സത്യം രാജുവിനെതിരെ വീണ്ടും കേസ്
ദില്ലി: സത്യം കമ്പ്യൂട്ടേഴ്സിന്റെ സ്ഥാപന ചെയര്‍മാനും സത്യം സാമ്പത്തികത്തട്ടിപ്പു കേസിലെ മുഖ്യ പ്രതിയുമായ ബി രാമലിംഗരാജുവിനെതിരെ ഒരു കേസുകൂടി ചുമത്താന്‍ സാധ്യത.
കമ്പനിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനാണിത്. തെളിവു നശിപ്പിക്കല്‍ കുറ്റം കൂടി രാജുവിനുമേല്‍ ചുമത്താന്‍ സാധ്യതയുണ്ടെന്നകാര്യം സിബിഐ ആണ് വെളിപ്പെടുത്തിയത്.
കോടികളുടെ തട്ടിപ്പ് പുറത്തുവന്നയുടന്‍ വ്യാജമായുണ്ടാക്കിയ ബില്ലുകളും മറ്റു രേഖകളും രാജു നശിപ്പിച്ചതായി സിബിഐയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകളെല്ലാം രാജുവിന്റെ പേഴ്സണല്‍ കമ്പ്യൂട്ടറിലാണത്രേ നിര്‍മ്മിച്ചത്.
അഴിമതി പുറത്തുവന്നയുടന്‍ പങ്കാളികളുമായി ഗൂഡാലോചന നടത്തിയാണ് തെളിവുകള്‍ നശിപ്പിച്ചത്. കമ്പനി സാമ്പത്തികമായി തകരുകയാണെന്ന ബോധ്യത്തോടെയാണ് രാജു ഇത് ചെയ്തതെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
പലിശയിനത്തില്‍ കമ്പനിയ്ക്കു ലഭിക്കേണ്ട 742 കോടി രൂപയ്ക്കു പകരം 375കോടി രൂപ രേഖകളില്‍ ചേര്‍ക്കാനാണ് രാജു വ്യാജബില്ലുകള്‍ ചമച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications