കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ദോശയ്ക്കൊപ്പമുളള വട കാടിയിലിടും"

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മസാലദോശയ്ക്കൊപ്പം കിട്ടുന്ന വടയ്ക്ക് ബില്ലു കൊടുക്കില്ലെന്നും വടയെടുത്ത് കാടിവെളളത്തിലിടുമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍.

കരുണകരനൊപ്പം മുരളീധരനും കോണ്‍ഗ്രസിലേയ്ക്ക് വരുമോ എന്ന ചോദ്യത്തിനാണ് ഉണ്ണിത്താന്‍ ഇങ്ങനെ മറുപടി നല്‍കിയത്. കരുണാകരന്‍ എന്ന മസാലദോശയ്ക്കൊപ്പം കിട്ടുന്ന ഉഴുന്നുവടയാണ് മുരളീധരന്‍ എന്ന് ഉണ്ണിത്താന്‍ നേരത്തെയും പരിഹസിച്ചിരുന്നു.

പുത്രവാത്സല്യത്താല്‍ അന്ധനായ അച്ഛനാണ് കരുണാകരനെന്ന് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. കരുണാകരന്‍ കോണ്‍ഗ്രസില്‍ കടന്നാല്‍ അടുത്ത ശ്രമം മുരളിയെയും കൊണ്ടുവരാനായിരിക്കും.അത് ഒരുകാരണവശാലും അനുവദിക്കില്ല. കരുണാകരനും മുരളിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.

കരുണാകരന്‍ കോണ്‍ഗ്രസിലെത്തുന്നത് ഏതുവിധേനെയും തടയാന്‍ മുരളി ശ്രമിക്കുകയാണ്. കൊച്ചിയില്‍ നടന്ന ആക്രമണം ആസൂത്രണം ചെയ്തത് മുരളിയാണ്. കരുണാകരന്റെ വീട്ടില്‍ നടന്ന യോഗത്തെ ഈ വിധം അലങ്കോലപ്പെടുത്താന്‍ തുനിഞ്ഞിരുന്നെങ്കില്‍ മുരളിക്ക് മുണ്ടുടുക്കാന്‍ സമയം കിട്ടില്ലായിരുന്നെന്ന് ഉണ്ണിത്താന്‍ പരിഹസിച്ചു.

കോണ്‍ഗ്രസില്‍ ഇത്തരം അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് മുരളിയാണ്. മുരളിയുടെ പ്രവര്‍ത്തന ശൈലിയാണിത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ പദയാത്രയെ കളിയിക്കവിളയില്‍ ആക്രമിച്ചത് മുരളിയുടെ നേതൃത്വത്തിലുളള ഐ ഗ്രൂപ്പാണ്. ടിഎച്ച് മുസ്തഫയെയും എം പി ഗംഗാധരനെയും ആലുവയില്‍ ആക്രമിച്ചതും ഇവരാണ്. കെപിസിസി യോഗത്തിനെത്തിയ തന്നെയും ശരത്ചന്ദ്രപ്രസാദിനെയും മുണ്ടുരിഞ്ഞ് അപമാനിച്ചതും മുരളിയുടെ ഗുണ്ടകളാണെന്ന് ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

ഈ അക്രമങ്ങളില്‍ പങ്കെടുത്ത പലരും ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ട്. ഏത് അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ അവര്‍ ഇക്കാര്യം വെളിപ്പെടുത്തുമെന്നും ഉണ്ണിത്താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


















വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X