കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

  • By Super
Google Oneindia Malayalam News

ദുബ്്റി(അസം): അസമില്‍ ബംഗ്ലാദേശുമായുള്ള അതിര്‍ത്തി ഗ്രാമങ്ങളില്‍ അതിര്‍ത്തി രക്ഷാസേനയും നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശ് റൈഫിള്‍സുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അസമിലെ ദുബ്രി ജില്ലയില്‍പ്പെട്ട അതിര്‍ത്തി ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടല്‍ ഏറ്റവും രൂക്ഷം. സഹാപാര, ബൊറൈബാരി, മങ്കാച്ചാര്‍ ഗ്രാമങ്ങളിലും വെടിവയ്പ്് തുടരുയാണ്. എന്നാല്‍, വെടിവയ്പില്‍ ഇരുപക്ഷത്തുമായി ആള്‍നാശമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്ന് ദുബ്രി ഡെപ്യൂട്ടി കമ്മീഷണര്‍ ഗായത്രി ബറുവയെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബംഗ്ലാദേശി സേനയുടെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ അസം, മേഘാലയ, ത്രിപുര, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങളില്‍ അതിര്‍ത്തി രക്ഷാസേനറെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രില്‍ 17 ചൊവാഴ്ച ബംഗ്ലാദേശ് റൈഫിള്‍സ് പിടിച്ചെടുത്ത മേഘാലയയിലെ പിര്‍ഡിയാവ് ഗ്രാമം ഇനിയും മോചിതമാക്കാന്‍ അതിര്‍ത്തി രക്ഷാ സേനയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ബംഗ്ലാദേശി സേന സമാധാനമായി ഗ്രാമം വിട്ടുപോകുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും , അല്ലെങ്കില്‍ അല്ലെങ്കില്‍ അവരെ ബലപ്രയോഗത്തിലൂടെ പുറത്താക്കുമെന്നും ഒരു ഉന്നത ബി എസ് എഫ് മേധാവി അറിയിച്ചു.

പിര്‍ഡിയാവ ഗ്രാമം മോചിപ്പിക്കുന്നതിനും സംഘര്‍ഷത്തില്‍ അയവു വരുത്തുന്നതിനുമായി ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ഉന്നത സൈനിക അധികാരികള്‍ വ്യാഴാഴ്ച ഫ്ലാഗ് മീറ്റിംഗ് നടത്തുന്നുണ്ട്.

1960 ല്‍ അന്ന് കിഴക്കന്‍ പാകിസ്ഥാനെന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിന്റെ സൈനികാധികാരികളും ഇന്ത്യന്‍ സൈനികാധികാരികളും ഒപ്പു വച്ച കരാറില്‍ പിര്‍ഡിയാവ് ഗ്രാമം സ്വാതന്ത്യ്രം കിട്ടുമ്പോള്‍ മുതല്‍ ഇന്ത്യയുടെ അധികാരപരിധിയില്‍പ്പെട്ട പ്രദേശമാണെന്ന് ധാരണയായിരുന്നതായി ബി എസ് എഫ് വ്യക്തമാക്കി. ഇത് തെളിയിക്കാന്‍ ബി എസ് എഫിന്റെ പക്കല്‍ രേഖകള്‍ ഉണ്ടെന്നും ഷില്ലോങ് മേഖലാ ബി എസ് എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ വി കെ ഗൗര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X