Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ഥി നിര്‍ണയം: അഞ്ച് സീറ്റുകള്‍ കീറാമുട്ടി

തിരുവനന്തപുരം: അഞ്ച് സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലാക്കിയത്.

ചിറയിന്‍കീഴ്, കോട്ടയം, ഇടുക്കി, കണ്ണൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് കെപിസിസി നേതൃത്വത്തിന് കീറാമുട്ടിയായിരിക്കുന്നത്. ഈ അഞ്ച് സീറ്റുകളും എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.

കൊല്ലം മണ്ഡലത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നെങ്കിലും അത് ഏതാണ്ട് പരിഹരിക്കപ്പെട്ടിട്ടുണ്ട്. കൊല്ലവും ചിറയിന്‍കീഴും വച്ചുമാറാനുള്ള നീക്കത്തോട് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി മുന്നോട്ടുവന്നതോടെ ആ നീക്കം എ ഗ്രൂപ്പ് ഉപേക്ഷിച്ചിട്ടുണ്ട്. കൊല്ലം സീറ്റില്‍ കെപിസിസി വൈസ് പ്രസിഡന്റും വക്താവുമായ എം. ഐ. ഷാനവാസിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തില്‍ നിന്ന് എ ഗ്രൂപ്പ് പിന്മാറി. കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താനോ കൊല്ലം ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരനോ ആയിരിക്കും കൊല്ലത്തെ സ്ഥാനാര്‍ഥി.

കണ്ണൂരോ കോട്ടയമോ തങ്ങള്‍ക്ക് കിട്ടണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ സീറ്റ് കിട്ടുകയാണെങ്കില്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ പി. വി. ഗംഗാധരനെ സ്ഥാനാര്‍ഥിയാക്കാനാണ് ഐ ഗ്രൂപ്പ് നീക്കം. കോട്ടയം കിട്ടുകയാണെങ്കില്‍ കെപിസിസി ജോയിന്റ് സെക്രട്ടറി ജോസി സെബാസ്റ്യനെയായിരിക്കും സ്ഥാനാര്‍ഥിയാക്കുക.

ചിറയിന്‍കീഴ് മണ്ഡലത്തില്‍ നാലാം ഗ്രൂപ്പ് അവകാശവാദം ഉയര്‍ത്തിയതാണ് ആ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കമുണ്ടാവാന്‍ കാരണം. ചിറയിന്‍കീഴില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സി. മോഹനചന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് വയലാര്‍ രവിയുടെ ആവശ്യം.

ഇടുക്കി മണ്ഡലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹന്നാനെയാണ് സ്ഥാനാര്‍ഥിയായി എ ഗ്രൂപ്പ് നിര്‍ദേശിച്ചത്. ഇടുക്കിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്‍ സ്ഥാനാര്‍ഥിയാവണമെന്ന് മൂന്നാം ഗ്രൂപ്പും ഡിസിസി പ്രസിഡന്റ് ജോയ് തോമസിനെ നിര്‍ത്തണമെന്ന് ഐ ഗ്രൂപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട്ട് കെപിസിസി ജനറല്‍ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. എ ഗ്രൂപ്പ് സതീശ് പാച്ചേനിയെയോ യു. കെ. ഭാസിയെയോ സ്ഥാനാര്‍ഥിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

മാര്‍ച്ച് 12 വെള്ളിയാഴ്ചയാണ് കെപിസിസി തിരഞ്ഞെടുപ്പ് സമിതിയുടെ അടുത്ത യോഗം നടക്കുന്നത്. മാര്‍ച്ച് 13നാണ് എഐസിസി സ്ക്രീനിംഗ് സമിതിയുടെ യോഗം ദില്ലിയില്‍ ആരംഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+