Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവിലും ഗോദയിലും പതറാത്ത ശൗര്യം; വിനേഷിന്റെ ഫിറ്റ്‌നസ് രഹസ്യം അറിയാമോ?

ഒളിംപിക്‌സ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായി ചരിത്രം കുറിച്ചിരിക്കുകയാണ് വിനേഷ് ഫോഗട്ട്. ഫൈനലില്‍ എത്തിയതോടെ വെള്ളി മെഡലെങ്കിലും ഉറപ്പിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ വനിതാ ഗുസ്തിയുടെ മുഖമാണ് വിനേഷ് ഫോഗട്ട്. കഴിഞ്ഞ വര്‍ഷം ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണിനെതിരായ സമരങ്ങളിലൂടെയും താരം ശ്രദ്ധ നേടി.

അന്ന് വിനേഷിനെ തള്ളിപ്പറഞ്ഞവര്‍ക്കും പൊലീസ് നടപടിക്ക് ഉത്തരവിട്ടവര്‍ക്കുമുള്ള മറുപടി കൂടിയാണ് പാരീസില്‍ വിനേഷ് ഫോഗട്ട് നല്‍കിയത്. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് ഫൈനലില്‍ കടന്നിരിക്കുന്നത്. ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മാന്‍ ലോപ്പസിനെ വീഴ്ത്തിയാണ് വിനേഷിന്റെ ചരിത്രനേട്ടം. ഇന്ന് അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡെബ്രാന്റുമായാണ് കലാശപ്പോരില്‍ വിനേഷ് ഏറ്റുമുട്ടുക.

Vinesh Phogat

കൃത്യമായ പരിശീലനത്തോടൊപ്പം ചിട്ടയായ ജീവിതശൈലിയിലൂടെയുമാണ് വിനേഷ് തന്റെ കായിക വിജയത്തിന്റെ പടവുകള്‍ കയറുന്നത്. താരത്തിന്റെ ഫിറ്റ്‌നസ് ദിനചര്യയും ഡയറ്റ് പ്ലാനും മറ്റേതൊരു കായികതാരത്തിനും മാതൃകയാക്കാവുന്നതാണ്. മറ്റേതൊരു ഗുസ്തി താരത്തെയും പോലെ താനും ചടുലത, ശക്തി, വേഗത എന്നിവയില്‍ ശ്രദ്ധയൂന്നുണ്ട് എന്നാണ് വിനേഷ് ഫോഗട്ട് പറയുന്നത്.

ബോഡി ബാലന്‍സിംഗ് പരിശീലനവും വാം-അപ്പ് വ്യായാമങ്ങളും പരിശീലനത്തിന്റെ ഒരു സ്ഥിരം ഭാഗമാണ്. കരിയറിന്റെ ആദ്യ നാളുകളില്‍ താരം ഭക്ഷണത്തില്‍ വലിയ ശ്രദ്ധ ചെലുത്തിയിരുന്നില്ല. 'നേരത്തെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു. ചിലപ്പോള്‍ ഞാന്‍ പ്രഭാതഭക്ഷണം ഒഴിവാക്കുകയോ ഉച്ചഭക്ഷണത്തിന് ഒരു റൊട്ടി കഴിക്കുകയോ ഉറങ്ങുന്നതിനുമുമ്പ് മുട്ട കഴിക്കുകയോ ചെയ്യുമായിരുന്നു', വിനേഷ് ഫോഗട്ട് പറയുന്നു.

എന്നാല്‍ പിന്നീട് ഭക്ഷണത്തിലും ശ്രദ്ധ ചെലുത്താന്‍ തുടങ്ങി. വിനേഷിന്റെ ഒരു ദിവസം തുടങ്ങുന്നത് പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെയാണ്. വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാനാണ് താരം പൊതുവെ താല്‍പ്പര്യപ്പെടുന്നത്. വീട്ടില്‍ ഉണ്ടാക്കുന്ന ഖീര്‍, ചുര്‍മ, ഉരുളക്കിഴങ്ങ് പരാത്തകള്‍, ദാല്‍, പച്ചക്കറികള്‍, റൊട്ടി എന്നിവ മാത്രമേ താരം കഴിക്കൂ. മധുരപലഹാരങ്ങളില്‍ നിന്ന വിട്ട് നിന്ന് ഉയര്‍ന്ന പ്രോട്ടീനും പോഷകസമൃദ്ധമായ ഭക്ഷണവും തിരഞ്ഞെടുക്കുന്നു.

ഇത് ശക്തിയും ഊര്‍ജവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രതിദിനം നാലോ അഞ്ചോ ഗ്ലാസ് പാല്‍ കുടിക്കും. പ്രഭാതഭക്ഷണത്തില്‍ സാധാരണയായി മുട്ട, കഞ്ഞി, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പരിശീലനത്തിന് മുമ്പുള്ള ഭക്ഷണത്തില്‍ മുട്ടയും ഓട്സും തക്കാളിയും ബ്രെഡും ആണ് ഉള്‍പ്പെടുന്നത്. മത്സരത്തിനായി മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ടി വരുമ്പോള്‍ ബദാം, വാല്‍നട്ട്, കശുവണ്ടി എന്നീ ഡ്രൈ ഫ്രൂട്‌സാണ് താരത്തിന്റെ ഭക്ഷണം.

റൊട്ടി, പച്ചക്കറികള്‍, മുട്ടകള്‍ എന്നിവ ഉപയോഗിച്ച് അത്താഴം കഴിക്കുന്നു. നല്ല ഭക്ഷണക്രമവും കഠിനമായ പരിശീലനവും നിങ്ങളിലുള്ള വിശ്വാസവുമാണ് മുന്നോട്ടുള്ള യാത്രയില്‍ ഊര്‍ജം പകരുക എന്നാണ് വിനേഷ് ഫോഗട്ടിന്റെ പക്ഷം. ഉച്ചഭക്ഷണത്തില്‍ പരിപ്പ്, പച്ചക്കറികള്‍, റൊട്ടി എന്നിവ കഴിക്കുന്നു. വൈകുന്നേരത്തെ ലഘുഭക്ഷണത്തിനായി താരം ഡ്രൈ ഫ്രൂട്ട്സും പ്രോട്ടീന്‍ ഷേക്കും കഴിക്കുന്നു.

അത്താഴത്തിന് സൂപ്പ്, സാലഡ് തുടങ്ങിയ ലഘുഭക്ഷണങ്ങളാണ് ഇഷ്ടപ്പെടുന്നത്. വിനേഷ് ഒരേസമയം അധികം ഭക്ഷണം കഴിക്കാറില്ല. ഭക്ഷണം ചെറിയ ഭാഗങ്ങളായി വിഭജിക്കുകയും ഒരു ദിവസം 4-5 തവണ കഴിക്കുകയും ചെയ്യുന്നു. ഇത് മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ഊര്‍ജ്ജം നിലനിര്‍ത്തുകയും ചെയ്യുന്നു. വിനേഷിന് പാലും തൈരും ഇഷ്ടമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+