കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച പിള്ള സത്യപ്രതിജ്ഞ ചെയ്തേയ്ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിള്ള മാര്‍ച്ച് പത്താം തീയതി മന്ത്രിയായി സത്യപ്രതിജ്ഞചെയ്തേയ്ക്കും.

ഐക്യമുന്നണി ഏകോപന സമിതി ആണ് ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയിലെടുക്കണമോയെന്ന് അവസാനമായി തീരുമാനിയ്ക്കേണ്ടത്. മാര്‍ച്ച് ഏഴിന് നടക്കുന്ന ഐക്യമുന്നണി ഏകോപന സമിതി യോഗം ഇക്കാര്യം പരിഗണിയ്ക്കും. അന്ന് തന്നെ ഇതില്‍ തീരുമാനമുണ്ടാവും.

കേരളാ കോണ്‍ഗ്രസി (പിള്ള) ല്‍ നിന്നുള്ള പുതിയ മന്ത്രിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പിള്ള മന്ത്രിയാവണമോയെന്ന് പിള്ള തീരുമാനിച്ചാല്‍ മതിയെന്നായിരുന്നു ആന്റണിയുടെ മറുപടി. പിള്ള മന്ത്രിയാവുന്നതിന് താന്‍ ഒരിയ്ക്കലും വിലങ്ങ് തടിയാവുകില്ലെന്നും അദ്ദേഹം പറഞ്ഞു.

പിള്ള മന്ത്രിയാവുന്നതില്‍ ആന്റണിയ്ക്ക് മാത്രമേ എതിര്‍പ്പുണ്ടാവാന്‍ ഇടയുള്ളു എന്നാണ് കരുതിയിരുന്നത്. ബുധനാഴ്ച ആന്റണി നടത്തിയ പ്രതികരണത്തില്‍ നിന്ന് ആ എതിര്‍പ്പ് ശക്തമായി ആന്റണി കാണിയ്ക്കാന്‍ ഇടയില്ലെന്നാണ് മനസ്സിലാക്കേണ്ടത്.

എന്നാല്‍ പിള്ളയ്ക്ക് എതിരേ ഇടമലയാര്‍ സംബന്ധിച്ച ഒരു കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് ചൂണ്ടിക്കാട്ടി ആന്റണി എതിര്‍പ്പ് പ്രകടിപ്പിയ്ക്കുമോയെന്ന് സംശയിയ്ക്കാതിരിയ്ക്കാനാവില്ല. പക്ഷേ പിള്ളയെ മന്ത്രിയാക്കാന്‍ ആന്റണിയും തയ്യാറായേയ്ക്കും എന്ന് വേണം കരുതാന്‍. ഇതുവഴി തന്നെ സ്ഥിരമായി വിമര്‍ശിയ്ക്കുന്ന ഒരാളുടെ വായ് അടയ്ക്കാമെന്നായിരിയ്ക്കും ആന്റണി കരുതുക. പിള്ള മന്ത്രിയായാല്‍ പിന്നീട് കരുണാകരന്റെ വിമര്‍ശനം മാത്രം സഹിച്ചാല്‍ മതി.

ഐ വിഭാഗത്തിന്റെ കാരണവര്‍ കരുണാകരന്റെ അനുമതി ഉണ്ടെന്നാണ് പിള്ളതന്നെ പറയുന്നത്. പക്ഷേ ഐ വിഭാഗത്തിലെ എം. പി. ഗംഗാധരന്‍ പിള്ളയെ മന്ത്രിയാക്കരുതെന്ന് പറയുന്നത് കൂടുതല്‍ ദുരൂഹത ഉണ്ടാക്കുന്ന ഒന്നാണ്. ഇടമലയാര്‍ കേസില്‍ പിള്ള കുറ്റക്കാരനാണെന്ന കീഴ് കോടതി വിധി തന്നെയാണ് പിള്ളയെ മന്ത്രിയാക്കരുതെന്ന് ആവശ്യപ്പെടാനായി ഗംഗാധരന്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്നത്. ഇനി ഐക്യ മുന്നണി ഏകോപന സമിതിയില്‍ കരുണാകരന്‍ എതിര്‍ത്താല്‍, അതുകൊണ്ട് തന്നെ ആന്റണി വിഭാഗം പിള്ളയെ അനുകൂലിച്ചേയ്ക്കും. അങ്ങനെ ഇപ്പോള്‍ കരുണാകരനോടൊപ്പം നില്‍ക്കുന്ന പിള്ളയെ അടര്‍ത്തി തങ്ങളോടൊപ്പം നിറുത്തുകയായിരിയ്ക്കും എ വിഭാഗത്തിന്റെ തന്ത്രം.

പിള്ള മന്ത്രിയാവുന്നതിനെ മന്ത്രി കെ എം മാണി സ്വാഗതം ചെയ്തിട്ടുണ്ട്. മാണി പിള്ളയെ ടെലഫോണില്‍ വിളിച്ചാണ് ഇത് വ്യക്തമാക്കിയത്. ഐക്യമുന്നണിയിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗ് ഇതുവരെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും എതിര്‍പ്പ് പ്രകടിപ്പിയ്ക്കാന്‍ ഇടയില്ല.

കഴിഞ്ഞ 20 മാസമായി പിള്ള കൊണ്ട് നടന്ന സ്വപ്നം അങ്ങനെ പൂവണിയാന്‍ പോകുന്നെന്ന് വേണം കരുതാന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X