തച്ചങ്കരിയ്ക്ക് ഭീകരബന്ധമുണ്ടെന്ന് എന്‍ഐഎ

തച്ചങ്കരിയെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് എന്‍ഐഎ കേരള പോലീസിനു കൈമാറിയെന്നാണ് വിവരം. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെടുകയും ബംഗ്ലൂര് സ്ഫോടനക്കേസ് ഉള്‍പ്പെടെ രാജ്യത്തു നടന്ന ഒട്ടേറെ ഭീകര സ്ഫോടനങ്ങളിലും തീവ്രവാദി റിക്രൂട്ട്മെന്റ് കേസുകളിലും പ്രതിചേര്‍ക്കപ്പെട്ട ഭീകരനാണു തടിയന്റവിട നസീര്‍.
2010 മാര്‍ച്ച് ഒമ്പതു മുതല്‍ 15 വരെയാണ് ഐ.ജി. ടോമിന് തച്ചങ്കരി വിവാദ ഗള്‍ഫ്യാത്ര നടത്തിയത്. മാര്‍ച്ച് ഒമ്പതിനു ഖത്തറിലെ ഗള്‍ഫ് ഹൊറൈസന്‍ ഹോട്ടലിലാണു താമസിച്ചത്.
പിറ്റേന്നു മുതല്‍ കൂടുതല്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഖത്തറിലെ റമദാ പ്ലാസ ഹോട്ടലിലേക്കു താമസം മാറ്റി. റമദാ ഹോട്ടലിന്റെ രഹസ്യഭാഗത്തുള്ള 638ാം നമ്പര്‍ സ്യൂട്ടിലാണു പിന്നീടു താമസിച്ചത്. ഖത്തറിലെ താമസത്തിനിടെ ഐ.ജി. ഉപയോഗിച്ച 66496708 എന്ന ടെലിഫോണ്‍ നമ്പറില്‍നിന്നു ഒട്ടേറെ തീവ്രവാദികളുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഖത്തറിലെ ഹോട്ടല്‍ താമസത്തിനിടയിലും ഐ.ജി. നടത്തിയ മറ്റു ഗള്‍ഫ് യാത്രകളിലും തീവ്രവാദ കേസുകളുമായി ബന്ധമുള്ള ഏതാനും വ്യക്തികളുമായും ചില വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തച്ചങ്കരിയുടെ നടപടികള്‍ ദോഷകരവും ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതുമാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
തച്ചങ്കരിയുടെ നീക്കങ്ങളില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍തന്നെ അതൃപ്തി പ്രകടിപ്പിച്ചു. ഇതേപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്തയയ്ക്കുകയും ചെയ്തു . തുടര്‍ന്ന് തച്ചങ്കരിയെ മുന്‍ സര്‍ക്കാറിന്റെ കാലത്ത് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് തച്ചങ്കരിയുടെ വിവാദ സന്ദര്‍ശനത്തെക്കുറിച്ചുള്ള അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. ഈയിടെ അദ്ദേഹത്തെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്തു.
ഐ.ജിയുടെ ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ സസ്പെന്ഷന് പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുത്ത യുഡിഎഫിന്റെ നടപടി ഇതോടെ വിവാദമാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications