കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യാന്‍മാറില്‍ തിരഞ്ഞെടുപ്പ് പ്രഹസനം

Google Oneindia Malayalam News

മ്യാന്‍മാര്‍: പട്ടാള ഭരണത്തിന്‍ കീഴിലുള്ള മ്യാന്‍മാര്‍ എന്ന മുന്‍ ബര്‍മയില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. നവംബര്‍ ഏഴ് ഞായറാഴ്ച രാവിലെ ആറ് മണിയ്ക്ക് തന്നെ പോളിംഗ് തുടങ്ങി. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ബര്‍മ്മയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്.

നൊബേല്‍ സമ്മാന ജേതാവ് ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയാണ്.

സൈനികഭരണത്തില്‍നിന്നും ജനാധിപത്യത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നാണ് പട്ടാള മേധാവികളുടെ പല്ലവി. പട്ടാളത്തിന്റെ അഭീഷ്ടപ്രകാരം കാര്യങ്ങള്‍ നടത്താനുള്ള വെറും തന്ത്രമാണിതെന്നാണ് ജനാധിപത്യ വാദികള്‍ പറയുന്നത്. അതായത് തിരഞ്ഞെടുപ്പ് ഫലംകൊണ്ട് മ്യാന്‍മാറില്‍ ജനാധിപത്യം സംവിധാനം വരില്ല.

40,000 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. പത്ത് മണിയ്ക്കൂറാണ് പോളിംഗ്. എന്നാല്‍ ഫല പ്രഖ്യാപന സമയം ഇതുവരെ പുറത്ത് വിട്ടില്ല.

സൈന്യം പിന്തുണയ്ക്കുന്ന ഒരു പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നുണ്ട്. യൂണിയന്‍ സോളിഡാരിട്ടി ആന്റ് ഡവലപ്‍മെന്റ് പാര്‍ട്ടിയാണ് ഇത്. ഇതിന് തന്നെയായിരിയ്ക്കും അവസാന വിജയമെന്നാണ് ശ്രുതി. 1112 സ്ഥാനാര്‍ത്ഥികളെയാണ് ഇവര്‍ മത്സരിപ്പിയ്ക്കുന്നത്. എതിര്‍ കക്ഷിയായ നാഷണല്‍ യൂണിറ്റി പാര്‍ട്ട് 995 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിയ്ക്കുന്നുണ്ട്. മുന്‍ പട്ടാള അധികാരി പിന്തുണയ്ക്കുന്നതാണ് ഈ പാര്‍ട്ടി. പ്രധാന പ്രതിപക്ഷമായ നാഷണല്‍ ഡമോക്രാറ്റിക് ഫോഴ്സ് വെറും 164 സ്ഥാനങ്ങളിലേയ്ക്കേ മത്സരിയ്ക്കുന്നുള്ളു.

48 വര്‍ഷമായി പട്ടാള ഭരണം നടക്കുന്ന രാജ്യമാണ് മ്യാന്‍മാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X