സാപ്പിയന്റ് 300 പേരെ പിരിച്ചുവിട്ടു
ദില്ലി: യുഎസ് ആസ്ഥാനമായ പ്രമുഖ സോഫ്റ്റ് വേര് കമ്പനി സാപ്പിയന്റ് ഇന്ത്യയിലുള്ള സ്ഥാപനങ്ങളില്‍ നിന്നും 300 ജീവനക്കാരെ പിരിച്ചുവിട്ടു.
ബാംഗ്ലൂര്‍, നോയ്ഡ, ഗുഡ്ഗാവ് എന്നിവിടങ്ങളിലുള്ള മൂന്ന് സ്ഥാപനങ്ങളില്‍ നിന്നുള്ളവരെയാണ് പിരിച്ചുവിട്ടത്. ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കാതെയാണ് പിരിച്ചുവിട്ടതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സാപ്പിയന്റ് രാജ്യത്ത് 6000ത്തോളം ജീവനക്കാരാണുള്ളത്. മാസങ്ങള്‍ക്കുമുമ്പ് 160 ഇന്ത്യന്‍ ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടല്‍ അനിവാര്യമാണെന്ന് കാണിച്ച് സാപ്പിയന്റ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സന്ദീപ് ധര് മുഴുവന്‍ ജീവനക്കാര്‍ക്കും അന്ന് ഇ-മെയില്‍ അയച്ചിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ കൂട്ടപിരിച്ചുവിടലിന് കമ്പനി ഒരു വിശദീകരണവും നല്‍കിയിട്ടില്ല. പിരിച്ചുവിടലിനെത്തുടര്‍ന്ന് കമ്പനി ഓഫീസുകള്‍ക്ക് കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് ചുറ്റും ആയുധ ധാരികളെ അണിനിരത്തി ജീവനക്കാര്‍ ഉള്ളില്‍ പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണ്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications