ഗോവയില്‍ സഞ്ചാരികള്‍ക്ക് പൊലീസിന്റെ പീഡനം
പനജി: മുംബൈയില്‍ നിന്നും ഗോവയിലെത്തിയ വിനോദസഞ്ചാര സംഘത്തിന് പൊലീസിന്റെ വക പീഡനം. ഗോവയില്‍ വിനോദസഞ്ചാരികള്‍ സുരക്ഷിതരായിരിക്കുമെന്ന ഗോവ ആഭ്യന്തരമന്ത്രി രവി നായികിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകമാണ് പൊലീസിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.
രണ്ട് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളുമടങ്ങുന്ന സംഘമാണ് മുംബൈയില്‍ നിന്നും ഗോവ സന്ദര്‍ശനത്തിനായി എത്തിയത്. ഇവരുടെ കൂട്ടത്തില്‍ പ്രൊഫഷണലുകളും വിദ്യാര്ത്ഥികളമുണ്ട്. രാത്രിയില്‍ പൊലീസുകാര്‍ തങ്ങളെ തടഞ്ഞ് മാനസികമായി പീഡിപ്പക്കുകയായിരുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
വ്യഭിചാരക്കുറ്റം ആരോപിച്ച് പൊലീസ് തങ്ങളെ രണ്ടുദിവസം തടഞ്ഞുവച്ചതായി ഇവര്‍ ആരോപിക്കുന്നു. സംഘത്തിലെ പെണ്‍കുട്ടികള്‍ ലൈംഗികത്തൊഴിലാളികളാണെന്നായിരുന്നുവത്രേ പൊലീസിന്റെ ആരോപണം.
തങ്ങളുടെ വീട്ടില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാര്‍ അത് കണക്കിലെടുത്തില്ലെന്നും ഇവര്‍ പറയന്നു. താമസിച്ചിരുന്ന താജ് ഹോട്ടലിലെ ബില്‍ കാണിച്ചിട്ടും പൊലീസ് അത് വിശ്വസിച്ചില്ലത്രേ.
ഒടുവില്‍ രണ്ടുതവണ കൈക്കൂലി നല്കിയശേഷമാണത്രേ പൊലീസ് ഇവരെ വിട്ടയച്ചത്. ആദ്യ ദിവസം 1000 രൂപയും രണ്ടാം ദിവസം 500 രൂപയും കൈക്കൂലിയായി നല്‍കിയെന്നാണ് സംഘം പറയുന്നത്. ഇവര്‍ ഞായറാഴ്ച ഗോവ വിടും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications