വാളകം സംഭവം അപകടമല്ല?

അതേസമയം തന്നെ ആരോ കാറില്‍ നിന്ന് തള്ളിയിട്ടതാണെന്ന് അധ്യാപകന് കൃഷ്ണകുമാര്‍ വ്യക്തമാക്കി. സംഭവ ദിവസം ആദ്യം കൃഷ്ണകുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ വച്ച് അധ്യാപകന് തന്നെ പരിശോധിച്ച ഡോക്ടര്‍ വിജയശ്രീയോട് കാറില്‍ നിന്ന് തന്നെ തള്ളിയിട്ടുവെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ഇതോടെ വാളകം സംഭവം അപകടമാണെന്ന പൊലീസിന്റെ വാദത്തിന് നിലനില്പ്പില്ലാതായിരിക്കുകയാണ്. സംഭവ ദിവസം രാത്രി 10.10ന് നിലമേല്‍ നിന്ന് ഭാര്യയോട് ഫോണില്‍ സംസാരിച്ച അധ്യാപകനെ 10.35ഓടെ വാളകത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. നിലമേല്‍ നിന്ന് അധ്യാപകന് കാറിലാണോ ബസിലാണോ വാളകത്ത് എത്തിയതെന്ന കാര്യം മാത്രമേ ഇനി വ്യക്തമാകാനുള്ളൂ. സംഭവത്തിലുള്പ്പെട്ടുവെന്നു കരുതുന്ന വെളുത്ത ആള്‍ട്ടോ കാര്‍ കണ്ടെത്തുന്നതോടെ കേസിലെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി തെക്കന്‍ കേരളത്തിലെ ആയിരത്തോളം കാറുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇടമുളയ്ക്കല്‍ അസുരമംഗലത്ത് കഴിഞ്ഞദിവസം കണ്ടെത്തിയ കാര്‍ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയില്‍ ഫോറന്‍സിക് പരിശോധന നടത്തി. പിന്നീട് കാര്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. ഈ കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് കേരള കോണ്‍ഗ്രസ് പിള്ള വിഭാഗത്തിന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോബ് അഞ്ചലാണ്. ജോബിനെ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ കാറിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും മന്ത്രി ഗണേഷ്കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി
രഞ്ജിത്തിന്റെ പേരിലാണെന്ന് പൊലീസ് അറിയിച്ചു. ഒരുവര്‍ഷം മുമ്പാണ് ജോബിന് രഞ്ജിത്ത് കാര്‍ വിറ്റത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications