കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചക നിന്ദ: ക്രിസ്ത്യന്‍ സ്ത്രീയ്ക്ക് വധശിക്ഷ

  • By Lakshmi
Google Oneindia Malayalam News

ലാഹോര്‍: പ്രവാചകനെ നിന്ദിച്ചുവെന്ന കുറ്റത്തിന് ക്രിസ്തുമത വിശ്വാസിയായ സ്ത്രീയ്ക്ക ്പാകിസ്താനിലെ പ്രാദേശിക കോടതി വധശിക്ഷ വിധിച്ചു. അഞ്ചുകുട്ടികളുടെ അമ്മയാണ് ഇവര്‍.

രാജ്യത്ത് ആദ്യമായാണ് മതനിന്ദയുടെ പേരില്‍ ഒരു സ്ത്രീക്ക് വധശിക്ഷ നല്‍കുന്നത്. താലിബാന്‍ ഭീഷണി നേരിടുന്ന രാജ്യത്ത് ഈ വിധി ഇസ്‌ലാമിക തീവ്രവാദത്തെ പ്രത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

നാല്പത്തിയഞ്ചുകാരിയായ ആസിയാ ബീബിക്ക് പഞ്ചാബ് പ്രവിശ്യയിലെ നങ്കന ജില്ലാകോടതിയാണ് ശിക്ഷ വിധിച്ചത്.

2009 ജൂണില്‍ പാടത്തു ജോലിചെയ്യുന്നതിനിടെ പാത്രത്തില്‍നിന്നു വെള്ളമെടുക്കാന്‍ കൂടെയുണ്ടായിരുന്ന മുസ്‌ലിം സ്ത്രീകള്‍ സമ്മതിക്കാതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കേസിനാധാരം.

മുസ്‌ലിങ്ങളല്ലാത്തവര്‍ വെള്ളത്തില്‍ തൊട്ടാല്‍ അശുദ്ധമാകുമെന്നാണ് കൂടെയുണ്ടായിരുന്ന മുസ്ലീം സ്ത്രീകള്‍ വാദിച്ചത്.

ഇതേത്തുടര്‍ന്ന് മുഹമ്മദ് നബിക്കെതിരെ ആസിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിധിക്കെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആസിയയുടെ ഭര്‍ത്താവ് പറഞ്ഞു.

മതനിന്ദയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അസംബന്ധമാണെന്നും അവ നീക്കം ചെയ്യണമെന്നുമാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ വാദം. മതനിന്ദയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം മുസ്‌ലിം ദമ്പതിമാര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഈ കുറ്റത്തിന് ഇതുവരെ ആര്‍ക്കെതിരെയും വധശിക്ഷ നടപ്പാക്കിയിട്ടില്ല.

English summary
A Pakistani court has sentenced a Christian woman to death for blasphemy, the first such conviction for a woman, sparking protests from rights groups yesterday. Asia Bibi, 45, pictured, was condemned on Monday by a court in Nankana, a city in Punjab.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X