പാഞ്ഞാള്‍ അതിരാത്രം തുടങ്ങി
പാഞ്ഞാള്‍: പന്ത്രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന മാഹായാഗമായ പാഞ്ഞാള്‍ അതിരാത്രത്തിന് തുടക്കമായി. തിങ്കളാഴ്ച കാലത്ത് ഏഴുമണിയോടെ അതിരാത്രത്തിന്രെ ഭാഗമായ വൈദിക ചടങ്ങുകള്‍ ആരംഭിച്ചു. ത്രേതാഗ്നിയുമായി അതിരാത്രം യജമാനന് ഭട്ടിപുത്തില്ലത്ത് രാമാനുജന് സോമയാജിപ്പാടും ഭാര്യ ധന്യ പത്തനാടിയും ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ പാഞ്ഞാളില്‍ എത്തിയിരുന്നു.
ഇല്ലത്തുനിന്നു പ്രത്യേക പാത്രത്തില്‍ കൊണ്ടുവന്ന ത്രേതാഗ്നിയെ യജമാനന് പാഞ്ഞാള്‍ ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍ താല്‍ക്കാലികമായി തയാറാക്കിയ അഗ്നികുണ്ഡത്തിലേക്കു പകര്‍ന്നു. വസന്ത ഋതുവില്‍ അതിരാത്രം ആരംഭിക്കുന്ന അമാവാസി ദിവസത്തെ പ്രത്യേക ഇഷ്ടികള്‍ രാവിലെ ഏഴു മണിയോടെ യജമാനന് നടത്തി, ഇതോടെയാണ് ദൈവിക ചടങ്ങുകള്‍ക്ക് തുടക്കമായത്.
യാഗശാലയില്‍ ഞായറാഴ്ച നിര്‍മിച്ച താല്‍ക്കാലിക അഗ്നികുണ്ഡങ്ങളിലാണു പ്രാരംഭ ചടങ്ങുകള്‍ നടന്നത്. 12 ദിവസത്തെ യജ്ഞത്തിന് ആവശ്യമായ പാത്രങ്ങള്‍ അടക്കമുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഉഖാസംഭാരം, യാഗശാല നിര്‍മ്മിക്കല്‍, യാഗത്തിന് മുന്നോടിയായി വായുദേവനെ പ്രീതിപ്പെടുത്താന്‍ നടത്തുന്ന വയവ്യം പശു, തുടങ്ങിയ ചടങ്ങുകള്‍ ഇതിന്റെ ഭാഗമാണ്.
നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് വയവ്യം പശുവെന്ന യാഗം. നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ യാഗത്തിലൂടെ ദേവതകളുടെ പ്രസാദം നേടിയ യജമാനന് പത്നീ സമേതനായി യാഗശാലയില്‍ പ്രവേശിക്കും.
താല്‍ക്കാലിക അഗ്നികുണ്ഡങ്ങളില്‍നിന്ന് അരണിയില്‍ ആവാഹിച്ച ത്രേതാഗ്നി പടിഞ്ഞാറെ ശാലയിലെ അഗ്നികുണ്ഡങ്ങളിലേക്കു പകരും. അരണി കടഞ്ഞ് അഗ്നിയെ ജ്വലിപ്പിച്ചാണു പടിഞ്ഞാറെ യാഗശാലയില്‍ ത്രേതാഗ്നി തെളിക്കുന്നത്. തുടര്‍ദിനങ്ങളില്‍ ആചരിക്കേണ്ട കര്‍ശനമായ അനുഷ്ഠാനങ്ങള്‍ സംബന്ധിച്ചു യജ്ഞത്തിനു കാര്‍മികത്വം വഹിക്കുന്ന വൈദികശ്രേഷ്ഠര്‍ യജമാനനും പത്നിക്കും നിര്‍ദേശങ്ങള്‍ നല്‍കും. അതിദിവ്യമായ സോമാഹൂതി നടത്തുന്നതിനു ശാരീരികമായും മാനസികമായും യജമാനനെയും പത്നിയെയും തയാറാക്കുന്നതിനാണ് ഈ അനുഷ്ഠാനങ്ങള്‍.
അറിവു പകര്‍ന്നു നല്‍കുന്നതോടെ യജമാനന് ദീക്ഷിതനായതായി വൈദികസമൂഹം പ്രഖ്യാപിക്കും. യജ്ഞം പൂര്‍ത്തിയാക്കി അവഭൃഥസ്നാനം നടത്തുന്നതോടെ മാത്രമാണു യജമാനന്റെ ദീക്ഷ തീരുകയുള്ളൂ.
വിപുലമായ ഒരുക്കങ്ങളാണു സംഘാടകരുടെ നേതൃത്വത്തില്‍ അതിരാത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന വേദ ആരാധകരുടെ കൂട്ടായ്മയായ 'വര്‍ത്തതേ' ട്രസ്റ്റാണ് ഇപ്പോള്‍ അതിരാത്രത്തിനു നേതൃത്വം നല്‍കുന്നത്.അതിരാത്രം പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ യാഗഭൂമിയില്‍ പഠനവിധേയമാക്കും. ഇതിനായി പ്രത്യേകം ഗവേഷണവിഭാഗം പ്രവര്‍ത്തിക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications