമൂസയ്ക്കും എതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന നിര്‍ദേശം നല്‍കണമെന്ന മുന്നറിയിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. സിഗരറ്റ് കവറില്‍ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് നല്‍കുന്നതു പോലെ സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം.

jalebi

ആദ്യം കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, സ്ഥാപനങ്ങള്‍, വകുപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയിംസ് എന്നിവയുടെ കാന്റീനുകള്‍, കഫ്റ്റീരിയകള്‍ എന്നിവയുടെ മുമ്പില്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം എന്നാണ് നിര്‍ദേശം.

എണ്ണയും മധുരവും ഉള്ള ഭക്ഷണങ്ങള്‍ക്ക് എതിരായ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ലഘു ഭക്ഷണങ്ങളില്‍ എത്രത്തോളം കൊഴുപ്പുണ്ട് പഞ്ചാരയുണ്ട്. ഇക്കാര്യങ്ങളൊക്കെ ഓയിലി ആന്‍ഡ് ഷുഗര്‍ മുന്നറിയിപ്പ് ബോര്‍ഡില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിഗരറ്റ് കവറിലേതു പോലെ മുന്നറിയിപ്പ് നല്‍കാനാണ് നിര്‍ദേശം.

ഇത്തരത്തില്‍ കൂടുതല്‍ എണ്ണയും മധുരവും കഴിക്കുമ്പോള്‍ ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് ബോര്‍ഡില്‍ ഉണ്ടായിരിക്കും. അതേസമയം ഇത് നിരോധനം അല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്

ജിലേബി, സമൂസ എന്നീ ലഘു ഭക്ഷണങ്ങള്‍ക്ക് പുറമേ ലഡു, വട പാവ് എന്നിവയും കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. നേരത്തെ സിബിഎസ്ഇ ഇത്തരം ഒരു തീരുമാനമെടുത്തിരുന്നു. സിബിഎസ്ഇയുടെ കീഴിലുള്ള സ്‌കൂളുകളില്‍ ഒരു ഷുഗര്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തിരുന്നു. അതായത് കാന്റീനുകളില്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ പഞ്ചാരയുടെയും എണ്ണയുടെയും അളവ് എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ഷുഗര്‍ ബോര്‍ഡ്.

ഇതിനു പിന്നാലെയാണ് കേന്ദ്രവും ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്. ജനങ്ങളില്‍ അമിതവണ്ണവും ടൈപ്പ് ടു ഡയബറ്റിസും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

പഞ്ചസാരയും കൊഴുപ്പും അമിതവണ്ണം, രക്തസമ്മര്‍ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് പ്രധാന കാരണക്കാരാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2050 ആകുമ്പോഴേക്കും 449 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് അമിത ഭാരവും പൊള്ളത്തടി ഉള്ളവരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ പോയാല്‍ പൊണ്ണത്തടിയുള്ളവരുടെ ലോകത്തിലെ രണ്ടാമത്തെ കേന്ദ്രമായി ഇന്ത്യ മാറും.

ഇത് നിരോധനം അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പരമ്പരാഗത ലഘു ഭക്ഷണങ്ങള്‍ നിരോധിക്കരുതെന്നും ശരിയായ വിവരങ്ങള്‍ പൊതുജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് ഈ നിര്‍ദേശം കൊണ്ട് ലക്ഷ്യമാക്കുന്നത്. എണ്ണയുടെ ഉപയോഗം 10% കുറയ്ക്കാനും ആരോഗ്യകരമായ ജീവിത ശൈലിയിലേക്കും ഭക്ഷണ തിരഞ്ഞെടുപ്പുകളിലേക്കും മാറാനും ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ മോദിയുടെ ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായാണ് ഈ നിര്‍ദേശം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+