കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹത്തോടൊപ്പം കിടന്ന ആഘാതത്തില്‍ രോഗി മരിച്ചു?

  • By Ajith Babu
Google Oneindia Malayalam News

അരൂര്‍: മൃതദേഹത്തോടൊപ്പം കിടക്ക പങ്കിടേണ്ടി വന്നതിന്റെ ആഘാതത്തില്‍ രോഗി മരിച്ചതായി ബന്ധുക്കളുടെ പരാതി. എഴുപുന്ന തെക്ക് ചിറയില്‍ വേലായുധന്‍ (65) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ മരിച്ചത്.

തെങ്ങിന്‍തടി ശരീരത്തില്‍ വീണതിനെത്തുടര്‍ന്ന് ദേഹം തളര്‍ന്ന് വീട്ടില്‍ക്കഴിയുകയായിരുന്ന വേലായുധനെ വൃക്കസംബന്ധമായ അസുഖംമൂലമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ രോഗികളുടെ എണ്ണക്കൂടുതല്‍ കാരണം ഒരുകട്ടിലില്‍ രണ്ടുപേരെ വീതമാണ് കിടത്തിയിരുന്നത്. വേലായുധന്റെ കൂടെ കട്ടിലില്‍ കിടന്നിരുന്ന രോഗി ശനിയാഴ്ച മരിച്ചു.

മരിച്ചയാളെ ഉടന്‍ കട്ടിലില്‍ നിന്ന് മാറ്റാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ശരീരം തളര്‍ന്നുകിടക്കുന്നതിനാല്‍ എഴുന്നേറ്റു മാറാന്‍ വേലായുധനായില്ലെന്നും ഒരുമണിക്കൂറോളം മൃതദേഹത്തോടൊപ്പം കിടക്കേണ്ടിവന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഇതേത്തുടര്‍ന്ന് രോഗിക്ക് ഞെട്ടലും പരിഭ്രമവും തുടങ്ങിയെന്നും ശനിയാഴ്ച മരണമടയാന്‍ ഇതാണു കാരണമായതെന്നും ബന്ധുക്കള്‍ പറയുന്നു. വേലായുധന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. അവിവാഹിതനാണ്.

വേലായുധന്റെ മരണത്തിനുത്തരവാദി ആശുപത്രിയധികൃതരാണെന്നും ഇതേക്കുറിച്ചു വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാണിച്ച് വകുപ്പുമന്ത്രിക്കു പരാതി നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X