കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജയ്‌ക്കെതിരെ വിധി എഴുതാറായിട്ടില്ല: കരുണാനിധി

  • By Lakshmi
Google Oneindia Malayalam News

Karunanidhi
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി എ. രാജയെ ന്യായീകരിച്ച് ഡിഎംകെ പ്രസിഡന്റും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കലൈഞ്ജര്‍ കരുണാനിധി വീണ്ടും രംഗത്ത്. സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ അന്തിമവിധി എഴുതുന്നത് ശരിയാണോയെന്ന് കരുണാനിധി ചോദിച്ചു.

2ജി സ്‌പെക്ട്രം ഇടപാടില്‍ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജയ്‌ക്കെതിരെ അന്തിമവിധി പ്രഖ്യാപിക്കുന്നതു നീതിയല്ല.. ഇടപാടില്‍ ഉണ്ടാകാനിടയുള്ള നഷ്ടത്തെക്കുറിച്ചു മാത്രമാണു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് അനുമാനം മാത്രമായിരിക്കെ ക്രമക്കേടു നടന്നുവെന്ന് ഉറപ്പിച്ചുപറയുന്നതെങ്ങനെ-അദ്ദേഹം ചോദിച്ചു.

സി.എ.ജി. റിപ്പോര്‍ട്ട് നോക്കുകുത്തിയാക്കുന്നുവെന്നായിരുന്നു ജയലളിതയുടെ പ്രസ്താവന. ആദായ നികുതിക്കേസില്‍ ജയലളിതയ്‌ക്കെതിരെ കോടതിപരാമര്‍ശമുണ്ട്. നീതിന്യായ പ്രക്രിയകളെ ജയലളിത പരിഹസിക്കുന്നുവെന്ന് സുപ്രീംകോടതി പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്- കരുണാനിധി ചൂണ്ടിക്കാട്ടി.

എഐഎഡിഎംകെ സര്‍ക്കാറിന്റെ ഒട്ടനവധി പദ്ധതികളിലെ ക്രമക്കേട് സിഎജി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 200304 കാലത്ത് ചെറുകിട കരംപിരിവില്‍ വരുത്തിയ 1033 കോടിയുടെ നഷ്ടത്തിന് ജയലളിത സര്‍ക്കാറിനെ സിഎജി റിപ്പോര്‍ട്ടില്‍ താക്കീതു ചെയ്തിട്ടുണ്ട്.

തമിഴ്‌നാട് ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍ വക (ടാന്‍സി) ഭൂമി വകതിരിച്ചുനല്‍കിയതില്‍ ഏകതാനതയില്ലെന്ന് അതേവര്‍ഷം തന്നെ സിഎജി പറഞ്ഞു- കരുണാനിധി ഓര്‍മ്മിപ്പിച്ചു.

English summary
M. Karunanidhi on Monday questioned AIADMK general secretary Jayalalithaa"s locus standi in demanding the arrest of former Union Communications(Telecom) Minister A. Raja over 2g Spectrum scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X