കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഈജിപ്തില്‍ ഫുട്‌ബോള്‍ കലാപം: 74 മരണം
അല്‍മസ്‌രി 3-1ന് വിജയിച്ചു നില്‍ക്കെ പ്രദേശിക ക്ലബ്ബായ അല്‍ അഹ്‌ലിയുടെ ആരാധകര്‍ മൈതാനത്തിലേക്കിറങ്ങുകയായിരുന്നു. ഇതോടെ മസ്‌രിയുടെ കളിക്കാര്‍ ഓടി രക്ഷപ്പെട്ടു. വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ഥലത്ത് സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരാണ്.
കത്തിയടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നായിരുന്നു ആക്രമണം. ഈജിപ്തില്‍ ഇതിനു മുമ്പും ഫുട്‌ബോള്‍ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും പേര്‍ കൊല്ലപ്പെടുന്നത് ആദ്യമായാണ്. പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ട സൂചനകളനുസരിച്ച് 104 പേര്‍ മരിച്ചിട്ടുണ്ട്.
Comments
English summary
At least 74 people have been killed in clashes between rival fans following a football match in the Egyptian city of Port Said
Story first published: Saturday, May 19, 2012, 15:45 [IST]