കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല്‍പാടി വാസു വധം:വിധി വെള്ളിയാഴ്ച

  • By Staff
Google Oneindia Malayalam News

തലശേരി: കേരളരാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നാല്‍പാടി വാസു വധക്കേസില്‍ നവംബര്‍ പത്ത് വെള്ളിയാഴ്ച തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും.

കേസിലെ പ്രതികളില്‍ കണ്ണൂര്‍ എം എല്‍ എ യും ഡി സി സി (ഐ) പ്രസിഡന്റുമായ കെ.സുധാകരനും ഉള്‍പ്പെടുന്നു.നീണ്ട നാളത്തെ നിയമയുദ്ധത്തിനൊടുവിലാണ് തലശേരി കോടതി ഈ കേസില്‍ വെള്ളിയാഴ്ച വിധി പറയുന്നത്.

1993 മാര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂരിനടുത്ത പുലയങ്ങോട്ടെ സി പി എം ഇടവേലി ബ്രാഞ്ച് അംഗവും ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന നാല്‍പാടി വാസു കോണ്‍ഗ്രസ് (ഐ) ജില്ലാ പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജാഥ നടക്കുന്നതിനിടയില്‍ വെടിയേറ്റു മരിക്കുകയായിരുന്നു.

പൊലീസ് കോണ്‍സ്റ്റബിളും സുധാകരന്‍ എംഎല്‍ എയുടെ ഗണ്‍മാനുമായിരുന്ന മാടപ്പള്ളക്കുന്നേല്‍ ജോണ്‍ ജോസഫ് ആണ് കേസിലെ ഒന്നാം പ്രതി. കെ.സുധാകരന്‍ എം എല്‍ എ കേസില്‍ 12-ാം പ്രതിയാണ്. കേസില്‍ പ്രതിയായിരുന്ന കാഞ്ഞിരത്തേന്‍ പുതിയവീട്ടില്‍ സജിത്ലാല്‍ എന്ന കെ എസ് യു നേതാവ് പിന്നീട് രാഷ്ട്രീയ പ്രതിയോഗികളാല്‍ കൊല്ലപ്പെട്ടിരുന്നു.

വലിയപുനത്തില്‍ ഖാലിദ്, തടത്തില്‍ ജോഷി, പുത്തന്‍പറമ്പില്‍ ജിമ്മി ജോസഫ്, വാളവളപ്പില്‍ ദാസന്‍, ഇരിങ്ങോളില്‍ ഇ എം ബേബി, കുവേല്‍ പ്രമോദ്, മാറോളി പ്രശാന്ത് ബാബു, പുത്തന്‍തറ കെ സി വിജയന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X